ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 എടവം 15
ഉത്രം / നവമി
2023 മെയ് 29, തിങ്കൾ
ഇന്ന്;
എവറസ്റ്റ് ദിനം [ Everest Day ]
*******************************
[ ടെൻസിങ്ങും ഹില്ലാരിയും എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ എത്തിയ ദിനം.]
യു.എൻ : സമാധാന പാലക ദിനം !
**********************
. *ബഹാവുള്ള സ്വർഗ്ഗാരോഹണദിനം !
[ ബഹായി മതസ്ഥാപകനായ മിർസ ഹുസൈൻ അലിയുടെ സ്ഥാനപ്പേര് ആണ് ബഹാവുള്ള . ഏകദൈവം, ഏക പ്രവാചക സങ്കല്‍പം, എക മാനവികത എന്നിവയാണ് ബഹായിവിശ്വാസത്തിന്‍റെ പൊരുള്‍. വിശാലമായ അര്‍ത്ഥത്തില്‍ മാനവരെല്ലാം ഒന്ന് എന്ന സങ്കല്‍പമാണ് ബഹായികള്‍ പുലര്‍ത്തുന്നത്.]
. ദഹനപ്രക്രിയ ആരോഗ്യ ദിനം !
. *********************************
[ World Digestive Health Day]
Learn about Compsting Day !
കമ്പോസ്റ്റിങ്ങിനെ' കുറിച്ച് പഠിക്കാനുള്ള ദേശീയ ദിനം !
----------------------------------------------------------------
* //Whit Monday//
[ Whit Monday is observed on the 50th day after Easter, which falls on a Monday.]
* ഇഗ്ലണ്ട്: ഓക് ആപ്പിൾ ഡേ !
[ രാജ ഭരണ പുനസ്ഥാപന ദിനം ]
* അർജൻറ്റീന : സൈന്യ ദിനം!
* നൈജീരിയ : ജനാധിപത്യ ദിനം!
* സ്വീഡൻ: വൃദ്ധ സൈനിക ദിനം !
* UK : Spring Bank Holiday
* USA ;
Memorial Day
National Paperclip Day
National Coq Au Vin Day
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്
"വിത്തമാണീലോകത്തിൽ മർത്ത്യനേയളക്കുന്ന
കൃത്യമാമൊരു മാനദണ്ഡമെന്നറിഞ്ഞാലും.
വിത്തമേതൊരുദിക്കിൽ കുമിഞ്ഞുകൂടും തത്ര
മർത്ത്യനു മനോഗുണം മങ്ങിയേ കാണാറുള്ളൂ"
. [ - വള്ളത്തോൾ ]
. **********************
കെ എം മാണിയുടെ മകനും, 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യ സഭയിലും അംഗവും കേരള കോൺഗ്രസ് (എം) ഗ്രൂപ്പിന്റെ ജോസ് പക്ഷത്തിൻ്റെ നേതാവും. നിലവിൽ ഇടതു മുന്നണിയിലെ അംഗവുമായ ജോസ് കെ. മാണിയുടെയും (1965 ),
2012ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രത്തിലൂടെ ആദ്യമായും പിന്നീട് ഉസ്താദ് ഹോട്ടല്‍, ടാ തടിയാ, ഹണീ ബീ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച കൊച്ചി സ്വദേശിയായ ശ്രീനാഥ് ഭാസിയുടേയും (1988 ),
കേരള ലളിത കലാ അക്കാദമി, ഹാബിറ്റാറ്റ് ഫോട്ടോസ്‌ഫിയർ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ച ഫോട്ടോഗ്രാഫർ കെ ആർ സുനിലിന്റെയും (1975),
രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ ചലച്ചിത്ര-നാടക-ടെലിവിഷൻ നടനും, സംവിധായകനും, തിരക്കഥാ കകൃത്തുമായ പങ്കജ് കപൂറിന്റെയും (1954),
മോഹൻ ബഗാൻ, ജെ.സി.ടി മിൽസ് ഫഗവാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകളെ പ്രതിനിധീകരിക്കുകയും. പല തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനുമായിരുന്ന ഇന്ത്യ കണ്ട കിടയറ്റ പ്രതിരോധ താരങ്ങളിൽ ഒരാളായ മുൻ ഫുട്ബോൾ താരം ജോ പോൾ അഞ്ചേരിയുടെയും (1973) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***എംപിമാരുടെ എണ്ണം വര്‍ദ്ധിക്കും, പുതിയ പാര്‍ലമെന്റ് മന്ദിരം കാലഘട്ടത്തിന്റെ ആവശ്യം- പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരം കേവലമൊരു കെട്ടിടമല്ലെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ അടയാളമാണെന്നും പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ സന്ദേശമാണ് പാര്‍ലമെന്റ് മന്ദിരം ലോകത്തിന് നല്‍കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം വികസിത ഇന്ത്യയിലേക്കുള്ള യാത്രയുടെ സാക്ഷിയാവും
തമിഴ്നാട്ടില്‍നിന്നുള്ള ചരിത്രപരമായ ചെങ്കോല്‍ ഇന്ന് പാര്‍ലമെന്റില്‍ സ്ഥാപിച്ചിരിക്കുന്നു. ചോള സാമ്രാജ്യത്തില്‍ ചെങ്കോല്‍ കര്‍ത്തവ്യപഥത്തിന്റേയും സേവന പഥത്തിന്റേയും രാഷ്ട്രപഥത്തിന്റേയും അടയാളങ്ങളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്’. പുതിയ കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളുണ്ട്.
'ഇന്ത്യ' ജനാധിപത്യത്തിന്റെ മാതാവാണ്. ആഗോള ജനാധിപത്യത്തിന്റെ അടിത്തറകൂടിയാണ് അത്. ജനാധിപത്യം നമ്മുടെ സംസ്‌കാരവും ആശയവും പാരമ്പര്യവുമാണ്. രാജ്യം മുന്നോട്ട് നീങ്ങുമ്പോള്‍ ലോകം മുന്നോട്ട് നീങ്ങും. ഇന്ത്യയുടെ വികനത്തിലൂടെ ലോകത്തിന്റെ വികസനത്തിലേക്കും പുതിയ പാര്‍ലമെന്റ് മന്ദിരം നയിക്കും. എല്ലാരാജ്യത്തിന്റേയും വികസന യാത്രയില്‍ ചില നിമിഷങ്ങള്‍ അനശ്വരമായി തീരും. അത്തരത്തില്‍ ഒരു ദിവസമാണ് മേയ് 28’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
***മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ നിഷ്‌പക്ഷരാവരുത്: മുഖ്യമന്ത്രി പിണറായി വിജയൻ.
അത് അധർമ്മത്തിൻ്റെ ഭാഗമാണ്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ്. മതപരമായ ചടങ്ങ് പോലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം പി വീരേന്ദ്രകുമാർ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻറെ ജനാധിപത്യം സംരക്ഷിക്കേണ്ട കേന്ദ്ര സർക്കാരിൽ നിന്നുതന്നെ ജനാധിപത്യത്തിന് ഭീഷണി ഉണ്ടാകുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ജുഡീഷ്യറിയെ കാൽകീഴിലാക്കാൻ ശ്രമിച്ചു. സുപ്രീംകോടതിക്ക് പോലും അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശികം..
***************
***ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയിട്ടു’; എഐ ക്യാമറാ ഇടപാടില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
ടെന്‍ണ്ടറില്‍ പങ്കെടുത്ത 'അക്ഷര' കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്. ക്യാമറ ഓരോന്നിനും തോന്നും പോലെ വില ഇട്ടുവെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല ഒരു ലക്ഷം രൂപയുടെ ക്യാമറയ്ക്ക് പത്ത് ലക്ഷം വരെ വിലയാക്കി മാറ്റിയ മായാജാലമാണ് കെല്‍ട്രോണിന്റെതെന്ന് ആരോപിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് നാണംകെട്ട മറുപടിയാണ് കെല്‍ട്രോണ്‍ എം ഡി നല്‍കിയതെന്നും എ ഐ ക്യാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണെന്നും അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കെല്‍ട്രോണ്‍ ക്യാമറകളുടെ വിലവിവരം മറച്ച് വെക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
***ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു;
മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി റാസിയാണ് മരിച്ചത്. ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ആയിരുന്നു റാസി. നിലമ്പൂർ എംഎസ്പി ക്യാമ്പിലെ സഹപ്രവർത്തകർക്കൊപ്പം ചാലിയാർപ്പുഴയിൽ നീന്താൻ ഇറങ്ങിയതായിരുന്നു.
***മലപ്പുറത്ത് ബന്ധുക്കളായ പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ
മലപ്പുറം: ബന്ധുക്കളായ പെൺകുട്ടികളെ പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 7 വയസും 11 വയസുമുള്ള സഹോദരിമാരായ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50)മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അച്ഛൻറെ പീഡനം മകനും മകൻറെ പീഡനം അച്ഛനും പോലീസ് പിടികൂടും വരെ പരസ്പരം അറിഞ്ഞിരുന്നില്ല. 6 മാസത്തോളമായി കുട്ടികൾ ലൈംഗിക പീഢനത്തിന് ഇരയായതായി കൗൺസിലിംഗിലൂടെ സ്ഥലത്തെ അംഗണവാടി അധ്യാപികയാണ് മനസിലാക്കിയത്.
***സിൽവർ ലൈൻ പദ്ധതിക്ക് പരിഷത്തിന്‍റെ റെഡ് സിഗ്നൽ, 'വെള്ളപ്പൊക്കം രൂക്ഷമാകും'
സിൽവർ ലൈൻ പദ്ധതി വെള്ളപ്പൊക്കം രൂക്ഷമാക്കുമെന്നും പദ്ധതി പുനർവിചിന്തനം ചെയ്യണമെന്നുമാണ് പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. 4033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി അതിരൂക്ഷമാക്കും. ആറ് ലക്ഷത്തോളം ചതുരശ്ര മീറ്റർ വാസമേഖല ഇല്ലാതാകുന്ന പദ്ധതി സംബന്ധിച്ച് സർക്കാർ പുനർ വിചിന്തനം നടത്തണമെന്നും പരിഷത്തിന്‍റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.
***കെപിസിസി ഓഫിസിൽ കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി
കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് യുവിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫിസിൽ ചേർന്നത്.
***പരിസ്ഥിതിവാദികൾ പദ്ധതികൾ മുടക്കുന്നു, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
എല്ലാ ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനായാൽ ഒരു രൂപയ്ക്ക് വൈദ്യുതി നൽകാനാകും. വൈദ്യുതി ഉത്പാദനത്തിന് സംസ്ഥാനത്ത് ധാരാളം സാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്താനാവുന്നില്ല. ജലവൈദ്യുത പദ്ധതി തുടങ്ങാൻ ആലോചിച്ചാൽ തടസവുമായി പരിസ്ഥിതി വാദികൾ വരും. കാക്കയുടെ സഞ്ചാര പാത മുടങ്ങുമെന്നയിരിക്കും അത്തരക്കാരുടെ വാദം. നിരവധി ഡാം പദ്ധതി നിർദ്ദേശങ്ങൾ പരിസ്ഥിതി വാദികൾ തകർത്തു. ഈ പരിസ്ഥിതി വാദികൾക്ക് പെട്രോൾ ഡീസൽ കാറുകളും എസിയുമൊക്കെ വേണം. കേരളത്തിലേ ഈ ദുസ്ഥിതിയുള്ളൂ വെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു.
***എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച് കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍
സേഫ് കേരള പദ്ധതിയുടെപേരിൽ ഒരേനുണകൾ ആവർത്തിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എഐ കാമറകൾ റോഡ് അപകടങ്ങളും നിയമലംഘനങ്ങളും കുറയ്‌ക്കുന്നുവെന്ന കണക്കുകൾ പുറത്തുവന്നത് പ്രതിപക്ഷത്തിന് വലിയ പ്രഹരമായി. ഇതിന്റെ ജാള്യതയിൽ പൊളിഞ്ഞ ആരോപണങ്ങളും, പൊതുമണ്ഡലത്തിലുള്ള രേഖകളും പുതിയവയെന്നപേരിൽ അവതരിപ്പിച്ച് പുകമറ പരത്താനാണ് ചെന്നിത്തല വീണ്ടും ശ്രമിച്ചതെന്നും എം വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു
***കേരളം യഥാർത്ഥ ചരിത്രം പഠിപ്പിക്കും; വികലമായ ചരിത്രനിർമിതി അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
കുട്ടികളെ യഥാർഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന് ഉത്തരവാദിത്തം ഉണ്ടെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ) സംഘടിപ്പിച്ച സംസ്ഥാനതല പ്രാദേശിക ചരിത്രരചനാ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചരിത്രവഴികളിൽ സ്ഥാനം പിടിച്ചവരെയും സംഭവങ്ങളെയും വസ്‌തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല. വികലമായ ചരിത്രനിർമിതി നടക്കുന്ന കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്രപഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ശില്‌പശാലയിലൂടെ കുട്ടികൾ തയ്യാറാക്കുന്ന ചരിത്ര നിരീക്ഷണങ്ങൾ പുസ്‌തകമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
***മണികണ്ഠന്റേത് വലിയ മാതൃക’; യുവതിക്ക് വൃക്ക നൽകിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അഭിനന്ദിച്ച് മന്ത്രി വീണാ ജോർജ്
അപരിചിതയ്ക്ക് വൃക്ക നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട് ചീയമ്പം സ്വദേശിയായ മണികണ്ഠന്‍ കോഴിക്കോട് സ്വദേശിനിക്കാണ് വൃക്ക ദാനം ചെയ്തത്. മണികണ്ഠന്റേത് വലിയ മാതൃകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇരുവൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടു മക്കളുടെ അമ്മ കൂടിയായ യുവതിയ്ക്കാണ് ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠൻ തുണയായത്
***കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ 18-കാരന്‍ മുങ്ങി മരിച്ചു
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍ പ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
***നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർക്ക് മോചനം
നൈജീരിയയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർക്ക് ഒടുവിൽ മോചനം. നൈജീരിയൻ നാവികസേന ശനിയാഴ്‌ച കപ്പലിൽ നിന്ന് പിൻവാങ്ങി. കപ്പൽ ഞായർ പുലർച്ചയോടെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗൺ തുറമുഖത്തേയ്‌ക്ക് പുറപ്പെട്ടു. തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടെയുള്ളവർ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വീടുകളിൽ മടങ്ങിയെത്തും
ദേശീയം
***********
***മണിപ്പൂർ സംഘർഷം; 30 അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
മണിപ്പൂർ സംഘർഷത്തിൽ 30 അക്രമികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. ചിലരെ അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി അക്രമം നടത്തിയവർക്കെതിരെയാണ് പ്രത്യേക ഓപ്പറേഷനിലൂടെ തിരിച്ചടി നൽകിയതെന്നും ബിരേൻ സിംഗ് പറഞ്ഞു.
സാമുദായിക സംഘർഷങ്ങൾ തുടരുന്ന മണിപ്പൂരിൽ മൂന്നു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനം നടത്തിയിരുന്നു. മൂന്ന് ദിവസം അവിടെ തങ്ങുമെന്നും സമാധാന ശ്രമങ്ങൾ നടത്തുമെന്നും അമിത്ഷാ പറഞ്ഞിരുന്നു
***പുതിയ പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം; ആർജെഡിക്ക് മറുപടിയുമായി ബിജെപി, വിമർശിച്ച് ഒവൈസി
ദില്ലി: പുതിയ പാർലമെന്റ് കെട്ടിടം ശവപ്പെട്ടിയുടെ ആകൃതിയിലാണെന്ന് ട്വീറ്റ് ചെയ്ത ആർജെഡിക്ക് മറുപടിയുമായി ബിജെപി. ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽകുമാർ മോദി ആവശ്യപ്പെട്ടു. ഇതിനേക്കാൾ വലിയ ദൗർഭാഗ്യം വരാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ആർജെഡിയുടെ നിലപാടിനെ വിമർശിച്ചു. ഇത്തരമൊരു വിമർശനം ഉചിതമല്ലെന്ന് ഒവൈസി പറഞ്ഞു. ആർജെഡിക്ക് കാര്യങ്ങൾ അറിയില്ല. പഴയ പാർലമെന്റിന് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് പോലും ലഭ്യമായിരുന്നില്ല. പുതിയ പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തത് ശരിയായില്ല.
***ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്
ദില്ലി: ബ്രിജ് ഭൂഷണെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സെക്ഷൻ 147, 149, 186, 188, 332, 353,പിഡിപിപി ആക്ടിലെ സെക്ഷൻ 3 പ്രകാരമാണ് കേസ്. അതേസമയം, സമരം ചെയ്ത വനിതാ ഗുസ്തി താരങ്ങളെ പൊലീസ് വിട്ടയച്ചു. ബജ്രംഗ് പുനിയ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്
***പ്രതിപക്ഷ ഐക്യം: ആദ്യ സംയുക്ത യോഗം അടുത്ത 12ന്
കേന്ദ്രസർക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാനാണ് തീരുമാനം. പാട്നയിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികൾ വിട്ടുനിന്നത് ശ്രദ്ധേയമായിരുന്നു
അന്തർദേശീയം
*******************
***മദ്യപാന ചലഞ്ച്; ഒറ്റയടിക്ക് ഏഴ് കുപ്പി ചൈനീസ് വോഡ്ക അകത്താക്കി, ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ചൈനീസ് സോഷ്യൽ മീഡിയയായ ഡൂയിനിൽ തത്സമയ സ്ട്രീമിങ്ങിനിടെയാണ് ഇയാൾ ചൈനീസ് വോഡ്ക എന്നറിയപ്പെടുന്ന ബൈജിയു ഏഴ് കുപ്പി അരത്താക്കിയത്. ഇത്രയും മദ്യം കഴിച്ച് 12 മണിക്കൂറിനുള്ളിൽ ഇയാൾ മരിച്ചു
***തുർക്കിയ രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടന്നു.
മെയ് 14ന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗന് 49.50 ശതമാനം വോട്ടേ നേടാനായുള്ളൂ. ആറു പ്രതിപക്ഷ പാർടിയുടെ സംയുക്ത സ്ഥാനാർഥി കെമാൽ കിലിച്‌ദാറോലുവ് 44.8 ശതമാനം വോട്ട് നേടിയിരുന്നു.
കായികം
************
***മഴ കാരണം IPL ഫൈനൽ നാളത്തേയ്ക്ക് മാറ്റി
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ ഫൈനല്‍ മത്സരം കാണാനെത്തിയവര്‍ക്ക് കടുത്ത നിരാശ. കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. മഴ തുടര്‍ന്നോടെ മത്സരം നാളത്തേക്ക് മാറ്റിയെന്ന ഔദ്യോഗിക വാര്‍ത്തയും പുറത്തുവന്നു.
വാണിജ്യം
************
***സെൻസെക്‌സ് നിഫ്റ്റി സൂചികകൾ പ്രതിവാര മികവിൽ
ആഭ്യന്തര വിദേശ ഫണ്ടുകൾ മത്സരിച്ച് മുൻനിര ഓഹരികൾ സ്വന്തമാക്കാൻ കാണിച്ച ഉത്സാഹം ഇൻഡക്‌സുകൾ പിന്നിട്ടവാരം ഒന്നര ശതമാനം ഉയർത്തി. സെൻസെക്‌സ് 737 പോയിൻറ്റും നിഫ്റ്റി സൂചിക 281 പോയിൻറ്റും പ്രതിവാര മികവിലാണ്. ഊഹക്കച്ചവടക്കാർ നിഫ്റ്റി മെയ് സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി ഷോട്ട് കവറിങ് കാണിച്ച തിടുക്കം കുതിപ്പിന് അവസരം ഒരുക്കി. പതിവിൽ നിന്നും വ്യത്യസ്ഥമായി ഫണ്ടുകളും പ്രദേശിക ഇടപാടുകാരും വാങ്ങലുകാരായി നിലയുറപ്പിച്ചത് വാരാന്ത്യം നിഫ്റ്റി ജൂൺ സീരീസിൽ വൻകുതിപ്പിന് വഴി ഒരുക്കി.
ഇന്നത്തെ സ്മരണ...
***************************
വെട്ടം മാണി മ. (1921-1987)
പി. മോഹനൻ മ. (1953-2014 )
മാത്യു മറ്റം മ. (1951-2016)
കെ.പി നൂറുദ്ദീൻ മ. (1939-2016)
ബഹാവുള്ള മ. (1817-1892)
പൃഥ്വിരാജ് കപൂർ മ. (1906 -1972)
ചൗധരി ചരൺസിംഗ് മ. (1902-1987)
ബർത്തലോമിയോ ഡയസ് മ.(1451-1500)
മേരി ആൻഡേഴ്സൺ മ.(1859 -1940 )
സി.എസ് ഗോപാലപ്പണിക്കർ ജ. (1872-1940)
കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ ജ. (1927-2011)
എൻ.പി. മൊയ്തീൻ ജ.(1941-2015)
രാമാനന്ദ ചാറ്റർജി ജ.(1865 -1943)
ജി കെ ചെസ്റ്റർട്ടൺ ജ. (1874 -1936)
മാക്സ് ബ്രാൻഡ് ജ. (1892-1944)
ബോബ് ഹോപ് ജ. (1903-J2003)
ഷേർപ്പാ ടെൻ സിഗ് ജ. (1914-1986)
ജോൺ എഫ്. കെന്നഡി ജ. (1917-1963)
ചരിത്രത്തിൽ ഇന്ന് …
*************************
1453 - ബൈസാന്റിൻ-ഒട്ടോമാൻ യുദ്ധം: സുൽത്താൻ മെഹ്മെദ് രണ്ടാമൻ ഫതീഹിന്റെ നേതൃത്വത്തിലുള്ള ഒട്ടോമാൻ പട കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. ഇതോടെ ബൈസാന്റിൻ സാമ്രാജ്യത്തിന് അവസാനമായി.
1727 - പീറ്റർ രണ്ടാമൻ റഷ്യയിലെ സാർ ചക്രവർത്തിയായി.
1848 - വിസ്കോൺസിൻ മുപ്പതാമത് യു.എസ്. സംസ്ഥാനമായി.
1886 - രസതന്ത്രജ്ഞനായ ജോൺ പെംബെർട്ടൺ, കൊക്കോ കോളയുടെ ആദ്യ പരസ്യം അറ്റ്ലാന്റ ജേണലിൽ നൽകി.
1950 - വടക്കേ അമേരിക്കയെ ആദ്യമായി വലം വച്ച സെയിന്റ് റോച്ച് എന്ന കപ്പൽ നോവാ സ്കോടിയയിലെ ഹാലിഫാക്സിൽ എത്തിച്ചേർന്നു.
1953 - ടെൻസിങ് നോർഗേയുംഎഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ എത്തിച്ചേർന്നു.
1968 - മാഞ്ചസ്റ്റർ യുണൈറ്റഡ് യുറോപ്യൻ കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആയി.
2006 - പോർവൂ പട്ടണത്തിലെ പോർവോ കത്തീഡ്രലിന്റെ മേൽക്കൂര തീയിട്ട് നശിപ്പിച്ചു .
2008 - ഐസ്‌ലാൻഡിൽ സെൽഫോസ് പട്ടണത്തിന് സമീപം 6.1 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പത്തിൽ 30 പേർക്ക് പരിക്കേറ്റു.
2012 - ബൊലോഗ്നയ്ക്ക് സമീപം വടക്കൻ ഇറ്റലിയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 24 പേർ മരിച്ചു.
2015 - ഒരു വേൾഡ് ട്രേഡ് സെന്ററിൽ ഒരു വേൾഡ് ഒബ്സർവേറ്ററി തുറന്നു.
2021 - ടെന്നസിയിലെ പെർസി പ്രീസ്റ്റ് തടാകത്തിൽ ഒരു സെസ്ന സിറ്റേഷൻ I/SP ഇടിച്ചു , നടൻ ജോ ലാറയും ഭാര്യ ഗ്വെൻ ഷാംബ്ലിൻ ലാറയും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരിച്ചു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ