ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 6

പൂരം  / പഞ്ചമി

2023  ജൂലായ് 22,ശനി


ഇന്ന് ;

.               ദേശീയ 'ഗോപാലക' ദിനം !

.             ്്്്്്്്്്്്്്്്്്്്്്്്്.   

               [ National Day of the Cowboy ]

.             

                എലിപിടുത്തക്കാരന്റെ ദിനം !

              ്്്്്്്്്്്്്്്്്്്്്്്്്

[ Ratcatcher's Day : പൈട് പൈപ്പർ ഓഫ് ഹാംലീൻ ന്റെ ഓർമ്മക്കായി ഈ ദിനം ആചരിക്കുന്നു. ]


               ദേശീയ ഊഞ്ഞാൽ ദിനം !                 

.               ്്്്്്്്്്്്്്്്്്്്

[ National Hammock Day ; Relaxation suspended in mid-air. Perfect for daydreaming and reading, while listening to the rustling of leaves and feeling a cool breeze.]              

                     ദേശീയ മാമ്പഴ ദിനം !           

                   *********

.                    National Mango Day !


* അസർബൈജാൻ : പ്രസ്സ് ദിനം !

* ഗാംബിയ: വിപ്ലവ ദിനം !

* USA ;

National Penuche Fudge Day !

National Creme Brûlée Day !


* ദേശീയ ശലഭ വാരം !

.  [National Moth Week ]

                ഇന്നത്തെ മൊഴിമുത്തുകൾ

               ്്്്്്്്്്്്്്്്്്്്്്്്്

''പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ്‌ ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും.''


''തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.''


.     [ -ഹോർഹെ ലൂയിസ് ബോർഹേസ് ]

                *********


മഹാരാഷ്ട്രയുടെ  മുൻമുഖ്യമന്ത്രി   ദേവേന്ദ്ര   ഗംഗാധർറാവു ഫഡ്‌നാവിസിന്റെയും (1970),


ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ് ഭാഷയുടെ അടിസ്ഥാന തത്വങ്ങൾ രൂപീകരിക്കുന്നതിന്‌ ഏറെ സംഭാവനകൾ നൽകിയ  കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും Smalltalk-80 എന്ന പ്രോഗ്രാമിങ് ഭാഷയുടെ ഉപജ്ഞാതാവുമായ അഡേൽ ഗോൾഡ്ബർഗിന്റെയും (1945),


 1991-ന്റെ ആദ്യ പാദത്തിൽ   ലിനക്സ് കേർണൽ   എഴുതുന്നതിൽ പ്രധാന പങ്കു വഹിച്ച ബ്രിട്ടീഷ് കമ്പ്യൂട്ടർ പ്രോഗ്രാമർ അലൻ കോക്സിന്റെയും (1968),


ഇടം കൈയൻ ഫാസ്റ്റ് ബൌളറായ ന്യൂസ് ലാൻഡ് അന്തരാഷ്ട്ര ക്രിക്കറ്റ് കളിക്കാരൻ   ട്രെന്റ് അലക്സാണ്ടർ ബൗൾട്ട് എന്ന   ട്രെന്റ് ബൗൾട്ടിന്റെയും (1989) ജന്മദിനം !

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ഗവര്‍ണര്‍ പദവി നിർത്തലാക്കണം;

ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി. 


ഓഗസ്റ്റില്‍ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. കൊളോണീയല്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് ഗവര്‍ണര്‍ പദവി. ജനാധിപത്യ സംവിധാനത്തില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലില്‍ പറയുന്നുണ്ട്. 


കേരളം, തമിഴ്‌നാട്, ബംഗാള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് ഗവര്‍ണര്‍ പദവി മാറ്റണമെന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി ലഭിക്കുന്നത്. 


കൂടാതെ ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉള്‍പ്പെടെ അന്ധവിശ്വാസങ്ങള്‍ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചിട്ടുണ്ട്.


പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണണം; സുപ്രീംകോടതി

ആദിപുരുഷ് സിനിമ വിവാദം: ഹര്‍ജി  തള്ളി


ആദിപുരുഷ് സിനിമയ്ക്ക് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷൻ ബോര്‍ഡ് നല്‍കിയ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നും പ്രദര്‍ശനാനുമതി തടയണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത റാണി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിആണ്‌സുപ്രീംകോടതി തള്ളിയത്‌.


ഓരോരുത്തരുടെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് സുപ്രീംകോടതിക്ക് ഇത്തരം ഹര്‍ജികളില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയതിനെ ചോദ്യം ചെയ്ത ജസ്റ്റീസ് കൗള്‍ നിസാര പ്രശ്നങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ എത്തുന്ന പ്രവണതയെയും വിമര്‍ശിക്കുകയും പുസ്തകങ്ങള്‍, സിനിമകള്‍ തുടങ്ങിയ കലാസൃഷ്ടികളെ സഹിഷ്ണുതയോടെ നോക്കിക്കാണമെന്നും പറഞ്ഞു.


*കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. 


ഫാദര്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്.

ബഞ്ചാര സമുദായത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകനായ വൈദികന്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടികളെ ശല്യം ചെയുന്നത് വൈദികന്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവര്‍ത്തകനായ ഗിരീഷ് ആരോപിച്ചു. അതേസമയം വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.


*ബാലസോർ ട്രെയിൻ അപകടം; സിഗ്‌നൽ സംവിധാനം പാളിയെന്ന്‌ സമ്മതിച്ച്‌ കേന്ദ്രം, ഇനിയും തിരിച്ചറിയാതെ 41 മൃതദേഹങ്ങൾ


 ഒഡീഷയിലെ ബാലസോറിൽ മുന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിക്കുവാൻ ഇടയായ സംഭവത്തിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയും അശ്രദ്ധയുമാണ് കാരണമെന്ന് തെളിയിക്കുന്ന റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

പ്രാദേശികം

*****


*ബിജെപിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനുളള വെളളം വാങ്ങിവയ്ക്കണം; 


ബിജെപി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രന്‍.


‘ബിജെപി എന്റെ കൂടി പാര്‍ട്ടിയാണ്. വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസര്‍ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതല്‍ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയില്‍ താന്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി നടത്തിയത്‌ സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. 


*ഉന്നതവിദ്യാഭ്യാസ മേഖലയെ കേരള മോഡൽ നോളഡ്‌ജ് സൊസൈറ്റിയാക്കി ഉയർത്തും: മന്ത്രി ആർ ബിന്ദു


കാലടി ; സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമികമായും ഭരണപരമായും ഭൗതികമായും കാലാനുസൃതമായി ശാക്തീകരിച്ച് നാല് വർഷ ബിരുദ പ്രോഗ്രാമുകളിലൂടെ ‘കേരള മോഡൽ നോളഡ്‌ജ് സൊസൈറ്റി’യാക്കി ഉയർത്തുന്നതിനുളള ശ്രമങ്ങളാണ് സർക്കാർ നടത്തി വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാല് വർഷ ബിരുദ പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കുസാറ്റ് എന്നീ സർവ്വകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, വിവിധ പഠനബോർഡ് അംഗങ്ങൾ എന്നിവരുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നയവിശദീകരണ ശില്പശാലയുടെയും ചർച്ചയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


* ഭിന്നശേഷി വിദ്യാർത്ഥികളെ നവവൈജ്ഞാനിക സമൂഹത്തിന്റെ ഭാഗമാക്കുമെന്ന്  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. 


ആലുവ കീഴ്‌മാട് സ്‌കൂൾ ഫോർ ദി ബ്ലൈൻഡിന് കീഴിൽ പ്രവർത്തിക്കുന്ന നവീകരിച്ച എംപ്ലോയബിലിറ്റി ട്രെയിനിങ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.


 *റോഡാണെന്ന് കരുതി യുവാവ് കാറോടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; അറസ്റ്റില്‍


കണ്ണൂരിൽ മദ്യപിച്ച് കാറോടിച്ച വ്യക്തി റോഡാണെന്ന് കരുതി 15 മീറ്ററോളം യാത്ര ചെയ്തത് റെയില്‍വേ ട്രാക്കിലൂടെ. 15 മീറ്റര്‍ യാത്ര ചെയ്ത ശേഷം വണ്ടി  ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. ആളുകള്‍ കൂടിയതോടെ വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുകയും എന്നാല്‍ വണ്ടി അനങ്ങാതെ ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നു.


*പി വി അൻവറിന്റെ മിച്ചഭൂമി; തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്


നിലമ്പൂർ എംഎൽഎയായ പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ് ബോർഡ് ചെയർമാൻ. ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം സത്യവാങ്മൂലം നൽകി.


*ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ 571 കോടി;  പ്രവാസികള്‍ക്ക് ഗുണമില്ല: എ. എം ആരിഫ് എം.പി


 പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ ഫെയര്‍ ഫണ്ടില്‍ 571. 75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നെന്ന് കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് എഎം ആരിഫ് എംപി. ആരിഫ് എം പിയുടെ ചോദ്യത്തിനു മറുപടിയായി 130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായാണ് 2023 ജൂണ്‍ 30ന് ഇത്രയും തുക അവശേഷിക്കുന്നതെന്ന് കേന്ദ്ര വിദേശകര്യ സഹമന്ത്രി വി മുരളീധരന്‍ ലോക് സഭയില്‍ വ്യക്തമാക്കി.

സാംസ്കാരികം 

********


കല്ലട വി.വി.കുട്ടി സ്മാരക പ്രതിഭാ പുരസ്കാരം  ടി.ജി. വിജയകുമാറിന്‌


ആദ്യകാല കാഥികനും അദ്ധ്യാപകനുമായിരുന്ന കല്ലട വി.വി.കുട്ടിയുടെ സ്മരണാർത്ഥം നൽകിവരുന്ന അവാർഡുകൾ പ്രഖ്യാപിച്ചു.   ടി.ജി. വിജയകുമാർ

(കല്ലട വി.വി.കുട്ടി സ്മാരക പ്രതിഭാ പുരസ്കാരം), അഥീന അശോക്‌ ( യുവ കാഥിക പുരസ്കാരം), വിജയ്‌ വിധു (നോവലിസ്റ്റ്‌- യുവ പ്രതിഭാ പുരസ്കാരം) എന്നിവരാണ്‌ പുരസ്കാര ജേതാക്കൾ


പതിനായിരത്തിയൊന്നു രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്കാരങ്ങൾ. കാഥികൻ കല്ലട വി.വി.കുട്ടിയുടെ പന്ത്രണ്ടാം ചരമവാർഷിക പരിപാടികൾ നടക്കുന്ന ജൂലൈ 23 ന് (ഞായറാഴ്ച) പുരസ്കാരങ്ങൾ വിതരണം ചെയ്യും.


***53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 


'നന്‍പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രം, അറിയിപ്പ്’ സംവിധാനം ചെയ്ത മഹേഷ് നാരായണന്‍ മികച്ച സംവിധായകന്‍. ‘അടിത്തട്ട്’ മികച്ച രണ്ടാമത്തെ ചിത്രം, ന്നാ താന്‍ കേസ് കൊട്’ മികച്ച ജനപ്രിയ ചിത്രം. 


 നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മമ്മൂട്ടിക്ക്‌ മികച്ച നടനുള്ള പുരസ്കാരം.  വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്.  തിരക്കഥയ്ക്ക് പുരസ്കാരം രതീഷ് ബാലകൃഷ്ണ പൊതുവാളിന് ലഭിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം.‘കുഞ്ചാക്കോ ബോബനും അലന്‍സിയറിനും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം. സൗദി വെള്ളക്ക എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവി വര്‍മ മികച്ച സ്വഭാവനടിയായി. 


*മറ്റ് അവാര്‍ഡുകള്‍


മികച്ച സ്വഭാവ നടന്‍: പി.പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് ?കൊട്), കുട്ടികളുടെ ചിത്രം-  'പല്ലൊട്ടി 90സ് കിഡ്സ്', മികച്ച നവാഗത സംവിധായകന്‍ -ഷാഹി കബീര്‍ (ഇലവീഴാ പൂഞ്ചിറ),   നൃത്തസംവിധാനം- ശോഭിപോള്‍ രാജ് (തല്ലുമാല),  ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക),  ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്), മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം), ട്രാന്‍സ്‌ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ),  പിന്നണി ഗായിക – മൃദുല വാര്യര്‍,  പിന്നണി ഗായകന്‍- കപില്‍ കബിലല്‍ (പല്ലൊട്ടി 90സ് കിഡ്‌സ്), സംഗീത സംവിധായകന്‍- എം ജയ ചന്ദ്രന്‍( അയിഷ), ഗാനരചന: റഫീഖ് അഹമ്മദ്,പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സന്റ്( ന്നാ താന്‍ കേസ് കൊട്),

ബാലതാരം (പെണ്‍) : തന്മയ (വഴക്ക്),

ബാലതാരം (ആണ്‍): മാസ്റ്റര്‍ ഡാവിഞ്ചി,

ഛായാഗ്രഹണം: മനേഷ് നാരായണന്‍, ചന്ദ്രു ശെല്‍വരാജ്.


ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങൾ. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അദ്ധ്യക്ഷന്‍.

ദേശീയം

*****


*അപകീർത്തിക്കേസ്: വിധി സ്‌റ്റേ ചെയ്യാതെ സുപ്രീംകോടതി


മോദിസമുദായത്തെ മുഴുവൻ അവഹേളിച്ചെന്ന അപകീർത്തിക്കേസിൽ രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന വിധിക്ക്‌ ഇടക്കാല സ്‌റ്റേ അനുവദിക്കാതെ സുപ്രീംകോടതി. എതിർഭാഗത്തെ കേൾക്കാതെ സ്‌റ്റേ അനുവദിക്കാൻ കഴിയില്ലെന്ന്‌ ജസ്‌റ്റിസ്‌ ഭൂഷൺ ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. കേസിലെ പരാതിക്കാരനായ ബിജെപി നേതാവ്‌ പുർണേഷ്‌മോദിക്കും ഗുജറാത്ത്‌ സർക്കാരിനും നോട്ടീസ്‌ അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു.


*കുക്കി യുവാവിന്റെ തലയറുത്ത് ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍


മണിപ്പുരില്‍ രണ്ട് കുക്കി സ്ത്രീകളെ പരസ്യമായി ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയ അതിക്രൂര സംഭവത്തിന് പിന്നാലെ, കൂക്കി യുവാവിന്റെ തലയറുത്ത കേസില്‍ ബിജെപി എംഎല്‍എയുടെ സുരക്ഷ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയരുന്നു. ഡേവിഡ് തെയ്ക്ക് എന്ന കുക്കി യുവാവിന്റെ  തലയാണ് അറുത്ത് മാറ്റുകയുണ്ടായത്. കുംമ്പിയിലെ ബിജെപി എംഎല്‍എ ശാന്തികുമാറിന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ മായരേംബാം റോമേഷ്  മാംഗാങ്ങിനെതാരെയാണ് ആരോപണം ഉയര്‍ന്നത്.


*സ്ത്രീകളെ നഗ്നരാക്കി പീഡനം; സംഭവം നടന്നത് രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ


ഇംഫാല്‍-മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തി കൊലപ്പെടുത്തിയ സംഭവം നടന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സ്‌റ്റേഷനടുത്തെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം, രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്‌റ്റേഷനെന്ന് ഖ്യാതി നേടിയ സ്‌റ്റേഷന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരത്ത് വച്ചാണ് രാജ്യത്തെ ഞെട്ടിച്ച അതിക്രമം അരങ്ങേറിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


*കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇറോം ശർമിള


മണിപ്പൂരില്‍ നടന്ന നിർഭാഗ്യകരമായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ഈ സംഭവത്തില്‍ തനിക്ക് അതീവ ഖേദവും ദുഖവും ഉണ്ട്. 


*മണിപ്പൂരികൾ സ്ത്രീകളെ കാണുന്നത് അമ്മയെപ്പോലെ; സംഭവം സംസ്ഥാനത്തെ കളങ്കപ്പെടുത്തി: മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്


 സംസ്ഥാനത്തെ ജനങ്ങൾ സ്ത്രീകളെ അവരുടെ അമ്മയായാണ് കാണുന്നതെന്നും എന്നാൽ മേയിൽ രണ്ട് ആദിവാസി സ്ത്രീകളെ ആക്രമിച്ച് നഗ്നരാക്കിയ അക്രമികളുടെ വീഡിയോ രാജ്യവ്യാപകമായി അപലപിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കിയെന്നും പറഞ്ഞു


*ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: അന്താരാഷ്‌ട്ര ഭക്ഷ്യവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ആശങ്ക


റഷ്യ കരിങ്കടൽ വഴിയുള്ള ഉക്രൈനിന്റെ പ്രധാന ധാന്യ ഇടപാട് അവസാനിപ്പിച്ചതോടെ ഗോതമ്പിന്റെയും ചോളത്തിന്റെയും വില ലോകമാകെ കുതിച്ചുയര്‍ന്നിരുന്നു. പിന്നാലെ ആഗോള ഭക്ഷ്യവിലയില്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടാകുമെന്ന സൂചന നല്‍കി ആഭ്യന്തര പണപ്പെരുപ്പം തടയാന്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാരും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.


*വ്യവസായിയെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നത്‌ കാമുകി; ടി വി സീരിയൽ പ്രചോദനമായി


നൈനിറ്റാൾ - ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ യുവ വ്യവസായിയായ അങ്കിത് ചൗഹാന്റെ (32) മരണം പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്നതെന്ന്‌ പൊലീസ്‌. കാമുകിയായ മഹി ആര്യയാണ്‌ അറസ്‌റ്റിലായിട്ടുള്ളത്‌. ക്രൈം പട്രോള്‍ എന്ന ഹിന്ദി കുറ്റാന്വേഷക പരമ്പരയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അങ്കിതിനെ കൊല്ലാനുള്ള പദ്ധതി ആര്യ തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. പാമ്പാട്ടിയെ ഉപയോഗിച്ചായിരുന്നു കൊലപാതകം.


*ജ്ഞാൻവാപി പള്ളി പരിസരത്ത് ശാസ്‌ത്രീയപരിശോധനയ്ക്ക് അനുമതി നൽകി വാരാണസി കോടതി


 ജ്ഞാൻവാപി പള്ളി പരിസരങ്ങളിൽ ശാസ്‌ത്രീയപരിശോധനകൾ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയ്‌ക്ക്‌   (എഎസ്‌ഐ) അനുമതി നൽകണമെന്ന ഹിന്ദുമത വിശ്വാസികളായ കക്ഷികളുടെ ആവശ്യം അംഗീകരിച്ച്‌ വാരാണസി കോടതി. പകൽ എട്ട്‌ മുതൽ 12 വരെയുള്ള സമയത്ത്‌ എഎസ്‌ഐക്ക്‌ സർവേ നടത്താമെന്ന്‌ ജില്ലാജഡ്‌ജി എ കെ വിശ്വേശ ഉത്തരവിട്ടു. ആഗസ്‌ത്‌ നാലിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നും നിർദേശിച്ചു.


*പട്ടത്തിന്റെ ചരട് കുടുങ്ങി കഴുത്ത് മുറിഞ്ഞ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം


 പിതാവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ചില്ലുപൊടിയില്‍ നിര്‍മിച്ച ചൈനീസ് പട്ടം ചരട് കുടുങ്ങുകയായിരുന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പശ്ചിം വിഹാറിലാണ്  സംഭവം. പിതാവിനൊപ്പം ബൈക്കില്‍ നീന്തല്‍ ക്ലാസിന് പോകുകയായിരുന്നു പെണ്‍കുട്ടി. വഴിയില്‍ വച്ച് ചൈനീസ് പട്ടം ചരട് കുടുങ്ങുകയും കഴുത്തിന് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

അന്തർദേശീയം

*******


*കുവൈത്തിൽ ഡിജിറ്റൽ കറൻസി ഇടപാടുകൾക്ക് നിയന്ത്രണം


ക്രിപ്‌റ്റോകറൻസി ഉൾപ്പെടെ എല്ലാ ഡിജിറ്റൽ കറൻസി ഇടപാടുകൾക്കും കുവൈത്ത് ക്യാപിറ്റൽ മാർക്കറ്റ്‌സ് അതോറിറ്റി നിരോധനം ഏർപ്പെടുത്തി. വെർച്വൽ ആസ്‌തികൾ ഇടപാടു മാർഗമായി ഉപയോഗിക്കരുതെന്നാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനായാണ് പുതിയ നടപടികൾ.


കുവൈത്ത് സെൻട്രൽ ബാങ്ക്, വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് എന്നിവക്കും നിരോധനം ബാധകമാണ്. 


***3 വയസ്സുകാരനെ കൊല്ലാൻ ക്വട്ടേഷൻ; അമ്മ അറസ്‌റ്റിൽ


 അമേരിക്കയിൽ മൂന്നുവയസ്സുകാരനെ കൊല്ലാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയ പതിനെട്ടുകാരിയായ അമ്മ അറസ്‌റ്റിൽ. ഗുണ്ടകളെ വാടകയ്ക്കെടുക്കാനുള്ള വെബ്‌സൈറ്റിലൂടെയാണ്‌ ഇവർ കൃത്യം ഏൽപ്പിച്ചത്‌. കുഞ്ഞിന്റെ ചിത്രവും അവനുള്ള സ്ഥലത്തിന്റെ കൃത്യമായ വിവരവുമാണ്‌ അറിയിച്ചത്‌. വെബ്‌സൈറ്റ്‌ വ്യാജമാണെന്ന്‌ തിരിച്ചറിയാതെ വിവരങ്ങൾ നൽകുകയായിരുന്നു. വെബ്‌സൈറ്റിന്റെ ഓപറേറ്റർമാർ പൊലീസിൽ അറിയിച്ചു.

കായികം

****


*അമേരിക്കയിൽ മെസിക്ക്‌ ഇന്ന് അരങ്ങേറ്റം


ലയണൽ മെസിയുടെ ഇന്റർ മയാമിയിലെ അരങ്ങേറ്റം ഇന്ന്. ഇന്റർ കോണ്ടിനെന്റൽ ലീഗ്‌സ്‌ കപ്പിൽ മെക്‌സിക്കോ ക്ലബ് ക്രൂസ്‌ എയ്സുളുമായാണ്‌ കളി. ഫ്ലോറിഡയിൽ ഇന്ത്യൻസമയം  പുലർച്ചെ 5.30ന്‌ മത്സരം തുടങ്ങും.


ഫ്രഞ്ച്‌ ക്ലബ് പിഎസ്‌ജിയിൽ കളി അവസാനിപ്പിച്ചശേഷമാണ്‌ മെസി അമേരിക്കൻ മേജർ ലീഗ്‌ സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ചേർന്നത്‌. മെസിക്കൊപ്പം ബാഴ്‌സലോണയിലെ സഹതാരമായിരുന്ന സെർജിയോ ബുസ്‌ക്വെറ്റ്‌സും മയാമി ടീമിലുണ്ട്‌. മറ്റൊരു മുൻ ബാഴ്‌സ താരം ജോർഡി ആൽബയും ഉടനെത്തും. ലീഗിൽ മോശം പ്രകടനമാണ്‌ മയാമിയുടേത്‌.


*വനിതാ ഫുട്‌ബോൾ ലോകകപ്പ്‌; ഒന്നടിച്ച്‌ മിന്നി


സിഡ്‌നി/ ഓക്‌ലൻഡ്‌ - വനിതാ ഫുട്‌ബോൾ ലോകകപ്പിന്‌ ആതിഥേയരുടെ തേരോട്ടത്തോടെ തുടക്കം. ആദ്യമത്സരങ്ങളിൽ ഓസ്ട്രേലിയ ഒരു ഗോളിന്‌ അയർലൻഡിനെ മറികടന്നപ്പോൾ ഇതേ സ്‌കോറിന്‌ ന്യൂസിലൻഡ്‌ മുൻ ചാമ്പ്യൻമാരായ നോർവെയെ ഞെട്ടിച്ചു. അയർലൻഡിനെതിരെ സ്‌റ്റെഫ്‌ കാറ്റ്‌ലി പെനൽറ്റിയിലൂടെ ജയമൊരുക്കി. ഹന്ന വിൽകിൻസൺ നേടിയ ഗോളിലായിരുന്നു ന്യൂസിലൻഡ്‌ ലോകകപ്പ്‌ ചരിത്രത്തിലെ ആദ്യജയം കുറിച്ചത്‌.

വാണിജ്യം

****


*സ്വര്‍ണം കിതയ്ക്കുന്നു; വില  കുത്തനെ താഴോട്ട്. 


സ്വര്‍ണത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ അമ്പരപ്പിക്കുന്ന വില വര്‍ദ്ധനവ്‌ ആയിരുന്നു. എന്നാല്‍ ഇന്നലെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മൂന്ന് ദിവസത്തിനിടെ 560 രൂപ വര്‍ധിച്ച സ്വര്‍ണവില കുറയുന്നതാണ് വിപണിയിലെ കാഴ്ച്ച. പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടത്തിനാണ് സാധ്യതയെന്നും വിപണി നിരീക്ഷകര്‍ പറയുന്നു.


ഇന്നത്തെ സ്മരണ !!!

*********


കൊട്ടാരത്തിൽ ശങ്കുണ്ണി മ. (1855-1937 )

എം.എ. ആന്റണി മ. (1919-1988)

ഡോ.മുത്തുലക്ഷ്മി റെഡ്ഡി മ. (1886 -1968)

ഫ്രാൻസെസ്ക്കോ ബോട്ടിക്കിനി മ. (1446-1497) 

തോമസ് ഡൗറ്റി മ. (1793 -1856)

തക്കമീനേ ജോക്കീച്ചീ മ. (1854-1922)

ഫ്രാങ്ക് ഡോബ്സൻ മ.(1888-1963)

ഹെന്റി ഹാലറ്റ് ഡേൽ മ. (1875-1968)

ഹാരോൾഡ് ലാർവുഡ്  മ. (1904-1995)


സി കെ മൂസ്സത് ജ. (1922-1991)

പി.ആർ. ശിവൻ ജ. (1937-2010)

എം പി വീരേന്ദ്രകുമാർ ജ. (1936-2020),

മുകേഷ് ജ. (1923-1976).

ഡബ്ല്യു.ആർ. വരദരാജൻ ജ. (1946-2010)

 എച്ച്. അനന്ത് കുമാർ ജ. (1959 -2018)

ഫിലിപ്പു നേരി ജ. (1515-1595)

മർഗരീത്ത  അലക്കോക്ക് ജ. (1647-1690)

ഡി ലാ  ക്രൂസ്  ജ. (1815 -1841)


ചരിത്രത്തിൽ ഇന്ന്…

*********


1933 - വൈലി പോസ്റ്റ് ലോകത്തിന് ചുറ്റും ഒറ്റക്ക് പറന്ന ആദ്യ വ്യക്തിയായി. 7 ദിവസം, 18 മണിക്കൂർ 45 മിനിറ്റുകൊണ്ട് അദ്ദേഹം 15,596 മൈൽ പറന്നു.


1943 - സഖ്യശക്തികൾ ഇറ്റാലിയൻ നഗരമായ പലേർമോ പിടിച്ചടക്കി.


1947 - ഇന്ത്യയുടെ ദേശീയപതാകഭരണ ഘടനാ സമിതിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ചു അംഗീകരിച്ചു.


1977 - ചൈനയിൽ ഡെൻ സിയാവോ പിങ് അധികാരത്തിൽ തിരിച്ചെത്തി.


1997 - മിഷിഗനിലെ പോർട്ട് ഹുറോണിനും ഒന്റാറിയോയിലെ സാർനിയയ്ക്കും ഇടയിൽ രണ്ടാമത്തെ ബ്ലൂ വാട്ടർ ബ്രിഡ്ജ് തുറന്നു .


1999 - എംഎസ്എൻ മെസഞ്ചറിന്റെ ആദ്യ പതിപ്പ്  മൈക്രോസോഫ്റ്റ് പുറത്തിറക്കി.


2003 - പ്രത്യേക സേനയുടെ സഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 101-ാമത്തെ എയർബോൺ അംഗങ്ങൾ , ഇറാഖിലെ ഒരു കോമ്പൗണ്ടിൽ ആക്രമണം നടത്തി, സദ്ദാം ഹുസൈന്റെ മക്കളായ ഉദയ് , ഖുസെ , ഖുസെയുടെ 14 വയസ്സുള്ള മകൻ മുസ്തഫ ഹുസൈൻ , അംഗരക്ഷകൻ എന്നിവരെ കൊലപ്പെടുത്തി .


2005 - 2005 ജൂലൈ 7 ലെ ലണ്ടൻ ബോംബ് സ്‌ഫോടനങ്ങൾക്കും 2005 ജൂലൈ 21 ലെ ലണ്ടൻ ബോംബ് സ്‌ഫോടനങ്ങൾക്കും ഉത്തരവാദികളായ ലണ്ടൻ ബോംബർമാരെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ജീൻ ചാൾസ് ഡി മെനെസ് പോലീസ് കൊലപ്പെടുത്തി .


2009 - ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യ ഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും   ശാന്ത സമുദ്രത്തിലും ദൃശ്യമായി. 


2011 - നോർവേ ആക്രമണം : സെൻട്രൽ ഓസ്ലോയിലെ സർക്കാർ കെട്ടിടങ്ങളെ ലക്ഷ്യമിട്ട് ആദ്യം ഒരു ബോംബ് സ്ഫോടനം , തുടർന്ന് ഉട്ടോയ ദ്വീപിലെ ഒരു യുവ ക്യാമ്പിൽ കൂട്ടക്കൊല .


2012 - സിറിയൻ ആഭ്യന്തരയുദ്ധം : അൽ-ഹസാക്കയിൽ സർക്കാർ അനുകൂല സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ (YPG) സെറെ കനിയേ , ദിർബെസിയെ നഗരങ്ങൾ പിടിച്ചെടുത്തു . 


2013 - Dingxi ഭൂകമ്പങ്ങൾ : ചൈനയിലെ Dingxi യിൽ തുടർച്ചയായ ഭൂചലനങ്ങളിൽ 89 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


2019 - ചന്ദ്രയാൻ 1 ന് ശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ വികസിപ്പിച്ച രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 2 , സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് GSLV മാർക്ക് III M1 ൽ വിക്ഷേപിച്ചു . ഇതിൽ ഒരു ചാന്ദ്ര ഓർബിറ്റർ ഉൾപ്പെടുന്നു, കൂടാതെ വിക്രം ലാൻഡറും പ്രഗ്യാൻ ലൂണാർ റോവറും ഉൾപ്പെടുന്നു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.