ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1199 ചിങ്ങം 4
അത്തം / ചതുർത്ഥി
2023 ആഗസ്റ്റ് 20, ഞായർ
ഇന്ന്;
ഇന്ന് ദേശീയ സദ്ഭാവന ദിനം !
*******************************
[രാജിവ് ഗാന്ധി ഭാരതീയ അക്ഷയ ഊർജ്ജ ദിനം ; ശ്രീപെരുമ്പത്തൂരിൽ വച്ച് തമിഴ് പുലികളാൽ കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ജന്മദിനം (1944)]
ലോക കൊതുകു ദിനം !
്്്്്്്്്്്്്്്്്്്്‌്
[ World Mosquito Day ; ചെറുതെങ്കിലും വലിയ അപകടകാരികളായ രോഗവാഹകർ കൂടിയായ കൊതുകുകളെ കുറിച്ചുള്ള ബോധവത്കരണത്തിനുള്ള ദിനം ]
ദേശീയ റേഡിയോ ദിനം !
****************************
[ National Radio Day ]
മെഡിക്കൽ ട്രാൻസ്പോർട്ടേഴ്സ് ദിനം !
**********************************
[ International Day of Medical Transporters
ആംബുലൻസ് തുടങ്ങി ചികിത്സാ സംബന്ധിയായ വാഹനദാതാക്കളുടെ ദിനം. ]
ഹങ്കറി: സെയ്ൻറ് സ്റ്റീഫൻസ് ഡേ !
എസ്റ്റോണിയ: സ്വാതന്ത്ര്യ പുനഃസ്ഥാപന ദിനം !
In USA :
* Break The Monotony Day
* National Chocolate Pecan Pie Day
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്‌്‌്
''മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന.''
. [ - ശ്രീ നാരായണഗുരു ]
*******************************
ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ. ആർ. നാരായണ മൂർത്തിയുടെയും (1946),
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായിരുന്ന പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണന്റെയും (1932),
1982-ൽ മരുപ്പച്ച എന്ന സിനിമയിൽ സംവിധാന സഹായിയായി മലയാള സിനിമാരംഗത്ത് തുടക്കം കുറിക്കുകയും തുടർന്ന് . പാവം ക്രൂരൻ, മേലേപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങി
നാല്പതോളം സിനിമകൾ സംവിധാനം ചെയ്യുകയും പത്തിലധികം സിനിമകൾക്ക് കഥ, തിരക്കഥ, സംഭാഷണം രചിക്കുകയും ഒപ്പം നല്ലൊരു ഗായകനും സംഗീത സംവിധായകനും അഭിനേതാവും കൂടിയായ രാജസേനന്റേയും (1958),
2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിക്കുകയും 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിന്‍ മറയത്ത്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്ത
നടിയും സംവിധാന സഹായിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ ശ്രിന്ദയുടേയൂം (1985),
ഇന്ത്യയിലെ സ്ത്രീപക്ഷ ചരിത്രകാരികളിലൊരാളും "ഗുജറാത്ത് നീതിക്കായുള്ള അന്തഃദേശീയ ട്രൈബ്യൂണലിന്റെ" അംഗമായി പ്രവർത്തിക്കുകയും ആദ്യകാല ഇന്ത്യയുടെ ചരിത്രം, തുടങ്ങിയ വിഷയങ്ങളിലും സമകാലിക വിഷയങ്ങളിലും ശ്രദ്ധേയമായ രചനകൾ നടത്തുകയും ഡൽഹിയിലെ വനിതാ സർവ്വകലാശാലയിൽ 1966 മുതൽ 1998 വരെയുള്ള അദ്ധ്യാപന വൃത്തിക്കുശേഷം ഇപ്പോൾ, "ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ റിസർച്ച് ഇൻ വിമൻസ് ഹിസ്റ്ററി" എന്ന അന്തഃരാഷ്ട്ര സംഘടനയുടെ ബോർഡ് അംഗവും വൈസ് പ്രസിഡന്റുമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. ഉമാ ചക്രവർത്തിയുടേയും (1941)
രണ്ട് തവണ കർണാടക സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സരസ്വതി സമ്മാനും നേടിയ കന്നട എഴുത്തുകാരനായ എസ്.എൽ. ഭൈരപ്പയുടെയും(1931),
ഇറ്റലിയിൽ മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവും മുൻ പ്രധാനമന്ത്രിയും ആയിരുന്ന എൻറികൊ ലെറ്റയുടെയും (1966),
അഞ്ച് അക്കാഡമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ, ഒമ്പത് ബി.എഫ്.സി.എ അവാർഡുകൾ എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അമേരിക്കൻ അഭിനേത്രിയും ഗായികയുമായ ഏമി ആഡംസിന്റെയും (1974),
2016 ലെ റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയതിലൂടെ 2004ലെ ഏതൻസ് ഒളിമ്പിക്‌സിന് ശേഷം ഒരു ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ നീന്തൽ താരമായ ശിവാനി കട്ടാരിയയുടേയും (1999)
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ ഡെമി ലൊവാറ്റോയുടേയും (1992),
ശാസ്ത്രവും ഫാന്റസിയും ഹൊറർ ഫിക്ഷനും എഴുതിയ ഒരു അമേരിക്കൻ എഴുത്തുകാരനായ എച്ച്പി ലവ്ക്രാഫ്റ്റിൻ്റേയും (1890), ജന്മദിനം !
ഇന്നത്തെ സ്മരണ !!!
************************
ചെങ്കളത്ത് കുഞ്ഞിരാമ മേനോൻ (എം.ആർ.കെ.സി) മ. (1857-1935)
പി. വി. കൃഷ്ണൻ നായർ മ. (1911-1973)
ആലപ്പുഴ പുഷ്പം മ. ( - 2009)
ഹർചരൺസിങ് ലോംഗോവാൾ മ. (1932-1985).
ഗോപിനാഥ് മൊഹന്തി മ. (1914-1991)
ട്രിച്ചി എസ് ഗണേശൻ മ. (1960-2016)
എം.കെ. പാന്ഥെ മ. (1924 - 2011)
ആർ എസ് ശർമ്മ, മ. (1919-2011)
നരേന്ദ്ര ധാബോൽക്കർ മ. (1945-2013)
ബി.കെ.എസ്. അയ്യങ്കാർ മ. (1918 -2014)
ജോൺ ഡെവിറ്റ് മ. (1625-1672)
വില്യം ബൂത്ത് മ. (1829-1912 )
അഡോൾഫ് വോൺബയർ മ.(1835-1917)
വിശുദ്ധ ബെർണാർഡ് മ. (1090-1153)
രാജീവ് ഗാന്ധി ജ. (1944-1991)
ശ്രീനാരായണഗുരു ജ. (1856-1928)
ഡോ.ടി. ഭാസ്കരൻ ജ. (1929- 2010 )
പറവൂർ ജോർജ് ജ.(1938- 2013)
എൻ.എൻ. ഇളയത് ജ. (1940 -2014)
അസഫ് ജാ ജ. (1671-1748)
വാസിലി ആക്സിയോനൊവ് ജ.(1932-2009)
സ്ലൊബൊദാൻ മിലോഷെവിച്ച് ജ. (1941-2006)
ചരിത്രത്തിൽ ഇന്ന് …
************************
1828- രാജാറാം മോഹൻ റോയ് ബ്രഹ്മ സമാജത്തിന്റെ ആദ്യ യോഗം സംഘടിപ്പിച്ചു.
1897 - ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ്, പെൺ കൊതുകുകളാണ് മലേറിയ മനുഷ്യരിൽ പരത്തുന്നത് എന്ന് കണ്ടു പിടിച്ചു.
1917 - ഇന്ത്യയിൽ ഉത്തരവാദ ഭരണം സംഭവിച്ച ബ്രിട്ടിഷ് വാഗ്ദാനം,,,
1921 - മാപ്പള ലഹള എന്നു കൂടി അറിയപ്പെടുന്ന 'മലബാർ കലാപ'ത്തിന് തുടക്കം
1953 - ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പരസ്യപ്പെടുത്തുന്നു.
1960 - സെനഗൽ മാലിയിൽ നിന്നും സ്വതന്ത്രമായി.
1975 - നാസ വൈകിംഗ് 1 വിക്ഷേപിച്ചു.
1977 - അമേരിക്ക വോയേജർ 2വിക്ഷേപിച്ചു.
1979 - പ്രധാനമന്തി ചരൺ സിങ് രാജിവച്ചു.
1980 - ഇറ്റാലിയൻ പർവതാരോഹകനായ റെയ്ൻ ഹോർഡ് മെസ്നർ ആദ്യമായി ഒറ്റയ്ക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കി.
1988 - ഇറാൻ-ഇറാക്ക് യുദ്ധം; എട്ടു വർഷത്തെ യുദ്ധത്തിനു വിരാമമിട്ട വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
1991 - എസ്തോണിയ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വതന്ത്രമായി.
1995 - ഫിറോസബാദ് തീവണ്ടി ദുരന്തം.
1995 - പുരുഷോത്തം എക്സ്പ്രസും
കാളിന്ദി എക്സ്പ്രസും എക്സ്പ്രസ് നേർക്കുനേർ കൂട്ടിയിടിച്ച് പട്ടാളക്കാർ ഉൾപ്പെടെ 350 മരണം,
2000 - ഇടുക്കിയിലെ കൂത്തുങ്കൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്തു.
2014 - 14 വർഷത്തെ തടവിനു ശേഷം മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ഇറോം ശർമിള മോചിതനായി.
2016 - ലോകത്തിലെ ഏറ്റവും വലിയ ചില്ലു പാലം ചൈനയിൽ ഉദ്ഘാടനം ചെയ്തു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***ബിജെപിയും പ്രധാനമന്ത്രിയും രാജ്യമാകെ ഗുജറാത്താക്കും; യോജിച്ചെതിർക്കുക: സച്ചിദാനന്ദൻ
രാജ്യത്തിന്റെ ജനാധിപത്യ - മതനിരപേക്ഷ സംസ്‌കാരം തകർക്കുന്ന സംഘപരിവാരമെന്ന ശത്രുവിനെ തിരിച്ചറിഞ്ഞ് യോജിച്ച് എതിർക്കാൻ എല്ലാവിഭാഗവും തയ്യാറാകണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. മുഖമന്ത്രിയായിരിക്കവെ ഗുജറാത്തിൽ നടപ്പാക്കിയ വംശഹത്യ രാജ്യമാകെ നടപ്പാക്കാനുള്ള ആസൂത്രണത്തിലാണ് ബിജെപിയും പ്രധാനമന്ത്രിയും. മോദി മുഖ്യമന്ത്രിയായിരിക്കവെ ഗുജറാത്തിൽ നടന്ന വംശഹത്യ റിഹേഴ്‌സലായിരുന്നു. അവിടെ സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷം രാജ്യമാകെ പടർത്തുകയാണിപ്പോൾ. കേളു ഏട്ടൻ പഠന കേന്ദ്രം സംഘടിപ്പിച്ച കൃഷ്‌ണപിള്ള സ്‌മൃതി ദേശീയ സെമിനാർ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു
സച്ചിദാനന്ദൻ.
***ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി
അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽസപ്ലൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽനിന്നാണ് അരി വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്‌ക്ക് നൽകിയിരിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു
***60 ലക്ഷം പേർക്ക് 3,200 രൂപ: ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രാദേശികം
***************
***വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങി'; കൂടുതൽ ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ
വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷ്യൻസ് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2017, 2018, 2019 വർഷങ്ങളിൽ 42,48,000 രൂപ വീണയുടെ കമ്പനി വാങ്ങി. നേരത്തെ വാങ്ങിയ 1.72 കോടിക്ക് പുറമേയാണിതെന്നും അദ്ദേഹം ആരോപിച്ചു.
***മാസപ്പടി വിവാദം; ഇഡി പ്രാഥമിക പരിശോധന തുടങ്ങി; വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയില്‍
കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളില്‍ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് രേഖയിലുള്ള വ്യക്തികള്‍, സ്ഥാപനം എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കും.
***ഇന്ന് അത്തം, ഇനി പത്താം നാള്‍ തിരുവോണം; അത്തച്ചമയ ഘോഷയാത്ര ഇന്ന്.
കുട്ടികൾക്ക് ഇനി തൊടികളില്‍ പൂ പറിച്ചും പൂക്കളം തീര്‍ത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞും മറ്റൊരു ഓണക്കാലം.
സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.
***തിരുവിതാംകൂർ അത്തപ്പൂക്കള മത്സരം ഇന്ന്.
നീരേറ്റുപുറം പമ്പ ബോട്ട് റേസിന്റെയും ഗാലക്സി സിൽക്ക് പാലസിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവിതാംകൂർ അത്തപ്പൂക്കള മത്സരം ഇന്ന് രാവിലെ 10.30 ന്. നെടുമ്പ്രം സിൽക്ക് പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
***ചേര്‍ത്തല നടക്കാവ് റോഡിലെ വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം.
ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ കട മുഴുവന്‍ കത്തി നശിച്ചു. ചേര്‍ത്തല, ആലപ്പുഴ, വൈക്കം, അരൂര്‍ എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു.
***ഭാഗ്യക്കുറി വിൽപ്പനക്കാർക്കും പൊന്നോണം; 44,223 പേർക്ക് ഓണം ഉത്സവബത്ത പ്രഖ്യാപിച്ച് സർക്കാർ; 24.04 കോടി അനുവദിച്ചു
ബോർഡ് അംഗങ്ങൾക്ക് 6000 രൂപയും പെൻഷൻകാർക്ക് 2000 രൂപയുമാണ് ഓണം ഉത്സവബത്ത നൽകുക
***കണ്ണൂരിൽ ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ ഒഡീഷ സ്വദേശി കസ്റ്റഡിയിൽ
കണ്ണൂര്‍ പാറക്കണ്ടിയില്‍ മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരേ കല്ലെറിഞ്ഞ കേസിലാണ് ഒഡീഷ സ്വദേശിയായ സര്‍വേഷ് (23) എന്നയാളെ പൊലീസ് പിടികൂടിയത്.
ഇതരസംസ്ഥാന തൊഴിലാളിയായ ഇയാള്‍ മദ്യലഹരിയിലാണ് ട്രെയിനിന് നേരേ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുകയാണ് സർവേഷ്. സംഭവത്തില്‍ അട്ടിമറി ശ്രമം ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരമെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
***സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള നുണക്കഥകൾ ജനം തള്ളും: എം വി ഗോവിന്ദൻ
കേരളത്തിൽരാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊട്ടുതീണ്ടാത്ത എൽഡിഎഫ് സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻപറഞ്ഞു. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കള്ളക്കഥകൾ ഓരോന്നായി മെനയുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും അതിനുമുമ്പും ഇതായിരുന്നു സ്ഥിതി. അതൊന്നും ജനങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തോടൊപ്പം 11 കുടുംബങ്ങൾക്കു നിർമിച്ചുനൽകുന്ന വീടിന്റെ ഏരിയാതല ശിലയിടലിനുശേഷം നടന്ന പൊതുയോഗത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.
***80 വർഷം പിന്നിട്ട ദേശാഭിമാനി പ്രവാസലോകത്തിന് നൽകുന്ന ഉപഹാരമാണ് ദേശാഭിമാനി ഗൾഫ് ഇ പേപ്പർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദേശാഭിമാനിയുടെ ഗൾഫ് എഡിഷൻ പ്രകാശനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളെ വലിയ തോതിൽ ചേർത്തുനിർത്തുന്നതിന്റെ ശ്രമമാണ് ഈ ഗൾഫ് എഡിഷനെന്നും വായനക്കാർക്ക് ദേശാഭിമാനിയിലുള്ള വിശ്വാസമാണ് പത്രത്തിന്റെ നിലനിൽപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.
***പൊതുവിതരണ ശൃംഖലയിൽ സാധനങ്ങൾ നിറഞ്ഞു കഴിഞ്ഞു; ആർക്കും ആശങ്ക വേണ്ട: മന്ത്രി ജി ആർ അനിൽ
തിരുവല്ലയിൽപുതുതായി ആരംഭിച്ച സപ്ലൈകോ പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണ് ചിലരുടെ ലക്ഷ്യം. ആർക്കും ഒരാശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഫെയറുകളിലും സാധനങ്ങൾനിറഞ്ഞു കവിഞ്ഞു.
***ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ താൽകാലിക സ്‌റ്റോപ്പ് അനുവദിച്ചു
കേരളത്തിലോടുന്ന വിവിധ ട്രെയിനുകൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വിവിധ സ്‌റ്റേഷനുകളിൽസ്‌റ്റോപ്പ് അനുവദിച്ചു. മംഗളൂരു - തിരുവനന്തപുരം മലബാർഎക്‌സ്‌പ്രസിന് (ട്രെയിൻ നമ്പർ 16629 -16630) 22 മുതൽ പട്ടാമ്പിയിലും ചണ്ഡീഗഡ് - കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസിന് 23 മുതൽ തിരൂരിലും സ്‌റ്റോപ്പ് അനുവദിച്ചു.
ദേശീയം
***********
***ഡൽഹി സുർജിത് ഭവനില്‍ ജി-20ക്കെതിരായ സിപിഎം പ്രചാരണ പരിപാടി പൊലീസ് തടഞ്ഞു
പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
രണ്ടു ദിവസമായി ജി 20ക്കെതിരെയുള്ള സെമിനാര്‍ സുര്‍ജിത് ഭവനില്‍ നടക്കുകയാണ്. സിപിഎം പി ബി അംഗം ബൃന്ദാകാരാട്ടാണ് ഇന്നലെ പരിപാടി ഉദഘാടനം ചെയ്തത്. ഇന്ന് രാവിലെ ഒരു മുന്നറിയിപ്പുമില്ലാതെ പൊലീസ് എത്തി ഓഫീസിന്റെ ഗേറ്റ് അടുച്ചുപൂട്ടുകയും പരിപാടി നടക്കുന്ന സ്ഥലം വളയുകയുമായിരുന്നു.
***കൊതുക് നാശിനിയിൽ നിന്ന് തീ; മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തു മരിച്ചു
ചെന്നൈ: വീട്ടിനുള്ളിൽ കൊതുകു നശീകരണ ഉപകരണത്തിൽ നിന്ന് തീ പടർന്ന് മുത്തശ്ശിയും മൂന്നു കൊച്ചുമക്കളും വെന്തുമരിച്ചു. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദർശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ചയൊടെ സമീപവാസികളാണ് വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവർ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്
***പുതിയ ഇന്ത്യക്ക് അഴിമതിയോട് ഒട്ടും സഹിഷ്‌ണുതയില്ല': രാജ്‌നാഥ് സിംഗ്
ശനിയാഴ്‌ച നടന്ന ആജ്‌തക് ജി20 ഉച്ചകോടിയിൽ 'പുതിയ ഇന്ത്യ, ശാക്തീകരിക്കപ്പെട്ട ഇന്ത്യ' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അഴിമതിക്കെതിരെ പോരാടാനുള്ള ബിജെപി സർക്കാരിന്റെ പ്രതിബദ്ധത രാജ്‌നാഥ് സിംഗ് ആവർത്തിച്ചു.
"അഴിമതി വേരോടെ പിഴുതെറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല, എന്നാൽ അഴിമതി തടയാൻ കഴിയുന്ന വ്യവസ്ഥാപിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചു." കള്ളപ്പണം വെളുപ്പിച്ച ആളുകളെ ഇന്ന് സർക്കാർ വെളുപ്പിച്ചു വരികയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
***ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണു; 9 സൈനികർ മരിച്ചു, ഒരാൾക്ക് പരുക്ക്
ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. അൽപ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. നിരവധി സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. അപകടത്തിൽ 9പേർ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ നടന്നുവരികയാണെന്ന് സൈനികർ പറയുന്നു.
***ആൾക്കൂട്ട ആക്രമണം: രാജസ്ഥാനിൽ യുവാവ് കൊല്ലപ്പെട്ടു
രാജസ്ഥാനിലെ അൽവാറിൽ അനധികൃതമായി മരം മുറിക്കാൻ ശ്രമിച്ചെന്നാരോപിച്ചുള്ള ആൾക്കൂട്ട ആക്രമണത്തിൽ വാസിം എന്ന യുവാവ്
കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമാണ് വാസിമിനെയും സുഹൃത്തുക്കളെയും മർദ്ദിച്ചത്
***മുംബൈ- ബംഗളൂരു ഉദ്യാന്‍ എക്‌സ്പ്രസിൽ തീപിടിത്തം
ഇന്നലെ രാവിലെ ബംഗളൂരു കെഎസ്ആർ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അന്തർദേശീയം
*******************
***ജയിലില്‍ ഇമ്രാന്റെ ജീവന് ഭീഷണി, വിഷം നല്‍കാന്‍ സാധ്യതയെന്നു ഭാര്യ
'തോഷഖാന'ക്കേസില്‍ പഞ്ചാബിലെ അടക് ജയിലില്‍ മൂന്നുവര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ അപകടത്തിലെന്ന് ഭാര്യ ബുഷ്റ ബീവി. തന്റെ ഭര്‍ത്താവിന്റെ ജയില്‍വാസം ന്യായീകരിക്കാൻ ആകാത്തതാണെന്നും അടക്കില്‍ അദ്ദേഹത്തിനുനേരെ വിഷപ്രയോഗം ഉള്‍പ്പെടെ വധശ്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച പഞ്ചാബ് ആഭ്യന്തര സെക്രട്ടറിക്ക് ബുഷ്റ അയച്ച കത്തിലാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. ”അദ്ദേഹം രണ്ടുതവണ വധശ്രമത്തിനിരയായതാണ്. അതിനുപിന്നിലുള്ളവരെയൊന്നും ഇതുവരെ പിടികൂടിയിട്ടില്ല”, ബുഷ്‌റ പറഞ്ഞു. മെച്ചപ്പെട്ടസൗകര്യമുള്ള റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേക്ക് ഇമ്രാനെ മാറ്റണമെന്നും ബി ക്ലാസ് സൗകര്യമൊരുക്കണമെന്നും അവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.
***ഇറ്റാലിയൻ രാജകുമാരിയുടെ കോടികൾ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയി; കവർന്നത് സുരക്ഷിത അറകളിൽ നിന്ന്
സെൻട്രൽ റോമിൽ സ്ഥിതിചെയുന്ന പെന്റ്ഹൗസിൽ നിന്നാണ് ആഭരണങ്ങൽ മോഷണം പോയത്. രണ്ട് ദശലക്ഷം യൂറോ (18,11,40,893 ഇന്ത്യൻ രൂപ) മൂല്യമുള്ള ആഭരണങ്ങൾ ആണ് മോഷ്ടിക്കപ്പെട്ടത്.
***സൗദിയുടെ കോടികള്‍ ഇന്ത്യയിലെത്തുമോ? ബിന്‍ സല്‍മാന്‍ വരുന്നു, യാത്ര 'മോദി മോഡല്‍'
അറബ് ലോകത്തെ ശക്തനായ നേതാവായി കരുതപ്പെടുന്ന സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലേക്ക്. സൗദിയില്‍ നിന്ന് കോടികളുടെ നിക്ഷേപം ഇന്ത്യ പ്രതീക്ഷിക്കുന്നതിനിടെയാണ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനം. ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്ന രീതിയില്‍ സ്റ്റേറ്റ് വിസിറ്റ് ആക്കി മാറ്റാണ് ഇന്ത്യ ആലോചിക്കുന്നത്.
***ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല: റഷ്യന്‍ നയതന്ത്ര പ്രതിനിധി
ന്യൂഡല്‍ഹിയില്‍ നടന്ന ആജ് തക് ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ചരിത്രപരമായതാണ്, അത് ഇപ്പോഴും തുടരുകയാണ്. ഓരോ തീരുമാനമെടുക്കുമ്പോഴും ഇന്ത്യയുടെ പുരോഗതിയെക്കുറിച്ച് റഷ്യ ചിന്തിക്കാറുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ റഷ്യ ഒരിക്കലും ആഗ്രഹിക്കുന്നില്ല, ബാബുഷ്‌കിന്‍ പറഞ്ഞു
***ക്രൂഡ് ഓയിൽ കയറ്റുമതി; 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ
ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തിൽ ഒരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരൽ ആയി കുറഞ്ഞു. ഒപെകുമായുള്ള ധാരണ പ്രകാരമാണ് സൗദി ഉത്പാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു.
കായികം
************
***ആൻഫീല്‍ഡില്‍ ബൗണ്മതിനെ തോല്‍പ്പിച്ച് കൊണ്ട് ലിവര്‍പൂള്‍ തങ്ങളുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.
മത്സരത്തിന്റെ അവസാന അരമണിക്കൂറില്‍ 10 പേരുമായി കളിച്ചിട്ടും പതറാതെ നിന്ന ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആണ് വിജയിച്ചത്.
***നിമ്മി.എ ജോർജ്ജ് ആദ്യ വനിതാ ഇന്റർനാഷനൽ മാസ്റ്റർ.
നീണ്ട 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആലുവ ദേശം സ്വദേശി ഡോ.നിമ്മി എ.ജോർജിലൂടെ ചെസിൽ കേരളത്തിന് ആദ്യ വനിതാ ഇന്റർനാഷനൽ മാസ്റ്റർ പദവി. 2006ൽ ആദ്യ വനിതാ ഇന്റർനാഷനൽ മാസ്റ്റർ നോമും 2008ൽ രണ്ടാം നോമും നേടിയ നിമ്മി 2011–12ൽ രണ്ടു നോമുകൾകൂടി നേടി.
***മെസിക്ക് സ്തുതി! ചരിത്ര നേട്ടത്തിനരികെ ഇന്റര്‍ മയാമി; വേണ്ടത് ഒരേയൊരു ജയം മാത്രം
മയാമി: ലീഗ്‌സ് കപ്പ് ലക്ഷ്യമിട്ട് ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമി ഇന്നിറങ്ങും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ ആറരയ്ക്ക് നടക്കുന്ന ഫൈനലില്‍ നാഷ്‌വില്ലെയാണ് എതിരാളി. ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ ആ സുവര്‍ണ നിമിഷം ഒറ്റ ജയം മാത്രമകലെ. ആദ്യ കിരീടം തേടി ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ ഇന്റര്‍ മയാമി നാഷ്‌വില്ലെ എസ്‌സിയെ നേരിടും.
***ബുഡാപെസ്‌റ്റിൽ കൊടുങ്കാറ്റ് ; ലോക അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം
ബുഡാപെസ്‌റ്റ് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്‌റ്റിൽ ഇന്നുമുതൽ വൻകരകളുടെ പോരാട്ടം. ലോകത്തെ ഏറ്റവും മികച്ച അത്‌ലീറ്റുകൾ തമ്മിലാണ് മാറ്റുരയ്‌ക്കുന്നത്. 200 രാജ്യങ്ങളിൽനിന്നായി 2000 അത്‌ലീറ്റുകൾ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനായി ബുഡാപെസ്‌റ്റിൽ അണിനിരക്കുന്നു. 19–-ാംപതിപ്പാണിത്. ആദ്യദിനം നാല് ഫൈനലുകൾ അരങ്ങേറും.
വാണിജ്യം
************
***രാജ്യത്ത് 50 കോടി കടന്ന് ജൻധൻ അക്കൗണ്ടുകൾ; സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
ഇതിൽ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്. കൂടാതെ 34 കോടി റുപേ കാർഡുകൾ ഈ അക്കൗണ്ടുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
***സ്വർണവില : ഇന്നലെ മാറ്റമില്ല
ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43280 രൂപയാണ്. ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ