ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 കർക്കടകം 7
അത്തം / സപ്തമി
2023 ജൂലായ് 24,തിങ്കൾ
ഇന്ന് ;
മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ദിനം !
. *******-*******************************
. [ World Stress Down Day ] മനഃശാസ്ത്രത്തിൽ മാനസിക സമ്മർദ്ദം ഒരു തരം മാനസിക വേദനയാണ് . അത്ലറ്റിക് പ്രകടനവും പ്രചോദനവും പരിസ്ഥിതിയോടുള്ള പ്രതികരണവും മെച്ചപ്പെടുത്താൻ കഴിയുന്ന ചെറിയ അളവിലുള്ള സമ്മർദ്ദം ഗുണം ചെയ്യും . എന്നിരുന്നാലും, അമിതമായ സമ്മർദ്ദം പക്ഷാഘാതം , ഹൃദയാഘാതം , അൾസർ , വിഷാദം പോലുള്ള മാനസിക രോഗങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും കൂടാതെ നിലവിലുള്ള അവസ്ഥ വഷളാക്കും .]
. ലോക ഉൽപ്പന്ന ദിനം !
. ************************
. [World Product Day]
ദേശീയ കസിൻസ് (ഭഗിനി) ദിനം !
************************************
[ National Cousins Day ]
ദേശീയ ടെക്കീല ദിനം !
*************************
. (National Tequila Day)
.
*:ബൊളീവിയ, ഇക്ക്വഡോർ, വെനിസു വേല, കൊളംബിയ : ബോളിവർ ദിനം !!!
[ തെക്കേ അമേരിക്കൻ വൻകരയിലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും ബോളിവർ യുദ്ധങ്ങൾ മുഖേന സ്വാതന്ത്ര്യം വാങ്ങി കൊടുക്കുകയും പല രാജ്യങ്ങളുടെയും പ്രസിഡന്റായിരിക്കുകയും ചെയ്ത ബൊളിവറിന്റെ ജന്മദിനം ]
* ടുണീഷ്യ: അവുസു കാർണിവൽ !
* വാനുവാടു: ശിശു ദിനം !
* യുറ്റാ :അഗ്രഗാമി ദിനം (Pioneer Day) !
* പോളണ്ട് : പോലീസ് ദിനം !
* വെനിസ്വെല: നാവിക ദിനം!
* USA ;
Drive-Thru Day
Pioneer Day
Tell An Old Joke Day
National Thermal Engineer Day
National Amelia Earhart Day
*ഇന്നത്തെ മൊഴിമുത്തുകൾ*
്്്്്്്്്്്്്്്്്്്്്
''പണ്ടുകാലത്ത് ആളുകൾ എഴുതിയിരുന്നു, സ്വന്തം നാട്ടിനു വേണ്ടി മരിക്കുന്നതിൽ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനിക യുദ്ധങ്ങളിൽ നിങ്ങളുടെ മരണത്തിന് അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങൾ മരിക്കും.''
''നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ. മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട.''
. [ - ഏണസ്റ്റ് ഹെമിങ്‌വേ ]
****************************
ദീർഘകാലം കേരള നിയമ സഭാംഗവും എട്ടാം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കറും മുൻ സി പി ഐ നാഷണൽ കൌൺസിൽ അംഗവുമായിരുന്ന ഭാർഗവി തങ്കപ്പന്റെയും(1942),
മലയാളത്തിൽ രാജമാണിക്യം, അലി ഭായ്, റോക്ക് ആൻഡ് റോൾ,കവി ഉദ്ദേശിച്ചത്, തിങ്കൾ മുതൽ വെള്ളി വരെ , കാഞ്ചി, ഒറിസ്സ, ബെസ്റ്റ് വിഷസ്, ഫാദേഴ്സ് ഡെ, സമസ്ത കേരളം പി ഒ, കൽക്കത്ത ന്യൂസ്, ദി ഡോൺ തുടങ്ങിയ ചിത്രങ്ങളടക്കം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ ഭാഷകളിലായി 600-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുള്ള സിനിമ/ ടെലിവിഷൻ പരമ്പരകളിലെ നടിയും നിർമ്മാതാവുമായ ചിത്ര ഷേണായിയുടേയും(1971),
ചലച്ചിത്ര സംവിധായകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍ പ്രശസ്തനായ. ഫിലിം മാഗസിനില്‍ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയി ചലച്ചിത്രജീവിതം അരംഭിച്ചു,2012ല്‍ പുറത്തിറങ്ങിയ 'മാറ്റിനി' സംവിധാനം ചെയ്ത (ആദ്യചിത്രം),2014ല്‍ ജയസൂര്യ, വിനയ് ഫോര്‍ട്ട്, വിനായകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'സെക്കന്‍സ്' എന്ന ചിത്രം സംവിധാനം ചെയ്ത അനീഷ് ഉപാസനയുടേയും (1979),
2005 ൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച്, പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ സംഗീത
സംവിധായകൻ, പിന്നണി ഗായകൻ, നടൻ, ഫിലിം എഡിറ്റർ, ഗാന രചയിതാവ്, ഓഡിയോ എഞ്ചിനീയർ, ചലച്ചിത്ര നിർമ്മാതാവ് തുടങ്ങി പലേ നിലകളിൽ പ്രവർത്തിച്ച് പ്രശസ്തനായ ബഹുമുഖ പ്രതിഭ വിജയ് ആന്റണിയുടേയും (1975),
ദേശഭക്തി പ്രകടിപ്പിക്കുന്ന ചലചിത്രങ്ങൾ നിർമ്മിക്കുന്നതിലും, അതിൽ അഭിനയിക്കുന്നതിലും പ്രമുഖനായിരുന്ന ബോളിവുഡ് ചലച്ചിത്രനടനും, സംവിധായകനുമായ മനോജ് കുമാറിന്റേയും (1937),
ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമായ അസിം പ്രേംജിയുടെയും (1945),
മുൻ ലോകസഭ സ്പീക്കറും, രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന പി.എ.സാങ്മയുടെ മകളും മുൻ ലോകസഭ അംഗവും മുൻ കേന്ദ്ര സഹമന്ത്രിയും ഇപ്പോൾ മേഘാലയ നിയമസഭാ അംഗവുമായ എൻ സി പി പ്രവർത്തക അഗത സാംഗ്‌മയുടേയും (1980),
പ്രശസ്ത അമേരിക്കൻ നടിയും ഗായികയും ആയ ജെന്നിഫർ ലോപ്പസിന്റേയും (1969),
അക്കാദമി അവാർഡ് ജേതാവായ കനേഡിയൻ-ന്യൂസിലാൻഡർ അഭിനേത്രി അന്ന ഹെലൻ പാക്വിനിന്റെയും (1982),
ഇന്ത്യൻ ബില്ല്യാർഡ്സ്, സ്നൂക്കർ പ്ലെയർ പങ്കജ് അഡ്വാനിയുടേയും (1985),
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരനും 2022 ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിനായുള്ള ലേലത്തിൽ വാങ്ങിയതിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സിനുവേണ്ടി കളിക്കുകയും ചെയ്യുന്ന കെ എം ആസിഫിന്റേയും (1993),
ഒരു ഇന്ത്യൻ റേസിംഗ് ഡ്രൈവറും രാജ്യത്തെ ആദ്യത്തെ വനിതാ ദേശീയ റേസിംഗ് ചാമ്പ്യനുമായ അലിഷ അബ്ദുള്ളയുടേയും (1989) ജന്മദിനം !
*************************
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** മണിപ്പുർ , വെടിവയ്‌പ്പും അക്രമസംഭവങ്ങളും തുടരുന്നു ; മിസോറമും അസ്വസ്ഥമാകുന്നു
ശനിയാഴ്ച രാത്രിയിലും പല മേഖലകളിലും ഏറ്റുമുട്ടലുകൾ ഉണ്ടായതായാണ് റിപ്പോർട്ട്. അതിനിടെ സംസ്ഥാനത്ത് സ്‌ത്രീകൾ പീഡനത്തിനും ആക്രമണത്തിനും ഇരയാക്കപ്പെട്ടതിന്റെ കൂടുതൽ വിവരം പുറത്തുവന്നു. മെയ് പതിനഞ്ചിന് 18 വയസ്സുള്ള കുക്കി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. താൻ നേരിട്ട ക്രൂരത പെൺകുട്ടി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കുക്കി സ്‌ത്രീകളെ തീവ്ര മെയ്ത്തീ സംഘടനാ പ്രവർത്തകർ നഗ്നരാക്കി നടത്തിയ അതേ ദിവസംതന്നെ മറ്റ് രണ്ട് കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
***കേരളത്തിലെ വടക്കൻ ജില്ലകളിൽ കനത്ത മഴ ; വെള്ളക്കെട്ടിൽവീണ് സഹോദരങ്ങൾ മരിച്ചു
മഴ ശക്തമായി തുടരുന്ന വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് താമരശേരിയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചു. തൃശൂർ കണിമംഗലം പാടശേഖരത്തിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. രണ്ടുപേർ രക്ഷപ്പെട്ടു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഴ നാശം വിതച്ചു. പലയിടത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. മലയോരമേഖലകളിൽ മണ്ണിടിച്ചിലും വ്യാപകമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
***സിബിഎസ്‌ഇ : മലയാളമടക്കം 22 ഭാഷയിൽ പഠിക്കാം
പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. നിലവില്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അദ്ധ്യയനം നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ വെള്ളിയാഴ്‌ച പുറത്തിറക്കി
പ്രാദേശികം
***************
***മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകസിവില്‍കോഡ് സെമിനാറില്‍ സി.പി.എം. പങ്കെടുക്കും.
ബുധനാഴ്ച കോഴിക്കോട് വെച്ചാണ് ഏകസിവില്‍കോഡിനെതിരേ മുസ്ലിം കോര്‍ഡിനേഷന്റെ പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സിപിഎമ്മിനേയും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്.
***ഓണത്തിന് ഒരു മാസംമാത്രം ശേഷിക്കേ കടക്കെണിയില്‍ കുരുങ്ങി സപ്ലൈകോ. മുന്‍കാലങ്ങളില്‍ വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കാനായിട്ടില്ല. വിതരണക്കാര്‍ മുഖംതിരിച്ചു നില്‍ക്കുന്നതിനാല്‍ പല സാധനങ്ങളുടെയും ശേഖരം തീര്‍ന്നു.
ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രമായി ചുരുക്കാനും തത്ത്വത്തില്‍ ധാരണയായി. ഒരു കിറ്റിന് 450 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനും പ്രത്യേകവിഹിതം വേണം. ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും
*** മാധ്യമങ്ങൾ അനാവശ്യമായി ആശങ്ക സൃഷ്ടിക്കുന്നു : ഭക്ഷ്യമന്ത്രി
സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളില്ലെന്ന് ഒരുവിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. വൻപയറിനും മുളകിനുമാണ് ചിലയിടത്ത് കുറവ് വന്നിട്ടുള്ളത്. അത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സപ്ലൈകോ സ്‌റ്റോറുകളിൽ ആവശ്യാനുസരണം സാധനങ്ങൾ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
***പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ പുകച്ചിൽ തുടങ്ങി.
ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽനിന്ന് തന്നെയാകും സ്ഥാനാർഥിയെന്ന പ്രഖ്യാപനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മണിക്കൂറുകൾക്കുള്ളിൽ വിഴുങ്ങി. സ്ഥാനാർഥി ആകാനില്ലന്ന് ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പരസ്യമായി പറഞ്ഞു. ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി.
***കുടുംബത്തിലെ രാഷ്‌ട്രീയക്കാരൻ ചാണ്ടി ഉമ്മൻ'; സജീവ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു ഉമ്മൻ
ഉമ്മന്‍ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്‌ടം. അപ്പ കഴിഞ്ഞാൽ മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്‌ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി. ഒരു ചാനലിനോടാണ് അച്ചു ഉമ്മന്റെ പ്രതികരണം.
***വന്യജീവി ആക്രമണത്തിനിരയായ മൂന്നുവയസുകാരന് സഹായഹസ്തവുമായി ആരോഗ്യമന്ത്രി
പത്തനംതിട്ട ചാലക്കയത്തിന് സമീപം വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന് സഹായഹസ്തവുമായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപ്രതീക്ഷിത വന്യജീവി ആക്രമണം മൂലം മൂന്നു വയസുകാരന്റെ കുടുംബം നേരിട്ട ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങളുമായാണ് സന്ദര്‍ശിച്ചത്.
***ശങ്കരാ കോളേജിലെ കെഎസ്‌യുക്കാരുടെ റാഗിംഗ്; പ്രതികളെ ബലമായി മോചിപ്പിച്ച എട്ട് കോൺഗ്രസുകാർ അറസ്‌റ്റിൽ
കാലടി ശ്രീശങ്കര കോളേജിൽ പെൺകുട്ടിയെ റാഗ് ചെയ്ത കേസിലെ പ്രതികളായ കെഎസ്‌യുക്കാരെ കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ലോക്കപ്പിൽനിന്ന് ബലമായി മോചിപ്പിച്ച സംഭവത്തിൽ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ടുപേർ അറസ്‌റ്റിൽ. കാലടി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ഷൈജൻ തോട്ടപ്പിള്ളി, കോൺഗ്രസ് പ്രവർത്തകരായ അനിസൺ ജോയി, റോബിൻ ഫ്രാൻസിസ്, അഖിൽ കുഞ്ഞുമോൻ, പോൾ ജോർജ്, നിഥിൻ തോമസ്, ജോജോ ജോണി, ആൽബിൻ ജോസഫ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഒമ്പതായി.
***കോഴിക്കോട്ട് ഡോക്ടറെയും വനിതാ സുഹൃത്തിനെയും കാർ തടഞ്ഞ് ഭീഷണിപ്പെടുത്തി, അശ്ലീല ആംഗ്യം കാണിച്ചു; രണ്ടു പേർ അറസ്റ്റിൽ.
കാക്കൂർ സ്വദേശി ഹജ്നാസ്, നരിക്കുനി സ്വദേശി പാറക്കൽ സജീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഹജ്‌നാസ് സ്വർണക്കടത്തു കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ്. മെഡിക്കൽ കോളജ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ദേശീയം
***********
***ഉത്തരേന്ത്യയിൽ മഴ കനത്തു ; കരകവിഞ്ഞ് യമുന , ഹിമാചലിലും ഗുജറാത്തിലുമായി 7 പേർ മരിച്ചു
ഉത്തരാഖണ്ഡിലും ഹിമാചലിലും മഴ കനത്തതോടെ യമുനാ നദിയിൽ ജലനിരപ്പ് വീണ്ടും അപകടരേഖയ്‌ക്ക് മുകളിലെത്തി. ഞായർ വൈകിട്ടോടെ ജലനിരപ്പ് 206.31 മീറ്ററായി ഉയർന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് തടയണയിൽനിന്ന് വലിയതോതിൽ വെള്ളം തുറന്നുവിട്ടതോടെയാണ് യമുനയിലെ ജലനിരപ്പ് അപകടരേഖ കടന്നത്. ഹിമാചലിലും ഉത്തരാഖണ്ഡിലും ഞായറാഴ്‌ചയും മഴ തുടർന്നു. ഉത്തരകാശിയിൽ മഴയിൽ വലിയ നാശനഷ്ടം സംഭവിച്ചു. ഹിമാചലിലെ ഷിംല, കിന്നോർ ജില്ലകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഹിമാചലിലും ഗുജറാത്തിലുമായി ഏഴുപേർ മരിച്ചു.
***മണ്ണിടിച്ചിൽ ; മഹാരാഷ്‌ട്രയിൽ 27 മൃതദേഹം കണ്ടെത്തി
മഹാരാഷ്‌ട്രയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ 27 പേരുടെ മൃതദേഹം കണ്ടെടുത്തു. റായ്ഗഡ് ജില്ലയിലെ ഇർഷൽവാദി ഗ്രാമത്തിൽ ബുധനാഴ്‌ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അറുപതോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു. 75 പേരെ രക്ഷപ്പെടുത്തി. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ 48 വീട്ടിൽ 17 എണ്ണം പൂർണമായോ ഭാഗികമായോ തകർന്നതായി അധികൃതർ പറഞ്ഞു.
***വീണ്ടും കുഴല്‍ കിണര്‍ അപകടം;. ബിഹാറില്‍ പിഞ്ചുകുഞ്ഞ് 40 അടി താഴ്ചയിലേക്ക് വീണു
പാറ്റ്‌ന- കുഴല്‍ കിണറില്‍ വീണ് കുട്ടികളുടെ ജീവന്‍ അപകടത്തിലാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബീഹാറിലെ നളന്ദയിലുള്ള കുള്‍ ഗ്രാമത്തിലാണ് മൂന്ന് വയസുകാരന്‍ ഇന്ന് 40 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണത്. കാര്‍ഷിക വൃത്തിക്കായി എടുത്ത കുഴിയിലാണ് കുട്ടി വീണത്.
സംഭവത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം അടക്കം കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശിവകുമാര്‍ എന്ന കുട്ടിയാണ് കുഴിയില്‍വീണത്.
***മുൻ സൈനിക ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തി; തെഹൽക്ക 2 കോടി നഷ്ടപരിഹാരം നൽകണം
പ്രതിരോധ ഇടപാടുകൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ച് തെഹൽക്ക പുറത്തുവിട്ട ഒളികാമറാ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ മുൻ സൈനിക ഉദ്യോഗസ്ഥന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. 2001ൽ ‘ഓപ്പറേഷൻ വെസ്റ്റ്‌എൻഡ്’ എന്ന പേരിൽ നടത്തിയ ഒളികാമറാ ഓപ്പറേഷനിലൂടെ മേജർജനറലായിരുന്ന എം എസ് അലുവാലിയെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്.
അന്തർദേശീയം
*******************
***സ്‌പെയിനിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്
സ്പെയിനിൽ പൊതുതെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് വർക്കേഴ്‌സ് പാർടിക്ക് ഏറെ നിർണായകമാണ് തെരഞ്ഞെടുപ്പ്. മേയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനെ തുടർന്ന് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പാർലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
ഈവർഷം ഡിസംബറിലായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത്തവണ ഒരു പാർടിക്കും ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെന്നാണ് അഭിപ്രായ സർവേകൾ. 15 ഇടതുപക്ഷ പാർടികളുടെ സഖ്യം ശക്തമായി മത്സരംഗത്തുണ്ട്. എന്നാൽ "നവനാസി'കളെന്ന വിശേഷമുള്ള തീവ്ര വലതുപക്ഷമായ വോക്സ് പാർടിയും മധ്യവലതുപക്ഷമായ പോപ്പുലർ പാർടിയും വിജയപ്രതീക്ഷ വച്ചുപുലർത്തുന്നു. 1975ൽ ഏകാധിപതി ഫ്രാൻസികോ ഫ്രാൻകോയുടെ മരണശേഷം തീവ്രവലതുപക്ഷ പാർടികൾക്ക് സ്പെയിനിൽ അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
***ഇസ്രയേൽ പാർലമെന്റ് വളയാൻ പ്രക്ഷോഭകർ
നിയമവ്യവസ്ഥയെ അട്ടിമറിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് ആരംഭിച്ച പ്രതിഷേധത്തിൽ കണ്ണികളായി പതിനായിരങ്ങൾ. ചൊവ്വാഴ്ച ടെൽ-അവീവിൽനിന്നാരംഭിച്ച പ്രകടനം ഇസ്രയേൽ പാർലമെന്റ് മന്ദിരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. വെള്ളിയാഴ്ച രാത്രി ജറുസലേമിനടുത്ത് ഷൊറേഷിൽ തമ്പടിച്ച പ്രക്ഷോഭകർ കാൽനടയായി ശനിയാഴ്ച ജറുസലേമിലെ നസേറ്റിൽ എത്തി.
***യുഎസ് നാവികസേനയ്‌ക്ക് വനിതാ മേധാവി
അമേരിക്കൻ നാവികസേനയുടെ മേധാവിയായി അഡ്‌മിറൽ ലിസ ഫ്രാങ്കറ്റിയെ തെരഞ്ഞെടുത്തു. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമാണ് വനിത, നാവികസേനയുടെ സുപ്രധാന പദവിയിൽ എത്തുന്നത്. ലിസയുടെ 38 വർഷത്തെ സേവനം പരിഗണിച്ചാണ് പുതിയ ചുമതല നൽകുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. 1985ൽ ആണ് ഇവർ സേനയുടെ ഭാഗമാകുന്നത്. കൊറിയയിലെ അമേരിക്കൻ നാവിക ഓപ്പറേഷനുകളുടെ കമാൻഡറായിരുന്നു
***1189 കോടി രൂപയ്ക്ക് ലണ്ടനിൽ വീട് വാങ്ങി ഇന്ത്യൻ ശതകോടീശ്വരൻ
ലണ്ടൻ-ബ്രിട്ടനിൽ 1189 കോടി രൂപയുടെ വീട് വാങ്ങി എസ്സാർ ഗ്രൂപ്പ് സ്ഥാപകരിലൊരാളും ഇന്ത്യൻ ശതകോടീശ്വരനുമായ രവി റുയ. സമീപകാലത്ത് ലണ്ടനിൽനടന്ന ഏറ്റവും വലിയ വീട് കച്ചവടമാണിതെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. 150 പാർക്ക് റോഡിലെ ഹാനോവൾർ ലോഡ്‌ജാണ് വാങ്ങിയത്. റഷ്യൻ റിയൽഎസ്റ്റേറ്റ് ഗ്രൂപ്പിൽ നിന്നാണ് വീട് വാങ്ങിയത്.
കായികം
************
***സാത്വിക് ചിരാഗ് സുവർണസഖ്യം ; കൊറിയ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻമാർ
യോസു (കൊറിയ)
ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യത്തിന് കൊറിയ ഓപ്പൺ സൂപ്പർ 500 ബാഡ്‌മിന്റൺ കിരീടം. പുരുഷ ഡബിൾസ് ഫൈനലിൽ ലോകത്തെ ഒന്നാംറാങ്കുകാരായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ–-മുഹമ്മദ് അർഡിനാന്റോ കൂട്ടുകെട്ടിനെ കീഴടക്കി. ആദ്യ ഗെയിം നഷ്‌ടപ്പെട്ടശേഷമാണ് രാജകീയ തിരിച്ചുവരവ്. സ്‌കോർ: 17–-21, 21–-13, 21–-14. ഈ സീസണിൽ ഇന്ത്യൻ ജോഡിയുടെ നാലാംകിരീടമാണ്. സ്വിസ് ഓപ്പൺ, ഇന്തോനേഷ്യ ഓപ്പൺ, ഏഷ്യൻ ചാമ്പ്യൻഷിപ് എന്നിവയിൽ ജേതാക്കളായിരുന്നു.
***ജയം അരികെ ; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്
പോർട്ട് ഓഫ് സ്‌പെയ്‌ൻ
ഇന്ത്യ കളിപിടിച്ചു. വെസ്‌റ്റിൻഡീസിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്‌റ്റിന്റെ അവസാനദിവസമായ ഇന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യ വിജയവും പരമ്പരയും നേടും. ഒളിച്ചുകളിക്കുന്ന മഴ വെല്ലുവിളിയാണ്. വിൻഡീസ് ഒന്നാംഇന്നിങ്സിൽ 255 റണ്ണിന് പുറത്തായപ്പോൾ ഇന്ത്യക്ക് 183 റൺ ലീഡ് ലഭിച്ചു. രണ്ടാംഇന്നിങ്സ് ട്വന്റി20 ശൈലിയിൽ കളിച്ച ഇന്ത്യ മഴമൂലം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 98 റണ്ണെടുത്തു. ലീഡ് 281 റണ്ണായി.
***വനിതാ ഫുട്ബോൾ ലോകകപ്പ് : ഫ്രാൻസിന് ജമൈക്കപ്പൂട്ട്
സിഡ്‌നി; കിരീടപ്രതീക്ഷയുമായെത്തിയ ഫ്രാൻസിന് വനിതാ ഫുട്ബോൾ ലോകകപ്പ് ആദ്യ കളിയിൽ നിരാശ. ജമൈക്ക ഗോളടിക്കാതെ പിടിച്ചുകെട്ടുകയായിരുന്നു. മറ്റൊരു കളിയിൽ നെതർലൻഡ്‌സ് പോർച്ചുഗലിനെ ഒരു ഗോളിന് തോൽപ്പിച്ചു. സ്വീഡൻ ദക്ഷിണാഫ്രിക്കയ 2-1ന് മറികടന്നു.
വാണിജ്യം
************
***റെക്കോർഡുകൾ പുതുക്കി ബോംബെ സെൻസെക്‌സും നിഫ്റ്റി സൂചികയും
വിദേശ ഫണ്ടുകൾ മുൻ നിര രണ്ടാം നിര ഓഹരികൾ ശേഖരിക്കാൻ ഉത്സാഹിച്ചത് ബി എസ് ഇ സൂചിക 623 പോയിന്റ്റും എൻ എസ് ഇ സൂചിക 180 പോയിന്റ്റും പ്രതിവാര നേട്ടത്തിന് അവസരം ഒരുക്കി. നിഫ്റ്റി എഫ് എം സി ജി സൂചിക റെക്കോർഡ് തലത്തിലേയ്ക്ക് ഉയർന്നു. മിഡ് ക്യാപ്, സമോൾ ക്യാപ് ഇൻഡക്‌സുകളിലും മുന്നേറ്റം
***ഡിജിറ്റല്‍ ഗോള്‍ഡാണ് ഇപ്പോള്‍ പൊളി; കോടീശ്വരനാകാം, ഇത് മാത്രം ചെയ്താല്‍ മതി
സ്വര്‍ണം ഇന്ന് നമ്മുടെ പ്രധാന നിക്ഷേപ മാര്‍ഗമായി തീര്‍ന്നിരിക്കുകയാണ്. പണക്കാരനാവുക എന്ന മോഹമുള്ളവരെല്ലാം ഇതും നിക്ഷേപ മാര്‍ഗമായി കാണുന്നുണ്ട്. പലതരം നിക്ഷേപങ്ങള്‍ക്കിടയില്‍, അതിന്റെ വൈവിധ്യം വര്‍ധിപ്പിക്കാന്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവരുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ലാഭവും, റിസ്‌കില്ലാത്തതും സ്വര്‍ണത്തെ പ്രിയപ്പെട്ടതാക്കി മാറ്റുന്നുണ്ട്.
ഇന്നത്തെ സ്മരണ !!!
***********************
സി. മാധവൻ പിള്ള മ. (1905-1980 )
കെ യു അബ്ദുൽ ഖാദർ മ. (-2012)
കെ ജി സത്താർ മ. ( - 2015)
കേശുഭായി പട്ടേൽ മ. (1928-2020)
പ്രൊഫസർ യശ്പാൽ മ. (1926-2017)
അമല ശങ്കർ മ. (1919-2020)
ഉത്തം കുമാർ മ. (1926-2980)
യു ആർ റാവു മ. (1932-2017)
ആന്റണി ഡിക്രൂസ് മ. (1932-1979)
സുശീൽറാണി പട്ടേൽ മ. (- 2014)
അകുതാഗാവ ര്യൂനോസുകേ മ. (1892-1927)
ഷിരകാവ (ജപ്പാൻ) ചക്രവർത്തി മ. (1053-1129)
ഗാവ്രിൽ ഇല്ലിസറോവ് മ. (1921-1992 )
ടി പി ബാലകൃഷ്ണൻ നായർ ജ. (1923-1993)
ശ്രീവിദ്യ ജ. (1953 - 2006)
സൈമൺ ദെ ബൊളിവർ ജ. (1783-1830)
അമീലിയ എയർഹാർട്ട് ജ. (1897-1937)
അലക്സാണ്ടർ ഡ്യൂമാസ് ജ. (1802-1870)
ചരിത്രത്തിൽ ഇന്ന്…
***********************
1132 - അലൈഫിലെ റനൂൾഫ് രണ്ടാമനും സിസിലിയിലെ റോജർ രണ്ടാമനും തമ്മിലുള്ള നോസെറ യുദ്ധം.
1304 - സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന്റെ യുദ്ധങ്ങൾ: സ്റ്റിർലിംഗ് കോട്ടയുടെ പതനം: ഇംഗ്ലണ്ടിലെ എഡ്വേർഡ് I രാജാവ് യുദ്ധ ചെന്നായയെ ഉപയോഗിച്ച് ശക്തികേന്ദ്രം ഏറ്റെടുത്തു.
1411 - സ്കോട്ട്ലൻഡിലെ ഏറ്റവും രക്തച്ചൊരിച്ചിലുകളിലൊന്നായ ഹാർലാവ് യുദ്ധം നടന്നു.
1412 – ബെഹ്‌നാം ഹാദ്‌ലോയോ മാർഡിനിലെ സിറിയക് ഓർത്തഡോക്‌സ് പാത്രിയർക്കീസായി.
1487 - വിദേശ ബിയർ നിരോധനത്തിനെതിരെ നെതർലാൻഡിലെ ലീവാർഡൻ പൗരന്മാർ പണിമുടക്കി.
1534 - ഫ്രഞ്ച് പര്യവേക്ഷകനായ ജാക്വസ് കാർട്ടിയർ ഗാസ്പെ ഉപദ്വീപിൽ ഒരു കുരിശ് സ്ഥാപിക്കുകയും ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമന്റെ പേരിൽ ഈ പ്രദേശം കൈവശപ്പെടുത്തുകയും ചെയ്യുന്നു.
1567 - സ്കോട്ട്സ് രാജ്ഞിയായ മേരിയെ സ്ഥാനമൊഴിയാൻ നിർബന്ധിതയാക്കി, പകരം 1 വയസ്സുള്ള മകൻ ജെയിംസ് ആറാമൻ ആ സ്ഥാനത്ത് അവരോധിതനായി.
1701 - അന്റോയിൻ ഡി ലാ മോഥെ കാഡിലാക്ക് ഫോർട്ട് പോണ്ട്ചാർട്രെയിനിൽ ട്രേഡിംഗ് പോസ്റ്റ് സ്ഥാപിക്കുകയും അത് പിന്നീട് ഡെട്രോയിറ്റ് നഗരമായി.
1783 - ജോർജിയ രാജ്യവും റഷ്യൻ സാമ്രാജ്യവും ജോർജിയേവ്സ്ക് ഉടമ്പടിയിൽ ഒപ്പുവച്ചു.
1814 - 1812 ലെ യുദ്ധം: ജേക്കബ് ബ്രൗണിന്റെ അമേരിക്കൻ ആക്രമണകാരികളെ തടയാൻ ജനറൽ ഫിനാസ് റിയാൽ നയാഗ്ര നദിയിലേക്ക് നീങ്ങി.
1823 - ചിലിയിൽ അടിമത്തം നിർത്തലാക്കി. ആഫ്രോ-ചിലിയൻ ജനതയെ മോചിപ്പിച്ചു.
1823 - വെനിസ്വേലയിലെ മറാകൈബോയിൽ, മറാകൈബോ തടാക നാവിക യുദ്ധം നടന്നു, അവിടെ അഡ്മിറൽ ഹോസ് പ്രുഡെൻസിയോ പാഡില്ല സ്പാനിഷ് നാവികസേനയെ പരാജയപ്പെടുത്തി, ഗ്രാൻ കൊളംബിയയുടെ സ്വാതന്ത്ര്യത്തിന്റെ പരിസമാപ്തിയിലെത്തി.
1847 - 17 മാസത്തെ യാത്രയ്ക്ക് ശേഷം ബ്രിഗാം യംഗ് 148 മോർമൻ പയനിയർമാരെ സാൾട്ട് ലേക്ക് വാലിയിലേക്ക് നയിച്ചു, അതിന്റെ ഫലമായി സാൾട്ട് ലേക്ക് സിറ്റി സ്ഥാപിക്കപ്പെട്ടു.
1847 - അമേരിക്കൻ കണ്ടുപിടിത്തക്കാരനായ റിച്ചാർഡ് മാർച്ച് ഹോ, റോട്ടറി തരത്തിലുള്ള അച്ചടിശാലയ്ക്ക് പേറ്റന്റ് നേടി.
1864 - അമേരിക്കൻ ആഭ്യന്തരയുദ്ധം: കെർസ്റ്റടൗൺ യുദ്ധം: കോൺഫെഡറേറ്റ് ജനറൽ ജുബാൽ ജനറൽ ജോർജ്ജ് ക്രൂക്കിന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈനികരെ ഷെനാൻഡോഹ് താഴ്‌വരയിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു.
1866 - പുനർനിർമ്മാണം: അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് യൂണിയനിലേക്ക് പ്രവേശിപ്പിച്ച ആദ്യത്തെ യുഎസ് സംസ്ഥാനമായി ടെന്നസി മാറി.
1901 - ഒ. ഹെൻറി ഒരു ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതിന് ഒഹായോയിലെ കൊളംബസിലെ ജയിലിൽ നിന്ന് മൂന്ന് വർഷം തടവിന് ശേഷം മോചിതനായി.
1910 - ഓട്ടോമൻ സാമ്രാജ്യം 1910 ലെ അൽബേനിയൻ കലാപം അവസാനിപ്പിച്ച് ഷ്‌കോഡർ നഗരം പിടിച്ചെടുത്തു.
1911 - ഹിരാം ബിൻഹാം മൂന്നാമൻ "ഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്ന മച്ചു പിച്ചു വീണ്ടും കണ്ടെത്തി.
1915 - ചിക്കാഗോ നദിയിലെ ഒരു കപ്പലിൽ കെട്ടിയിട്ടപ്പോൾ എസ്എസ് ഈസ്റ്റ്ലാൻഡ് എന്ന യാത്രാ കപ്പൽ മറിഞ്ഞു. ഗ്രേറ്റ് തടാകങ്ങളിലെ ഒരൊറ്റ കപ്പൽ തകർച്ചയിൽ നിന്ന് ഏറ്റവും കൂടുതൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 844 യാത്രക്കാരും ജോലിക്കാരും മരിച്ചു.
1922 - ബ്രിട്ടീഷ് മാൻഡേറ്റ് ഓഫ് പലസ്തീന്റെ കരട് കൗൺസിൽ ഓഫ് ലീഗ് ഓഫ് നേഷൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു; 1923 സെപ്റ്റംബർ 26 മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
1923 - ആധുനിക തുർക്കിയുടെ അതിരുകൾ തീർക്കുന്ന ലോസാൻ ഉടമ്പടി സ്വിറ്റ്‌സർലൻഡിൽ ഗ്രീസ്, ബൾഗേറിയ എന്നിവരും ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയ മറ്റ് രാജ്യങ്ങളും ഒപ്പുവച്ചു.
1924 - കേരളത്തിനു മറാക്കാനാവാത്ത 99-ലെ വെള്ളപ്പൊക്കം.
1966 - ആശാൻ സ്മാരകം (തോന്നയ്ക്കൽ) ഉദ്ഘാടനം.
1969 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 11 പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി താഴേക്ക് തെറിക്കുന്നു.
1969 - ചാന്ദ്രദൗത്യം വിജയകരമായി നിർവ്വഹിച്ച അപ്പോളോ 11 യാത്രികർ ഭൂമിയിൽ തിരിച്ചെത്തി.
1977 – നാല് ദിവസം നീണ്ട ലിബിയൻ-ഈജിപ്ഷ്യൻ യുദ്ധത്തിന്റെ അവസാനം.
1982 – കനത്ത മഴയിൽ മണ്ണിടിഞ്ഞ് ജപ്പാനിലെ നാഗസാക്കിയിലെ പാലം തകർന്ന് 299 പേർ മരിച്ചു.
1983 - ബ്ലാക്ക് ജൂലൈ എന്ന പേരിലറിയപ്പെടുന്ന ശ്രീലങ്കൻ കലാപത്തിനു തുടക്കം. ശ്രീലങ്കയിലെ തമിഴ് തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ ശ്രീലങ്കൻ സൈന്യത്തിലെ 13 പട്ടാളക്കാരെ കൊലപ്പെടുത്തി. ഇതിനു പകരമായിട്ട് ശ്രീലങ്കൻ തമിഴർക്കുനേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുകയും ഇന്നേദിനം രാത്രി തലസ്ഥാന നഗരമായ കൊളംബോയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പിന്നീട് രാജ്യമൊട്ടാകെ കത്തിപ്പടരുകയും ഏഴു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ 3000ത്തോളം ആളുകൾ മരിക്കുകയും ചെയ്തു.
2001 – ബണ്ഡാരനായികെ എയർപോർട്ട് ആക്രമണം;14 തമിഴ് ടൈഗർ കമാൻഡോകളാൽ നടത്തപ്പെട്ടു. പതിനൊന്ന് സിവിലിയൻ, സൈനിക വിമാനങ്ങൾ നശിപ്പിക്കപ്പെടുകയും 15 എണ്ണത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 14 കമാൻഡോകളും വെടിയേറ്റ് മരിച്ചു, ശ്രീലങ്കൻ എയർഫോഴ്‌സിലെ ഏഴ് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ, മൂന്ന് സാധാരണക്കാരും ഒരു എഞ്ചിനീയറും മരിക്കുന്നു. ഈ സംഭവം ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കി.
2019 - തെരേസയുടെ പിൻഗാമിയായി ബോറിസ് ജോൺസൺ യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രധാനമന്ത്രിയായി.
2021 - ടോക്യൊ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടി മീരാബായ് ചാനു. ഭാരോദ്വഹന വിഭാഗത്തിൽ വെള്ളി മെഡൽ ആണ് ചാനു നേടിയത്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ