ഇ.ഡി.യുടെ വിപുലാധികാരം പുനഃപരിശോധിക്കും; സുപ്രീംകോടതി പ്രത്യേക ബെഞ്ചുണ്ടാക്കി.
അറസ്റ്റുചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്‍പ്പെടെ ഇ.ഡി.ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പി.എം.എല്‍.എ.) വിവിധ വകുപ്പുകള്‍ ശരിവെച്ച 2022-ലെ വിധിയാണ് പുനഃപരിശോധിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വിപുലമായ അധികാരം ശരിവെച്ച വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക മൂന്നംഗബെഞ്ചുണ്ടാക്കി. അറസ്റ്റുചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്‍പ്പെടെ ഇ.ഡി.ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പി.എം.എല്‍.എ.) വിവിധ വകുപ്പുകള്‍ ശരിവെച്ച 2022-ലെ വിധിയാണ് പുനഃപരിശോധിക്കുന്നത്.ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് ഒക്ടോബര്‍ 18-ന് വിഷയം പരിഗണിക്കും. ഇ.ഡി.യുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേ ജസ്റ്റിസ് കൗള്‍തന്നെയാണ് ബെഞ്ചിലെ അംഗങ്ങളാരെല്ലാമാണെന്ന് വ്യക്തമാക്കിയത്.
അറസ്റ്റ്, കണ്ടുകെട്ടല്‍, പരിശോധനനടത്തി പിടിച്ചെടുക്കല്‍ എന്നിവയ്ക്കുള്ള ഇ.ഡി.യുടെ അധികാരത്തില്‍ ഏകപക്ഷീയതയില്ലെന്നായിരുന്നു ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ഇ.ഡി.ക്ക് വിവിധ അധികാരങ്ങള്‍ നല്‍കുന്ന പി.എം.എല്‍.എ. നിയമത്തിലെ അഞ്ച്, എട്ട് (നാല്), 15, 17, 19 വകുപ്പുകള്‍ക്ക് ഭരണഘടനാ സാധുതയുണ്ട്. കൂടാതെ 24-ാം വകുപ്പുപ്രകാരം കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിയില്‍ നിക്ഷിപ്തമാക്കുന്നതും ശരിവെച്ചു. പ്രോസിക്യൂഷന്‍ എതിര്‍ത്താലും പ്രതിക്ക് ജാമ്യംനല്‍കണമെങ്കില്‍ രണ്ട് നിബന്ധനപാലിക്കണമെന്ന് പറയുന്ന 45-ാം വകുപ്പും ശരിവെച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ