ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1198   മിഥുനം 4

തിരുവാതിര  /  പ്രതിപദം

2023 ജൂൺ 19, തിങ്കൾ

കോതനല്ലൂർ പള്ളിയിൽ ഇരട്ടകളുടെ സംഗമം.


ഇന്ന് ;


ലൈംഗികാതിക്രമ നിർമ്മാർജ്ജന ദിനം !

*****-**************************************

[International Day for elimnation of sexual violence in conflict]


                    വായനദിനം !!!

                 ്്്്്്്്്്്്്്

[മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് 1996 മുതൽ കേരളാ സർക്കാർ വായന ദിനമായി  ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിക്കുന്നു. ]


      * ലോക അരിവാൾ കോശ ദിനം !

        *********************************

[ world Sickle cell Day ,  ജനിതക കാരണങ്ങളാൽ ചുവന്ന രക്ത കോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ്  അരിവാൾ രോഗം അഥവാ അരിവാൾ കോശ വിളർച്ച ]


        * ലോക അലസഗമനദിനം !

           World Sauntering Day !

         **************************

[ leisurely walk, usually in some public place ; ലോകത്തിലെ ജനതയെ ജീവിതം വേഗത്തിൽ ജീവിച്ചു തീർക്കാതെ  ആസ്വദിച്ച് അലസമായി ജീവിക്കാൻ ഓർമ്മിപ്പിക്കാൻ ഒരു ദിനം. ]


* World Martini Day [ഒരിനം കൂട്ടു മദ്യം] !

.  ****************************************

.                 * International Box Day !


                ജുനെടീന്ത് / Juneteenth Day !

.               **************-****************

[യുണൈറ്റഡ് സ്റ്റേറ്റ്സിലെ അടിമത്തത്തിന്റെ അവസാനത്തെ അനുസ്മരിക്കുന്ന ഒരു അവധിക്കാലമാണ് ജൂനെറ്റീന്ത്. ഇതിനെ വിമോചന ദിനം അല്ലെങ്കിൽ ജുനൈൻ സ്വാതന്ത്ര്യ ദിനം എന്നും വിളിക്കുന്നു. "ജൂൺ", "പത്തൊമ്പതാം" എന്നീ പദങ്ങൾ സംയോജിപ്പിച്ച് "ജൂനെറ്റീന്ത്" എന്ന പേര് അവധി ദിനത്തെ പരാമർശിക്കുന്നു.]


* ഹംഗറി: സ്വതന്ത്ര ഹംഗറി ദിനം!

* ട്രിനിഡാഡ് & ടൊബാഗൊ: തൊഴിലാളി

   ദിനം!

* ഉറുഗ്വേ: ഉറുഗ്വേയുടെ രാഷ്ട്രപിതാവ്

   യോസേ ഗെർവാസിയൊ അർട്ടിഗാസ്

   അർനലിന്റെ ജന്മദിനം!

* USA ;

Real Food Day

National Garfield the Cat Day

National Take Your Cat to Work Day

National Watch Day



             *ഇന്നത്തെ മൊഴിമുത്ത്*

            ്്്്്്്്്്്്്്്്്്്്്


"വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക"


.            [  - പി എൻ പണിക്കർ  ]

              ***************************


 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌  നേതാവും പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനും  2 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ പ്രസിഡന്റുമായിരുന്ന രാഹുൽ ഗാന്ധി യുടേയും (1970),


 2015 ഒക്ടോബർ 28-ന് 

നേപ്പാളിലെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയും

ഇപ്പോഴും പദവിയിൽ  രണ്ടാമത്തെ രാഷ്ട്രപതിയായി തുടരുകയും ചെയ്യുന്ന

ബിദ്യാദേവി ഭണ്ഡാരി (1961) യുടേയും,


 ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുള്ള, ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുന്ന നൊബേൽ പ്രൈസ്‌ ജേതാവുകൂടിയായ മുൻ ബർമ്മീസ്‌ പ്രധാനമന്ത്രി 

ഓങ് സാൻ സൂ ചി - ഓങ് സാൻ സൂ ചിയുടേയും (Aung San Suu Kyi -1945),


ഹിന്ദി മലയാളം തമിഴ് കന്നട ബംഗാളി തെലുഗു ഇഗ്ലീഷ് സിനിമകളിൽ വില്ലനായും സ്വഭാവനടനായും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച അശീഷ് വിദ്യാർത്ഥിയുടെയും (1962),


 തമിഴ് ഹിന്ദി തെലുഗു ഭാഷകളിലെ ചലചിത്രങ്ങളിൽ അഭിനയിക്കുന്ന കാജൽ അഗർവാലിന്റെയും(1985),


ബുക്കർ സമ്മാനം ലഭിച്ച മിഡ്നൈറ്റ്സ് ചിൽഡ്രൻസ് എന്ന പുസ്തകമടക്കം നിരവധി കൃതികൾ രചിച്ച ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെയും (1947) ജന്മദിനം !



ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***88,032.5 കോടി രൂപ മൂല്യമുള്ള അച്ചടിച്ച നോട്ടുകൾ കാണാതായെന്ന് വിവരാവകാശ രേഖ; ആർ.ബി.ഐയിൽ എത്തിയില്ല

   

2016-17 കാലത്ത് 500 രൂപയുടെ 8,810.65 ദശലക്ഷം പുതിയ നോട്ടുകൾ പ്രിന്റ് ചെയ്തെങ്കിലും ആർ.ബി.ഐക്ക് ലഭിച്ചത് 7,260 ദശലക്ഷം എണ്ണം മാത്രമാണെന്ന് വിവരാകാശ രേഖ. ആകെ 88,032.5 കോടി രൂപയാണ് കാണാതായ നോട്ടുകളുടെ മൂല്യം. ആക്ടിവിസ്റ്റ് മനോരഞ്ജൻ റോയ് ആർടിഐ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളതെന്ന് ദേശീയ മാധ്യമമായ ദി മിന്റ് റിപ്പോർട്ട് ചെയ്തു.


*** ശൈഖ് സായിദ് ചാരിറ്റി മാരത്തോണിന് ഈ വര്‍ഷം വേദിയാകുന്നത് കേരളം. മുഖ്യമന്ത്രി പിണറായി വിജയനും സായിദ് മാരത്തോണ്‍ സംഘാടക സമിതിയും ദുബായില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി യു എ ഇ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്ന കായിക മത്സരമാണ് ശൈഖ് സായിദ് ചാരിറ്റി മാരത്തോൺ.


***കേരളത്തില്‍ രണ്ട് ഐ ടി പാര്‍ക്കുകള്‍ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുബായില്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഐ ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


***സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത


പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.



പ്രാദേശികം

***************


***കെ സുധാകരനെതിരായ പരാമർശം; എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി


മോൻസൻ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ പരാതി. പൊതുപ്രവര്‍ത്തകന്‍ പായിച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്.


പോക്‌സോ കേസില്‍ സുധാകരന് എതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്ന് പരാതിയിൽ പറയുന്നു. എം.വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം

രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും മാധ്യമപ്രവര്‍ത്തകരെ പ്രധാന സാക്ഷികളാക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.


നടന്‍ പൂജപ്പുര രവി അന്തരിച്ചു


മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍) അന്തരിച്ചു. മറയൂരിൽ മകളുടെ വീട്ടിൽ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂർ പൂജപ്പുര സ്വദേശിയാണ്. മകൻ വിദേശത്തേയ്ക്ക് പോയതിനെ തുടർന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് മരണം.


നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. എസ് എൽ പുരം സദാനന്ദന്‍റെ 'ഒരാൾ കൂടി കള്ളനായി' എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ് വേദിയിലേക്കുള്ള കടന്നുവരവ്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക ട്രൂപ്പിന്‍റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ്  സിനിമയിലേക്ക് എത്തുന്നത്. ഏത് റോളും ചെയ്യാൻ കഴിയുന്ന ഫ്ലെക്സിബിൾ ക്യാരക്ടർ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി. 


സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്‌ നടക്കും.


***പകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു; പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി 


സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണങ്ങള്‍ തുടരുന്നു. പത്തനംതിട്ടയില്‍ രണ്ട് എലിപ്പനി മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ച് മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടേതും എലിപ്പനി മരണം ആണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ അടൂര്‍ പെരിങ്ങനാട് സ്വദേശി രാജനും എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ഒരു വയസുകാരി ഉള്‍പ്പടെ നാലു പേരാണ് പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്


 ***ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മാധ്യമങ്ങളെ അധിക്ഷേപിച്ച് വി.ഡി സതീശന്‍


കൈരളിയും ദേശാഭിമാനിയും മഞ്ഞപ്പത്രങ്ങളാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ പരസ്പര ബന്ധമില്ലാതെ പലതും പുലമ്പുകയാണെന്നും സതീശന്‍ പറഞ്ഞു. പുനര്‍ജനി ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് സതീശന്റെ പ്രതികരണം. 


***ആര്‍എസ്എസുകാരനെ കുത്തിയ വിഎച്ച്പി ജില്ലാ നേതാവ് അറസ്റ്റില്‍


 സംഘപരിവാറുകാരായ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. എല്‍എല്‍ബി പഠനശേഷം ചെങ്ങന്നൂരിലെ അഭിഭാഷക ഓഫീസില്‍ പരിശീലനം നടത്തുന്ന പുലിയൂര്‍ പേരിശേരി കളീക്കല്‍ വടക്കേതില്‍ രാഹുല്‍കുമാറി (28) നാണ് കുത്തേറ്റത്. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ പന്തപ്ലാവില്‍ അശോക് അമ്മാഞ്ചി (43) യെ പൊലീസ് അറസ്റ്റുചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകനാണ് രാഹുല്‍.


***ആ പരിപ്പ് കേരളത്തില്‍ ഇനിയും വേവില്ല'; കെപിസിസി പ്രസിഡന്റ് പേറുന്നത് പുളിച്ച ഫ്യൂഡല്‍ ബോധം: മുഹമ്മദ് റിയാസ്


സി.പി.ഐ(എം) സെക്രട്ടറിയായി സഖാവ് ഗോവിന്ദന്‍ മാഷ് ചുമതലയേറ്റത് മുതല്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യന്‍മാര്‍. മുന്‍കാലങ്ങളിലും സി. പി. എം സെക്രട്ടറിമാര്‍ക്കെതിരെ സമാനരീതിയില്‍ മാന്യന്‍മാരുടെ വളഞ്ഞിട്ടടി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. സി.പി.എം നെയാണ് അതിലൂടെ ഉന്നം വെക്കുന്നത് എന്നത് വ്യക്തമാണ്. അന്നും ഇന്നും എന്നും ഇത്തരം ഗൂഢ നീക്കങ്ങളെ ഞങ്ങള്‍ പ്രതിരോധിച്ചിട്ടുണ്ട്.


രാഷ്ട്രീയ നേതാവാണെങ്കില്‍ 'തറവാടിത്തം' വേണമെന്നാണ് ഇന്ന് കെപിസിസി പ്രസിഡന്റ്‌റ് സി.പി.ഐ (എം) സെക്രട്ടറിയെ കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് പേറുന്ന പുളിച്ച ഫ്യൂഡല്‍ ബോധങ്ങളാണ് ഇങ്ങനെ പറയിപ്പിക്കുന്നത്. രാഷ്ട്രീയ നേതാവിന് 'മിതത്വം' വേണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞുവെക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും 'മിതത്വം' കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാളികള്‍ വല്ലാതെ സഹിക്കുന്നുണ്ട്.


***കസ്റ്റഡിയില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിച്ചു


 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുവന്ന പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു. അത്യാഹിത വിഭാഗത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.                                                                 

ഏറ്റുമാനൂര്‍ പൊലീസാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് അക്രമാസക്തനായ ഇയാള്‍, ഡ്യൂട്ടി റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.


***കണ്ണൂർ സർവകലാശാല ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി


 കണ്ണൂർ സർവകലാശാല മാങ്ങാട് ക്യാംപസിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് തരിയേരി കാവുംമന്ദം സ്വദേശി ആനന്ദ് കെ ദാസിനെയാണ് (23) ഞായറാഴ്ച രാവിലെ 11 മണിയോടെ ക്യാംപസിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസില്‍ രണ്ടാം വർഷ പിജി വിദ്യാർത്ഥിയാണ്.


***ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം മോഷ്ടിച്ചു: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ


പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോർഡ് ജീവനക്കാരനാണ് അറസ്റ്റിലായത്. ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജി കുമാറാണ് പിടിയിലായത്. തൊണ്ടിമുതൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 



ദേശീയം

***********


***ബിജെപി നേതാവ് ഖുശ്ബുവിനെതിരേ അധിക്ഷേപ പരാമർശം നടത്തിയ പാർട്ടി വക്താവിനെ ഡിഎംകെ പുറത്താക്കി


മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തി ആണ് പാർട്ടിയിൽ നിന്ന് പുറത്തായത്. പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പറഞ്ഞു. അദ്ദേഹത്തെ പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി പ്രതികരിച്ചു.


***'നേതാജി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നു'; അജിത്ത് ഡോവല്


 നേതാജി സുഭാഷ് ചന്ദ്രബോസ് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടില്ലായിരുന്നുവെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡൽഹിയിൽ അസോസിയേറ്റഡ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി  സംഘടിപ്പിച്ച പ്രഥമ നേതാജി സുഭാഷ് ചന്ദ്രബോസ് അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നേതാജി അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അസാമാന്യമായ ധീരത പ്രകടിപ്പിക്കുകയും ഗാന്ധിജിയെ പോലും വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം കാണിക്കുകയും ചെയ്തയാളായിരുന്നുവെന്നും അജിത് ഡോവല്‍ പറഞ്ഞു.


***ബബിത ഫൊഗട്ട് ഗുസ്തി താരങ്ങളുടെ സമരം ദുർബലപ്പെടുത്തിയെന്ന് സാക്ഷി മാലിക്; കോൺഗ്രസിന്റെ കളിപ്പാവയെന്ന് സാക്ഷി


സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവയെന്ന് ആക്ഷേപിച്ച് ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫൊഗട്ട്. ഗുസ്തി ഫെഡറേഷൻ തലവൻ ബ്രജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ താൻ അനുകൂലിക്കുന്നില്ലെന്നും ബബിത ഫൊഗട്ട് വ്യക്തമാക്കി.


കഴിഞ്ഞ ദിവസം സാക്ഷി മാലിക്കും ഭർത്താവ് സത്യവ്രത് കാഡിയന‍ും ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിന്റെ മറുപടിയായാണ് ബബിത ഫൊഗാട്ട് രംഗത്തെത്തിയത്.


***അസം വെളളപ്പൊക്കം; കാസിരം​ഗ നാഷണൽ പാർക്കിൽ ജാ​ഗ്രത നിർദ്ദേശം, വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്


ത്രിപുരയില്‍ കനത്ത മഴയില്‍ അഗർത്തല ഉള്‍പ്പെടെയുള്ള നഗരമേഖല വെളളത്തിലായി. അസമില്‍ ബ്രഹ്മപുത്ര നദി കര കവിഞ്ഞു ഒഴുകയാണ്. കാസിരംഗ നാഷണല്‍ പാര്‍ക്കിന് അധികൃതർ ജാഗ്രത നിര്‍ദേശം നല്‍കി.


അസമില്‍ ദിവസങ്ങളായി തുടരുന്ന മഴ പത്ത് ജില്ലകളിലെ പല മേഖലകളും  വെള്ളത്തിനടിയിലാക്കി. ജോർഹാത്ത്, കാംരൂപ്, കോപിലി തുTangiya iടങ്ങളിലെല്ലാം ബ്രഹ്മപുത്ര നദി അപായനിലക്കും മുകളിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് 40,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ മണ്ണിടിച്ചിലില്‍ കാസിരംഗ നാഷണൽ പാര്‍ക്കില്‍ വെള്ളം കയറുമെന്നതിനാല്‍  അധികൃതർ ജാഗ്രതയിലാണ്


***മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുമ്പോള്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്.


 കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിനിധികള്‍ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടി.


***അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏട്; മൻ കി ബാത്തിൽ പ്രധാനമന്ത്രി


ലക്ഷക്കണക്കിന് പേര്‍ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥയെ കുറിച്ച് യുവാക്കള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ബിപർജോയ് ചുഴലിക്കാറ്റ് നേരിട്ട മേഖലകള്‍ അതിവേഗം ഉയർത്തെഴുന്നേല്‍ക്കും. കേരളത്തിലെ അധ്യാപകനായ റാഫി രാംനാഥ് മിയാവാക്കി രീതിയിലുണ്ടാക്കിയ ജൈവവൈവിധ്യ വനത്തെ കുറിച്ചും മോദി മൻ കി ബാത്തില്‍ പരാമർശിച്ചു



അന്തർദേശീയം

*******************


***യുകെയിൽ 20കാരനായ ഇന്ത്യൻ വിദ്യാർത്ഥിയുടെ ക്രൂരത; മദ്യപിച്ച് ലക്കുകെട്ട യുവതിയെ പീഡിപ്പിച്ചു, 6 വർഷം തടവ് ശിക്ഷ


പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ പരിയപ്പെട്ട യുവതിയെ തന്‍റെ ഫ്ലാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയിലുള്ള യുവതിയെ പ്രീത് എടുത്ത് കൊണ്ട് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. കുറ്റം ചെയ്തതായി പ്രീത് സമ്മതിച്ചതായും ആറ് വര്‍ഷവും ഒമ്പത് മാസവും തടവിനാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.


***മാധ്യമ വേട്ടയിൽ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി; 


 മാധ്യമ വേട്ടയിൽ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ദുബൈയിൽ വെച്ച് വിഷയത്തില്‍ മാധ്യമ പ്രവർത്തകർ പിണറായി വിജയന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.


***ഉഗാണ്ടയിലെ സ്കൂളില്‍ 40 പേരെ ചുട്ടുകൊന്നു


ഉഗാണ്ടയിലെ സ്കൂളിൽ ഐഎസ് അനുകൂല വിമതർ നടത്തിയ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും വിദ്യാർഥികളാണ്. ആണ്‍കുട്ടികളെ പൂട്ടിയിട്ട് സ്കൂളിന്റെ ഡോർമിറ്ററിക്കും പാചകപ്പുരയ്ക്കും തീവച്ച സംഘം പെൺകുട്ടികളടക്കം നിരവധിപേരെ തട്ടിക്കൊണ്ടുപോയി. സ്കൂളിലെ പാചകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും സംഘം കൊള്ളയടിച്ചു. പടിഞ്ഞാറൻ ഉഗാണ്ടയിലെ  ലാ ബ്രുയേര ഹയർ സെക്കൻഡി സ്കൂളിൽ വെള്ളിയാഴ്ചയാണ് തീവയ്പും ബോംബേറുമുണ്ടായത്.  പല മൃതദേഹങ്ങളും കത്തി കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടിവരും.



കായികം

************


***ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിൽ; പ്രധാനമത്സരങ്ങൾ ശ്രീലങ്കയില്


പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിൽ നടത്താൻ തീരുമാനം. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് മത്സരം നടക്കുക. ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികൾ പാക്കിസ്ഥാനിൽ നടത്തും. 13 മത്സരങ്ങളാണ് ടൂർണമെന്റില്‍ നടക്കുക.


ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്.


***ഛേത്രി, ചാങ്തെ ഗോളുകള്‍; ലെബനോനെ തകര്‍ത്ത് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യക്ക്


ഭുവനേശ്വര്‍: സുനില്‍ ഛേത്രി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ഫുട്ബോളിലെ രാജാവായി, 'ബിഗ് മാച്ച് പ്ലെയര്‍' എന്ന വിശേഷണം ആണയിട്ട് ഉറപ്പിച്ച് വല കുലുക്കി. ഇതോടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് ഫുട്ബോളില്‍ ലെബനോനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യയുടെ നീലപ്പട കിരീടം ചൂടി. സുനില്‍ ഛേത്രിക്ക് പിന്നാലെ വണ്ടര്‍ യങ്സ്റ്റര്‍ ലാലിയന്‍ സ്വാല ചാങ്‌തെയായിരുന്നു ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 87-ാം ഗോളാണ് ഇന്ന് പിറന്നത്. ഗോളും അസിസ്റ്റുമായി ചാങ്‌തെ മത്സരത്തിലെ ഹീറോയായി തെരഞ്ഞെടുക്കപ്പെട്ടു. ആദ്യപകുതിയില്‍ പിന്നോട്ട് പോയെങ്കിലും അവസാന 45 മിനുറ്റിലെ തകര്‍പ്പന്‍ പ്രകടനം ഇഗോര്‍ സ്റ്റിമാക്കിന്‍റെ കുട്ടികള്‍ക്ക് കപ്പ് സമ്മാനിക്കുകയായിരുന്നു



വാണിജ്യം

************


***ഒന്നും രണ്ടുമല്ല, 6500 അതിസമ്പന്നർ ഇന്ത്യ വിടും, 13500 ചൈനയും;


ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023 ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം രാജ്യം വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഉയർന്ന ആസ്തിയുള്ളവർ രാജ്യം വിടുന്ന പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ വർഷം ചൈനയിൽ നിന്ന് 13,500 അതിസമ്പന്നർ പുറത്തു പോകുമെന്നാണ് കണക്കാക്കപ്പടുന്നത്. പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഏകദേശം 7,500 മില്യണയർമാരാണ് ഇന്ത്യ വിട്ടു പോയത്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്‌ബോർഡ് 2023  റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ കണക്കിൽ നിന്നും കുറവാകും ഈ വർഷത്തെ കൊഴിഞ്ഞുപോക്ക്. 



ഇന്നത്തെ സ്മരണ !!!

***********************


പി എന്‍ പണിക്കർ  മ. (1909 -1995 )

എൻ. എഫ്. വർഗ്ഗീസ് മ. (1949 - 2002)

ഓമല്ലൂർ ചെല്ലമ്മ മ. (1927-2016).

സുഭാഷ് മുഖോപാധ്യായ്‌ മ. (1931-1981)

സെർഗീ  ടാനിയേവ് മ. (1856-1915 )

തോമസ് വാട്സൺ സീനിയർ മ. (1874-1956 )

വില്യം ഗോൾഡിംഗ് മ. (1911-1993) 

ജെയിംസ് ഗന്ദോൾഫീനി മ. (1961-2013 )


പി.സി. സനൽകുമാർ ജ. (1949-2014)

രജനി പാം ദത്ത് ജ. (1896-1974)

ടി. ഷൺമുഖം ജ. (1920-2012)

ബ്ലെയിസ് പാസ്കൽ ജ. (1623-1662) 



ചരിത്രത്തിൽ ഇന്ന് …

**********************


1807 - അഥോസ് പോരാട്ടത്തിൽ റഷ്യയുടെ അഡ്മിറൽ ദിമിത്രി സെന്യാവിൻ ഒട്ടോമൻ സാമ്രാജ്യത്തിന്റെ നാവിക സേനയെ നശിപ്പിച്ചു.


1846 - ആധുനിക നിയമങ്ങളനുസരിച്ചുള്ള ആദ്യ ബേസ്ബോൾ കളി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂ ജഴ്സിയിലെ ഹൊകോബനിൽ നടന്നു.


1862 - യു.എസ്. കോൺഗ്രസ് യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രദേശങ്ങളിൽ അടിമത്തം നിർത്തലാക്കി.


1918 - യു.എസും ജർമനിയും തമ്മിൽ കാന്റിഗ്നി പോരാട്ടംനടന്നു.


1938 - കൊച്ചിയിൽ ഹൈക്കോടതി മന്ദിരം ഉദ്ഘാടനം ചെയ്തു.


1943 - ടെക്സാസിലെ ബ്യൂമോണ്ടിൽ വർഗ്ഗീയ കലാപം നടന്നു.


1961 - കുവൈറ്റ്, യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.


1966 - മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ ബാൽ താക്കറെ ശിവസേന രൂപീകരിച്ചു.


1970  - ജിം ബൂട്ടന്റെ വിവാദമായ "ബോൾ ഫോർ" പ്രസിദ്ധീകരിച്ചു.


1981 - ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമായ ആപ്പിൾ ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ചു.


1990 - തദ്ദേശവാസികളെ സംരക്ഷിക്കുന്ന നില വിലെ അന്താരാഷ്ട്ര നിയമം,തദ്ദേശീയ, ഗോത്ര പീപ്പിൾ കൺവെൻഷൻ, 1989 നോർവേ ആദ്യമായി അംഗീകരിച്ചു.


1999 - കൽക്കത്ത - ധാക്ക ബസ് സർവീസ് ആരംഭിച്ചു. 


2007 - ബാഗ്ദാദിൽ അൽ ഖിലാനി പള്ളി ബോംബാക്രമണത്തിൽ 78 പേർ മരിക്കുകയും 218 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 


2012 - വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചെറെ ലണ്ടനിലെ ഇക്വഡോറിയൻ എംബസിയിൽ അഭയം തേടി.


2017 - പൊതുജനങ്ങൾക്ക് യാത്രക്കായ് കൊച്ചി മെട്രോ തുറന്ന് കൊടുത്തു.


2018 - ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘റാണി രശ്മോണി’ വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു


2020 - സൗരവ് ഗാംഗുലിയും സുനിൽ ഛേത്രിയും  JSW സിമന്റിന്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി തെരഞ്ഞെടുക്കപ്പെട്ടു.


2020 - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (എൻ.ഐ.പി.എഫ്.പി.) ചെയർമാനായി റിസർവ് ബാങ്ക് മുൻ ഗവർണർ ഊർജിത് പട്ടേൽ നിയമിതനായി. വിജയ് കേൽക്കർ വിരമിക്കുന്ന ഒഴിവിലായിരുന്നു നിയമനം. നാല് വർഷമാണ് കാലാവധി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍