ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

     

1198   കർക്കടകം 13

തൃക്കേട്ട  / ഏകാദശി

2023  ജൂലായ് 29, ശനി

ഏകാദശി, പ്രദോഷ വ്രതം


ഇന്ന് ;


          അന്താരാഷ്ട്ര കടുവ ദിനം !

.          **********                       

 [International Tiger Day ; വന്യ ജീവി സമ്പത്ത് സംരക്ഷണഭാഗമായി വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന  കടുവകളുടെ ആവാസ കേന്ദ്രങ്ങൾ നിലനിർത്തുന്നതിനെ പറ്റി ബോധവാന്മാർ ആക്കാൻ ഒരു ദിനം.]


          കൽക്കട്ട: മോഹൻ ബഗാൻ ഡേ !

          ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

[ കാല്പന്തുകളിയിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഒരു കായിക സംഘമായ മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ് 1911 ൽ കിഴക്കൻ യോർക്കഷയറിനെ IFAഷീൽഡിൽ തോൽപ്പിച്ചതിന്റെ ഓർമ്മക്ക് എല്ലാ വർഷവും ജൂലൈ 29 മോഹൻ ബഗാൻ ദിനമായി ആഘോഷിക്കുന്നു.  ]


.                 ദേശീയ ലസാഗ്ന ദിനം !

.               **********

[ National lasagna Day ; ഒരു ഇറ്റാലിയൻ ക്ലാസിക് പാസ്റ്റ വിഭവം]


.                    മഴദിനം !

.              *******

[ Rain Day first took place in the late 1800’s. We have a pharmacist, known as William Allison, to thank for this. He had a drugstore, which was located on High Street, which is the main street in Waynesburg, Pennsylvania. He remarked that it always seemed to be raining on the 29th of July.]


* റോമാനിയ: ദേശീയ ഗാന ദിനം !

* തായ്ലാൻഡ്: തായ് ഭാഷ ദിനം !

USA;

National Lipstick Day

National Chicken Wing Day


.  ചേകന്നൂർ മൗലവി തിരോധാനത്തിന്‌ 

.                  3 ദശാബ്ദം ! (1993)

.   **************

             ഇന്നത്തെ മൊഴിമുത്ത്

          ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌


''ഞാൻ ആദ്യം ഒരു ചിത്രത്തെ സ്വപ്നം കാണുന്നു; പിന്നെ ഞാൻ ആ സ്വപ്നത്തെ ചിത്രത്തിലാക്കുന്നു.''


''മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല എന്നെനിയ്ക്കു തോന്നുന്നു.''


.           [  - വിൻസെന്റ് വാൻ ഗോഗ്  ]

             ***********


ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനിൽ ദത്തിന്റേയും, നർഗീസിന്റേയും മകനും  നടനുമായ സഞ്ജയ് ദത്തിന്റെയും (1959),


തമിഴ് കവി, സാഹിത്യ വിമർശകൻ, വിവർത്തകൻ,പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ സിർപ്പി ബാലസുബ്രമണ്യത്തിന്റെയും(1936)


സ്പാനിഷ് ഫോർമുല വൺ  ഡ്രൈവർ   ഫെർണാണ്ടോ അലോൺസോയുടെ യും(1981),


ഓർമ്മയും ഭാഷയും തമ്മിലുള്ള   മസ്തിഷ്ക നാഡീവ്യൂഹ ബന്ധത്തെ ക്കുറിച്ച് ഗവേഷണത്തിൽ ഏർപ്പെട്ടിയ്ക്കുന്ന അമേരിയ്ക്കൻ ന്യൂറോ ശാസ്ത്രജ്ഞൻ മൈക്കൽ. ടി. ഉൾമാന്റെയും(1962)  ജന്മദിനം !

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌; രാജേഷ് കൃഷ്‌ണയുടെ യാത്ര വിയന്നയിലെത്തി


ലണ്ടനിൽനിന്ന്‌ കാറിൽ കൊച്ചിയിലേക്ക്‌ യാത്ര തിരിച്ച്‌ യുകെ മലയാളിയും സിനിമാ നിർമാതാവുമായ രാജേഷ്‌ കൃഷ്‌ണ. റയാൻ നൈനാൻ ചിൽഡ്രൻസ്‌ ചാരിറ്റി എന്ന സംഘടനയുടെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ നൽകുകയാണ്‌ ‘ലണ്ടൻ ടു കേരള’ ക്രോസ് കൺട്രി റോഡ് ട്രിപ്പിന്റെ ലക്ഷ്യം. 55 ദിവസംകൊണ്ട് 75 നഗരങ്ങൾ കടന്ന് 20,000 കിലോമീറ്റർ താണ്ടിയാണ് കൊച്ചിയിലെത്തുക.


*നികുതിവിഹിതം കൂട്ടണം , ഗ്രാന്റുകൾക്ക്‌ നിബന്ധന അടിച്ചേൽപ്പിക്കരുത് ; കേന്ദ്രത്തിന്‌ കേരളത്തിന്റെ കത്ത്


സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിത നിരക്ക്‌ ഉയർത്തണമെന്ന്‌ കേരളം. പതിനാറാം ധന കമ്മീഷൻ പരിഗണനാ വിഷയങ്ങളിൽ അഭിപ്രായം ആരാഞ്ഞ കേന്ദ്രത്തിനുള്ള മറുപടിയിലാണ്‌ കേരളം ആവശ്യമുന്നയിച്ചത്‌. പതിമൂന്നാം ധന കമ്മീഷൻ ശുപാർശ ചെയ്‌ത 42 ശതമാനം വിഹിതം സംസ്ഥാനങ്ങൾക്ക്‌ ഉറപ്പാക്കണം. ഇത്‌ 41 ശതമാനമാക്കിയ  പതിനഞ്ചാം കമ്മീഷൻ തീരുമാനം തിരുത്തണം.  കാലാവസ്ഥാവ്യതിയാന പ്രശ്‌നങ്ങൾ കൈകാര്യംചെയ്യുന്ന സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണനിധി സഹായം ഉയർത്തണം. പരിസ്ഥിതി സൗഹൃദ നടപടിക്കായി സംസ്ഥാനങ്ങൾക്ക്‌ അധിക കടമെടുപ്പ്‌ അവകാശം നൽകണം. ഗ്രാന്റുകൾക്ക്‌ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത്‌ ഒഴിവാക്കണം. പൊതുആവശ്യ ഗ്രാന്റുകൾ മുൻഗണനാപ്രകാരം വിനിയോഗിക്കാൻ  പൂർണസ്വാതന്ത്ര്യമുണ്ടാകണം.


*എഐ ക്യാമറ; തമിഴ്‌നാട്‌ സംഘത്തിന്റെ കേരള സന്ദർശനം പ്രതിപക്ഷത്തിനുള്ള മറുപടി: മന്ത്രി ആന്റണി രാജു


അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്‌ത പ്രതിപക്ഷത്തിനുള്ള മറുപടിയാണ്‌ തമിഴ്‌നാട്‌ സംഘത്തിന്റെ കേരള സന്ദർശനമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു. സംസ്ഥാനത്ത്‌ നടപ്പാക്കിയ എഐ കാമറ സംവിധാനം വിജയകരമായതുകൊണ്ടാണ്‌ ഇതര സംസ്ഥാനങ്ങൾ പദ്ധതി മാതൃകയാക്കുന്നത്‌. സംസ്ഥാനത്ത്‌ നടപ്പാക്കിയ അതേ രീതിയിൽ പദ്ധതി നടപ്പാക്കാനാണ്‌ തമിഴ്‌നാട്‌ ആഗ്രഹിക്കുന്നതെന്നാണ്‌ പദ്ധതിയെക്കുറിച്ച്‌ പഠിക്കാനെത്തിയ ജോയിന്റ്‌ ട്രാൻസ്‌പോർട്ട്‌ കമീഷണറുടെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്‌.


*ആലുവയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി; അസംകാരൻ പിടിയിൽ, കുട്ടിയെ കണ്ടെത്താനായില്ല


ആലുവ- ആലുവ തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ മകളായ ആറുവയസ്സുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്‌ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിച്ചിരുന്ന അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്

പ്രാദേശികം

*****


*മാധ്യമപ്രവര്‍ത്തകയ്ക്ക്‌ ലൈംഗികാധിക്ഷേപം; മുന്‍ ജഡ്ജി എസ്. സുദീപിനെതിരെ കേസെടുത്തു


സമൂഹ മാധ്യമത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ലൈംഗികമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 ഫ്‌ (ഇവ്‌), 67 ഐടി ആക്ട് 2000 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജൂലൈ 8ന് ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് സിന്ധു സൂര്യകുമാറിനെതിരെ എസ് സുദീപ് അശ്ലീല പരാമര്‍ശം നടത്തിയത്. പോസ്റ്റ് വൈറലായതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. സിന്ധു സൂര്യകുമാറിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപ് കര്‍ക്കിടകം ശബരിമല അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെ 2021ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് രാജി വച്ചൊഴിയേണ്ടി വന്നു. സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇതിനുപിന്നാലെയാണ് സുദീപ് രാജി വച്ചൊഴിഞ്ഞത്.


*മരിച്ച നൗഷാദ്‌ ജീവനോടെ തിരിച്ചെത്തി; അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന്‌ മർദിച്ചു; മരിച്ചെന്ന്‌ കരുതി ഉപേക്ഷിച്ചതെന്ന്‌ നൗഷാദ്‌


കോന്നി; ഒന്നര വർഷം മുമ്പ് വീടും നാടുമുപേക്ഷിച്ച് പോയ നൗഷാദിന്റെ തിരോധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്‌. ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ച അന്നുമുതലാണ്‌ നൗഷാദിനെ കാണാതായത്‌. ബോധം നഷ്‌ടപ്പെട്ട് അവശനിലയിലായ നൗഷാദ്‌ മരിച്ചുവെന്ന് കരുതി പരുത്തിപ്പാറയിലെ വാടകവീട്ടിൽ ഉപേക്ഷിച്ച് ഇവർ പോവുകയായിരുന്നു എന്നാണ്‌ നൗഷാദ്‌ പൊലീസിനോട്‌ പറഞ്ഞത്‌.


*സംസ്ഥാനത്ത്‌ ലഹരി പിടിമുറുക്കിയെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന കേരള ജനതയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി നാടിനെ അവഹേളിക്കരുതെന്നും എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ ആസ്ഥാനത്ത്‌ സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഉൽപ്പാദനം, നിക്ഷേപം, കയറ്റുമതി, തൊഴിൽ ലഭ്യത, മദ്യ വർജനം,  കേരളത്തിന്‌ സ്വന്തം കള്ള്‌ ബ്രാന്റ്‌ എന്നിവയിലൂന്നിയുള്ളതാണ്‌ പുതിയ മദ്യ നയം


*കെപിസിസി ട്രഷറർ അഡ്വ. വി. പ്രതാപചന്ദ്രന്റെ മരണം:കുടുംബത്തിന്റെ പരാതി കോണ്‍ഗ്രസ് നേതൃത്വം തള്ളി


കെപിസിസി ട്രഷറർ അഡ്വ. വി പ്രതാപചന്ദ്രന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബം ഉന്നയിച്ച പരാതി കെപിസിസി നേതൃത്വം തള്ളി. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ പേരിലാണ്‌ കുടുംബത്തിന്റെ പരാതി തള്ളിയത്‌


*കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പിടിയിൽ


തൃക്കാക്കരയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. ഐഎൻടിയുസി തൃക്കാക്കര മണ്ഡലം പ്രസിഡന്റും കോൺഗ്രസ് തൃക്കാക്കര നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റുമായ കാക്കനാട് അത്താണി പടിയഞ്ചേരി സാബുവിനെയാണ്‌ (52) തൃക്കാക്കര എസ്‌എച്ച്‌ഒ ആർ ഷാബുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.


*ഓണത്തിന് വേളാങ്കണ്ണി പ്രത്യേക ട്രെയിന്‍


 ഓണാവധിയും വേളാങ്കണ്ണി പള്ളി പെരുന്നാളും പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ വേളാങ്കണ്ണി റൂട്ടിൽ അധിക ട്രെയിൻ സർവീസ് ആരംഭിച്ചു. എറണാകുളം - വേളാങ്കണ്ണി റൂട്ടിലും, തിരുവനന്തപുരം - വേളാങ്കണ്ണി റൂട്ടിലുമാണ് സർവീസ് ആരംഭിക്കുന്നത്.


*മൾട്ടി സ്‌റ്റേറ്റ്‌ സഹകരണ ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ: മന്ത്രി വി എൻ വാസവൻ


 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട്‌ ഭരണഘടനാ ബെഞ്ചിന്റെ 2021 ജൂലൈ 20ലെ സുപ്രധാന വിധിയിൽ സഹകരണരംഗം സംസ്ഥാന വിഷയമാണെന്ന് അസന്നിഗ്‌ധമായി വ്യക്തമാക്കിയിട്ടുണ്ട്‌. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ 32-ാം എൻട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്ര സർക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മൾട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയെന്ന് മന്ത്രി പറഞ്ഞു.


*കോറോം നാടിനെ അപമാനിച്ചു; ബിജെപി നേതാവ്‌ ടി പി ജയചന്ദ്രനെതിരെ കേസ്‌


കണ്ണൂർ -കോറോം നാടിനെക്കുറിച്ച്‌ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ തെറ്റായ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ടി പി ജയചന്ദ്രനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. സിപിഐ എം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം അമ്പു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ജൂലൈ 18ന് നടന്ന ചര്‍ച്ചയില്‍ പയ്യന്നൂര്‍ കോറോം നാടിനെയും സിപിഐ എമ്മിനെയും അപമാനിച്ചെന്നാണ് പരാതി.

ദേശീയം

*****


*ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി; തടിയന്റവിട നസീര്‍ കസ്റ്റഡിയില്‍


സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയില്‍ എടുത്തത്. ബംഗളൂരുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇട്ടവരെ അടുത്തിടെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തടിയന്റവിട നസീറിന്റെ പങ്ക് പുറത്തുവന്നത്. ഇയാളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

2008ലെ ബംഗളൂരു സ്ഫോടന കേസില്‍ പ്രതിയായ തടിയന്റവിട നസീര്‍ പരപ്പന അഗ്രഹാര ജയിലില്‍. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ നസീറിനെ പരിചയപ്പെടുന്നത്. സയ്യിദ് സുഹൈല്‍, ഉമര്‍, ജാനിദ്, മുഹ്താസിര്‍, സാഹിദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ജയിലില്‍ വച്ച് ഇവരെ തീവ്രവാദ പ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് തടിയന്റവിട നസീറാണെന്നും പദ്ധതിയുടെ സൂത്രധാരന്‍ നസീറാണെന്നുമാണ് പൊലീസ് പറയുന്നത്.


*പ്രണയം നിരസിച്ചു; ഡൽ​ഹിയിൽ കോളേജ് വിദ്യാർഥിനിയെ അടിച്ചു കൊന്നു


 ഡൽഹി മാൽവ്യ ന​ഗറിൽ ഔർബിന്ദോ കോളേജിന് സമീപമാണ് വിദ്യാർഥിനിയുടെ മ‍ൃതദേഹം കണ്ടെത്തിയത്. മാൽവ്യ ന​ഗറിൽ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം നടന്നത്. 25കാരിയായ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ചാണ് കൊലപ്പെടുത്തിയത്.


*മണിപ്പുരില്‍ ലൈം​ഗികാതിക്രമ കേസുകള്‍ അട്ടിമറിക്കുന്നു ; കൂട്ടബലാത്സംഗ കുറ്റം അപ്രത്യക്ഷമായി


മണിപ്പുരിൽ കുക്കി സ്‌ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതടക്കം കലാപഘട്ടത്തിൽ അരങ്ങേറിയ ഹീനമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന ബിജെപി സർക്കാർ നീക്കം. വിവിധ സുരക്ഷാ ഏജൻസികള്‍ക്ക് മണിപ്പുർ സർക്കാർ നല്‍കിയ എഫ്‌ഐആർ പകർപ്പുകളിൽ ഒന്നിൽപ്പോലും ബലാത്സംഗക്കുറ്റം ഉൾപ്പെടുത്തിയിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.  രണ്ട്‌ കുക്കി സ്‌ത്രീകളെ നഗ്നരായി നടത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസിലും കൂട്ടബലാത്സംഗ കുറ്റമായ ഐപിസി 376 ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ചയാളെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. നഗ്നരായി നടത്തപ്പെട്ട രണ്ടു സ്‌ത്രീകളിൽ ഒരാൾ കൂട്ട ബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ടുവെന്ന്‌ മുഖ്യമന്ത്രി ബിരേൻ സിങ്‌ പോലും സമ്മതിച്ചിരുന്നതാണ്‌.


*തപാൽ ഉരുപ്പടികൾ തുറക്കുന്നത്‌ കുറ്റമല്ലാതാകും ; ജൻ വിശ്വാസ്‌ ബിൽ ലോക്‌സഭ കടത്തി


തപാൽ ഉരുപ്പടികൾ നിയമപ്രകാരമല്ലാതെ തുറന്നുനോക്കുന്നത്‌ രാജ്യത്ത്‌ കുറ്റകരമല്ലാതായി മാറും. ഇത്‌ അടക്കം ഒട്ടേറെ നിയമലംഘനങ്ങൾക്ക്‌ ശിക്ഷ ഒഴിവാക്കുന്ന ജൻ വിശ്വാസ്‌ ബിൽ ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ പാസാക്കി. മേൽവിലാസക്കാരനല്ലാതെ, തപാൽ ജീവനക്കാരോ മറ്റുള്ളവരോ ഉരുപ്പടികൾ തുറക്കുന്നത്‌ നിലവിൽ രണ്ടു വർഷം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്‌. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസിന്റെ പേരിൽ ഇന്ത്യൻ തപാൽനിയമം (1898) ഭേദഗതിചെയ്‌ത്‌ ഇതെല്ലാം ഒഴിവാക്കുകയാണ്‌. സ്വകാര്യതയ്‌ക്കുമേലുള്ള കടന്നുകയറ്റമാണ്‌ ഈ നിയമനിർമാണമെന്ന്‌ പരാതി ഉയർന്നു.


*ഇരുചക്ര വാഹനത്തിൽ 2 പേർ മതി; കേന്ദ്രമന്ത്രി നിതിൽ ഗഡ്‌കരി


യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച്‌  ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒന്നിൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന്‌ കേന്ദ്ര ഗതാഗത മന്ത്രി  നിതിൽ ഗഡ്‌കരി ലോക്‌സഭയിൽ ആന്റോ ആന്റണിക്ക്‌  മറുപടി നൽകി.  ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേരെ  അനുവദിക്കാൻ നിയമഭേദഗതിക്ക്‌ കേന്ദ്രത്തിന്‌  താൽപ്പര്യമുണ്ടോയെന്നായിരുന്നു ചോദ്യം. നിയമ ഭേദഗതി ആവശ്യപ്പെട്ട്‌ കേരളത്തിൽ നിന്ന്‌ നിവേദനം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.


*മിസോറം മുഖ്യമന്ത്രിയെ വിരട്ടി ബിരേൻ സിങ്‌


മിസോറം മുഖ്യമന്ത്രിയെ പരസ്യമായി വിമർശിച്ച്‌ ബിരേൻ സിങ്‌. മണിപ്പുരിലെ ആഭ്യന്തരകാര്യങ്ങളിൽ മിസോറം മുഖ്യമന്ത്രി സോറംതാങ്ക ഇടപെടേണ്ടതില്ലെന്ന്‌ ബിരേൻ സിങ്‌ പറഞ്ഞു. മണിപ്പുർ സംഘർഷത്തിൽ ഇടപെടാൻ വിസ്സമ്മതിക്കുന്ന കേന്ദ്രനിലപാടിനെ സോറംതാങ്ക വിമർശിച്ചിരുന്നു. കുക്കികൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌ ഐസോളിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സോറംതാങ്ക പങ്കെടുത്തിരുന്നു.

അന്തർദേശീയം

*******


* ലണ്ടനിലും മണിപ്പുരിനു വേണ്ടി ശബ്ദമുയര്‍ന്നു; മൗനജാഥയും പ്രതിഷേധവും


 വിമെൻ ഫ്രം നോർത്ത്‌ ഈസ്റ്റ്‌ സപ്പോർട്ട്‌ നെറ്റ്‌വർക്കിന്റെ നേതൃത്വത്തിലാണ്‌ മൗനജാഥയും പ്രതിഷേധവും നടത്തിയത്‌. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ്‌ പരിസരത്തുനിന്ന്‌ പാർലമെന്റ്‌ സ്ക്വയറിലെ ഗാന്ധിപ്രതിമയ്ക്ക്‌ സമീപത്തേക്കായിരുന്നു പ്രതിഷേധ ജാഥ. മണിപ്പുരിൽ ലൈംഗികാതിക്രമത്തിന്‌ ഇരയായ കുക്കി സ്ത്രീയുടെ ബന്ധുവും പങ്കെടുത്തു.


*കുവൈത്തിൽ 5 പേരുടെ വധശിക്ഷ നടപ്പാക്കി


ഷിയ പള്ളിയിൽ ചാവേർ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രധാന പ്രതിയുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്‌. ഒന്നാം പ്രതി അബ്ദുറഹ്‌മാൻ സ്വബാഹ് ഐദാനെയുടെ ശിക്ഷയാണ് നടപ്പാക്കിയത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മൂന്നു പേരുടെയും മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ശ്രീലങ്കൻ സ്വദേശിയുടെയും വധശിക്ഷയും നടപ്പാക്കിയതായി കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ  അറിയിച്ചു.


*നൈജറിൽ പട്ടാള അട്ടിമറി ; ഭരണഘടന റദ്ദാക്കി


പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറി. പ്രസിഡന്റ്‌ മുഹമ്മദ്‌ ബസൂമിനെ പുറത്താക്കിയതായും ഭരണഘടന റദ്ദാക്കിയതായും പട്ടാള മേധാവി കേണൽ മേജർ അമദു അബ്‌ദ്രമാനെ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. ബുധൻ രാത്രി വൈകിയായിരുന്നു പ്രഖ്യാപനം. പ്രസിഡൻഷ്യൽ ഗാർഡുമാർ ബസൂമിനെ ഔദ്യോഗിക വസതിയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അട്ടിമറി അംഗീകരിക്കുന്നില്ലെന്ന്‌ വിദേശമന്ത്രി ഹസ്സൂമി മസ്സൗദു പറഞ്ഞു.


***19 വര്‍ഷത്തിന് ശേഷം സിംഗപ്പൂരില്‍ ആദ്യ വനിതയെ തൂക്കിലേറ്റി; പ്രതിഷേധം ശക്തം


മയക്കുമരുന്ന്‌ കേസിൽ ജയിലിലായ സരിദേവി ജമനി (45)യുടെ ശിക്ഷയാണ്  നടപ്പാക്കിയത്‌. 2018ലാണ്‌ 30 ഗ്രാം ഹെറോയിനുമായി ഇവർ അറസ്റ്റിലായത്‌. 50 ഗ്രാം ഹെറോയിൻ കൈവശം വച്ചയാളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. സിംഗപ്പുരിൽ 15 ഗ്രാമിലധികം ഹെറോയിനോ അരക്കിലോയിലധികം കഞ്ചാവോ കൈവശം വയ്ക്കുകയോ കടത്തുകയോ ചെയ്യുന്നത്‌ വധശിക്ഷാർഹമായ കുറ്റമാണ്‌.

കായികം

****


*പരമ്പര തേടി ഇന്ത്യ ; ഇന്ന്‌ വിൻഡീസിനെതിരായ രണ്ടാം ഏകദിനം 


വെസ്‌റ്റിൻഡീസിനെതിരെ പരമ്പരജയം ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ രണ്ടാം ഏകദിനത്തിന്‌. ബാർബഡോസിലാണ്‌ മത്സരം. ആദ്യകളിയിൽ അഞ്ച്‌ വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്ന്‌ മത്സരങ്ങളാണ്‌ പരമ്പരയിൽ. ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക്‌ ഇന്ത്യ കടന്നേക്കില്ല. ആദ്യകളിയിൽ ബാറ്റിങ്‌ നിരയിൽ പരീക്ഷണം നടത്തിയിരുന്നു. സ്‌പിന്നർമാരായ കുൽദീപ്‌ യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും മികവിൽ വിൻഡീസിനെ 114 റണ്ണിന്‌ പുറത്താക്കിയ ഇന്ത്യ 22.5 ഓവറിൽ ജയം നേടുകയായിരുന്നു. ഓപ്പണറായെത്തിയ വിക്കറ്റ്‌ കീപ്പർ ഇഷാൻ 46 പന്തിൽ 52 റണ്ണടിച്ച്‌ ജയം എളുപ്പമാക്കി. ആറ്‌ റൺമാത്രം വിട്ടുനൽകി നാല്‌ വിക്കറ്റെടുത്ത കുൽദീപാണ്‌ ആദ്യകളിയിലെ മാൻ ഓഫ്‌ ദി മാച്ച്‌


*വനിതാ ഫുട്ബോൾ ലോകകപ്പ് : ഇംഗ്ലണ്ട്‌ മുന്നോട്ട്‌


ഇംഗ്ലണ്ട്‌ വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്‌. ഗ്രൂപ്പ്‌ ബിയിൽ ഡെൻമാർക്കിനെ ഒരു ഗോളിന്‌ തോൽപ്പിച്ച ഇംഗ്ലണ്ട്‌ ഒന്നാംസ്ഥാനത്താണ്‌. അവസാന കളിയിൽ ചൈനയ്‌ക്കെതിരെ സമനില നേടിയാൽ മുന്നേറാം. ചൈന ഹെയ്‌തിയെ ഒരു ഗോളിന്‌ തോൽപ്പിച്ച്‌ പ്രതീക്ഷ നിലനിർത്തി.


*ലോക സർവകലാശാലാ ഗെയിംസിന്‌ ചൈനയിൽ തുടക്കം ; ഇന്ത്യൻ ടീമിന്‌ മലയാളിക്കരുത്ത്‌


ചൈനയിലെ ചെങ്‌ഡുവിൽ നടക്കുന്ന ലോക സർവകലാശാലാ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ പരിശീലകനുൾപ്പെടെ അഞ്ച്‌ മലയാളികൾ. കെ ആര്യ, കെ വീണ, ശ്രുതിലക്ഷ്‌മി, ആതിര റോയി എന്നിവരാണ്‌ ടീമിലെ മലയാളികൾ. മുഖ്യപരിശീലകൻ വി അനിൽകുമാർ. കഴിഞ്ഞദിവസം ആരംഭിച്ച ചാമ്പ്യൻഷിപ്‌ ആഗസ്‌ത്‌ എട്ടിന്‌ സമാപിക്കും. 

വാണിജ്യം

****


*യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കും സ്വര്‍ണവിലയും തമ്മിലെന്ത് ബന്ധം? പലിശ കൂടുന്നത് ഗുണകരമോ?


ഇന്ത്യയിലെ റിസര്‍വ് ബാങ്കിലേതിന് പോലെ അമേരിക്കയിലെ കേന്ദ്ര ബാങ്കാണ് യുഎസ് ഫെഡറല്‍ റിസര്‍വ്. എന്നാല്‍ അമേരിക്കയിലെ കേന്ദ്രബാങ്ക് എടുക്കുന്ന തീരുമാനങ്ങള്‍ എങ്ങനെയാണ് ഇന്ത്യന്‍ വിപണിയെ പ്രധാനമായും സ്വര്‍ണ വിപണിയെ ബാധിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ആര്‍ ബി ഐയുടെ റിപോ റേറ്റിന് സമാനമായ ഒരു ധനനയ മാര്‍ഗമാണ് യുഎസ് ഫെഡ് റേറ്റ്.


യുഎസ് ഫെഡ് റേറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍ വിപണിയെ നേരിട്ട് ബാധിക്കും. ഫെഡ് റേറ്റ് ഉയരുന്നതോടെ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തും. ഇത് വഴി വിപണിയിലെ പണ ലഭ്യത കുറയുന്നു. ഇതോടെ വായ്പ എടുക്കാനുള്ള ചെലവ് കൂടുകയും ഇത് സാധന-സേവനങ്ങള്‍ വാങ്ങാനുള്ള ആളുകളുടെ കഴിവിനെ ബാധിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ ആവശ്യക്കാരുടെ എണ്ണം കുറയും.

ഇന്നത്തെ സ്മരണ !

********


ഇരയിമ്മൻ തമ്പി മ. (1782-1862 )

പള്ളത്ത്  രാമൻ മ. (1891-1950)

നഫീസ ജോസഫ് മ. (1978-2004)

രാജൻ പി. ദേവ് മ. (1954- 2009)

എൻ.എൻ. ഇളയത് മ. (1940 -2014)

സദനം ദിവാകര മാരാർ മ. (1937-2014)

പ്രൊ. നൂറനാട് രവി മ. (1938 -2002)

ഈശ്വരചന്ദ്ര വിദ്യാസാഗർ മ. (1820-1891)

ബിഭൂതിഭൂഷൺ മുഖോപാദ്ധ്യായ മ. (1894-1987)

അരുണ ആസഫ് അലി മ. (1909-1996)

വെമ്പട്ടി ചിന്നസത്യം മ. (1929-2012)

ഉർബൻ രണ്ടാമൻ മാർപാപ്പ മ. ( -1099)

വിൻസെന്റ്  വാൻ‌ഗോഗ് മ. (1853-1890)

ഹെന്രി ഷാരിയർ മ. (1906-1973)


എം.ജി രാധാകൃഷ്ണൻ ജ. (1940-2020)

ടി.എച്ച്‌.പി ചെന്താരശേരി ജ. (1929-2018)

പി എ മുഹമ്മദ്‌ കോയ ജ. (1922-1990)

ജെ.ആർ.ഡി.ടാറ്റ ജ. (1904- 1993)

ഇസിഡോർ ഇസാക്ക് റാബി ജ. (1898-1988)

ചരിത്രത്തിൽ ഇന്ന്…

********


1937 - ടങ്‌ചൗ സംഭവം


1945 - ബി.ബി.സി. ലൈറ്റ് പ്രോഗ്രാം റേഡിയോ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.


1957 - ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ആരംഭിച്ചു.


1958 - നാസ (നാഷണൽ എയറോനോട്ടിക് & സ്പെയ്സ് റിസർച്ച് അത്തോറിറ്റി ) സ്ഥാപിക്കാൻ ഉള്ള ബില്ല് അമേരിക്കൻ സർക്കാർ പാസാക്കി.


1981 - ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും വിവാഹിതരായി.


1993 - ചേകന്നൂർ മൗലവിയുടെ തിരോധാനം.


2005 - ജ്യോതിശാസ്ത്രജ്ഞർ കുള്ളൻ ഗ്രഹം എന്നു കരുതപ്പെടുന്ന ഈറിസ് കണ്ടെത്തിയതായി അറിയിച്ചു.


2010 - ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബന്ദുണ്ടു പ്രവിശ്യയിലെ കസായി നദിയിൽ അമിതഭാരം കയറ്റിയ യാത്രാ ബോട്ട് മറിഞ്ഞ് 80 പേർ മരിച്ചു .


2013 - സ്വിസ് മുനിസിപ്പാലിറ്റിയിലെ ഗ്രാഞ്ചെസ്-പ്രെസ്-മർനാൻഡിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരിക്കേറ്റു.


2015 - മലേഷ്യൻ എയർലൈൻസ് ഫ്ലൈറ്റ് 370- ൽ നിന്ന് സംശയിക്കപ്പെടുന്ന അവശിഷ്ടങ്ങളുടെ ആദ്യ ഭാഗം റീയൂണിയൻ ദ്വീപിൽ കണ്ടെത്തി . 


2019 - എതിരാളികളായ ബ്രസീലിയൻ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള 2019 അൽതാമിറ ജയിൽ കലാപത്തിൽ 62 പേർ മരിച്ചു.


2021 - റഷ്യൻ മൊഡ്യൂളായ നൗക്കയുടെ എഞ്ചിൻ തകരാറിനെത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം താൽക്കാലികമായി നിയന്ത്രണം വിട്ട് ISS 45 ഡിഗ്രി മനോഭാവത്തിൽ നിന്ന് പുറത്തേക്ക് നീങ്ങുന്നു . 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.