ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198   കർക്കടകം 9

ചോതി  / നവമി

2023  ജൂലായ് 26,ബുധൻ


ഇന്ന്;

                  കാർഗിൽ വിജയ് ദിവസ് !

              ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

[ 72 ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ പാകിസ്ഥാൻ പട്ടാളത്തെ തുരത്തി 'കാർഗിൽ' വീണ്ടെടുത്ത ദിവസം രാജ്യമൊട്ടാകെ 'കാർഗിൽ വിജയദിന'മായി ആചരിക്കുന്നു.]

     

         ഐ.എൻ.എസ്. അരിഹന്ത് ദിനം !

         *************

[ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് 'അരിഹന്ത്‌'ന് ഇന്ന് 14വയസ്സ്.]


.               വി. അന്ന /വി. ജൊവാക്കി

.             ്്്്്്്്്്്്്്്്്്്്്്്

പരിശുദ്ധ മറിയത്തിന്റെ അമ്മയായ വി. അന്നയുടെ ഓർമ്മത്തിരുനാൾ കത്തോലിക്ക സഭ ആചരിക്കുന്ന ദിവസമാണ്‌ ജൂലായ്‌ 26. ക്രിസ്തീയ ഇസ്ലാമിക വിശ്വാസങ്ങൾ പ്രകാരം കന്യാമറിയത്തിന്റെ അമ്മയും യേശുവിന്റെ മാതാമഹിയും ആണ് വിശുദ്ധ അന്ന. സാമുവേലിന്റെ അമ്മ ഹന്നയുടേതുമായി സാദൃശ്യമുള്ളതാണ് വിശുദ്ധ അന്നയുടേയും ജീവിത കഥ. ഇരുവർക്കും കുറേക്കാലം സന്താനങ്ങളൊന്നുമില്ലാതിരുന്നതിനു ശേഷമാണ് മക്കളുണ്ടാകുന്നത്. 

ഇക്കാരണത്താൽ അമ്മയാകുവാൻ ആഗ്രഹിക്കുന്ന, എന്നാൽ അതിനുള്ള ഭാഗ്യം ലഭിക്കാത്തവരുടേയും  ഒപ്പം മരപ്പണിക്കാർ, മുത്തശ്ശന്മാർ, വീട്ടമ്മമാർ, ലേസ് നിർമാതാക്കൾ  കളഞ്ഞ് പോയ വസ്തുക്കൾ എന്നിവർക്കൊക്കെ

മദ്ധ്യസ്ഥയായി വിശുദ്ധ അന്നയെ വിശ്വസിക്കുന്നു.


           അന്തഃരാഷ്ട്ര കണ്ടൽ ദിനം !

.           ്്്്്്്്്്്്്്്്്്്്്്്


    ദേശീയ അമ്മായി/ അമ്മാവൻ ദിനം !

         [ National Aunt and Uncle Day]

.    ്്്്്്്്്്്്്്്്്്്്്്്്്്  


* ക്യൂബ: ദേശീയ പ്രജാക്ഷോഭ ദിനം !

* ബാർബഡോസ്: ദേശീയ സാർത്ഥക

   ദിനം !

* ലൈബീരിയ/മാലിദ്വീപ്: സ്വാതന്ത്യ ദിനം!

* USA;

One Voice Day

National Disability Independence Day

National All or Nothing Day

National Coffee Milkshake Day

National Bagelfest Day

Holistic Therapy Day

           ഇന്നത്തെ മൊഴിമുത്തുകള്‍ !

            ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌

''കാലങ്ങൾക്കുമുമ്പേ ഞാൻ പഠിച്ച പാഠമിതാണ്‌ : ഒരു പന്നിയുമായി ഒരിക്കലും മല്ലയുദ്ധം നടത്തരുത്. നിങ്ങൾക്കുമേൽ ചെളി പറ്റും; പന്നി ഇഷ്ടപ്പെടുന്നതും അതാണ്!''


.        [ - ജോർജ്ജ് ബർണാർഡ് ഷാ ]

          **********


മലയാളം. തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ദിവ്യ ഗോപികുമാർ എന്ന അഭിരാമിയുടെയും (1983),


മലയാള ചലചിത്ര നടിയും മോഡലുമായ ഐശ്വര്യ ലക്ഷ്മിയുടെയും ( 1990),


മമ്മൂട്ടി നായകനായ വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന ഇന്ത്യൻ അഭിനേത്രിയും മോഡലുമായ ഹുമ ഖുറേഷിയുടേയും (1986),


കസ്തൂരിമാന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും മിന്നാമിനുങ്ങ്, ഒരു സിനിമാക്കാരന്‍, തിരുവമ്പാടി തമ്പാന്‍   തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ നടി റബേക്ക സന്തോഷിന്റേയും (1998),


ന്യൂയോർക്കിലെ  കൊളംബിയ സർവകലാശാലയിൽ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം പ്രഫസറും അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ എഡ്മണ്ട് സ്ട്രോതർ ഫെൽ‌പ്സിന്റേയും(1933) ജന്മദിനം !

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ തയ്യാര്‍, സര്‍ക്കാരിന് ഭയമില്ല’: അമിത് ഷാ 


മണിപ്പൂര്‍ അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീകളുടെയും ദളിതരുടെയും ക്ഷേമത്തില്‍ താല്‍പര്യമില്ലാത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നാണ് വിമര്‍ശനം. 

മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇരുസഭകളിലെയും (ലോക്സഭയും രാജ്യസഭയും) പ്രതിപക്ഷ നേതാവിന് കത്തെഴുതിയിട്ടുണ്ടെന്നും  മണിപ്പൂര്‍ പോലെയുള്ള സെന്‍സിറ്റീവ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഉചിതമായ അന്തരീക്ഷം പ്രതിപക്ഷം ഒരുക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.


*ചന്ദ്രയാന്‍ 3ന്റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയം

   

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി നിര്‍വഹിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും

ഇപ്പോള്‍ പേടകം 127609 കിലോമീറ്റര്‍ x 236 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.


*സംസ്ഥാനത്ത് മഴ കനക്കുന്നു: ചില ജില്ലകളിൽ യെല്ലോ അലർട്ട് ഇന്ന്


തിരുവനന്തപുരം - സംസ്ഥാനത്ത് മഴ കനക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം( Well Marked Low Pressure Area) സ്ഥിതി ചെയ്യുന്ന അടുത്ത 24 മണിക്കൂറിനുള്ളിൽ  തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാദേശികം

*****


*വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ച അവധി


കൽപറ്റ- വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്‌ച (ജൂലൈ 26) ജില്ലാ കലക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു.


*മെഡിക്കൽ കോളേജുകളിൽ മാലിന്യ സംസ്‌കരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി: മന്ത്രി വീണാ ജോർജ്


തിരുവനന്തപുരം - മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളേജുകളിൽ ഈ സാമ്പത്തിക വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കൽ കോളേജുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


*ചൂരൽ കൊണ്ട് വിദ്യാർഥിനിയെ അടിച്ച അധ്യാപകനെ അറസ്‌റ്റ് ചെയ്‌തു, സസ്പെൻഷനും


ആറന്മുള- ഇടയാറന്മുള എരുമക്കാട് സർക്കാർ എൽപി സ്‌കൂളിൽ വിദ്യാർഥിനിയെ ചൂരൽ കൊണ്ട്  അടിച്ച അധ്യാപകൻ  മെഴുവേലി സ്വദേശിയായ ബിനോജ് കുമാറിനെ (45) ആറന്മുള പൊലീസ് അറസ്‌റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി. ബുധനാഴ്‌‌ച കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ ബിനോജ് കുമാറിന്‌ താൽക്കാലികജാമ്യം അനുവദിച്ചു.


*ലഹരി വില്പനയും ഉപയോഗവും തടയാൻ ഡ്രോൺ പരിശോധനയുമായി കേരള പൊലീസ്


തിരുവനന്തപുരം - ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പൊലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലാണ്  ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


*ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം


തിരുവനന്തപുരം - സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) രാത്രി 11.30 വരെ 3.0 മുതൽ 3.1  മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്. കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.


**പാലക്കാട് യുവതിയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ 


പാലക്കാട്  | ചിറ്റിലഞ്ചേരി മേലാര്‍കോട് മലക്കുളം കീഴ്പാടത്ത് യുവതിയേയും രണ്ട് മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ കുമരം പുത്തൂര്‍ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമല്‍(10 മാസം) എന്നിവരാണ് മരിച്ചത്. 

ദേശീയം

*****


*മണിപ്പുരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു, മൊബൈല്‍ ഇന്റര്‍നെറ്റ് ഇല്ല

   

വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സേവനം രണ്ടര മാസത്തിന് ശേഷമാണ് ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്.

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.  വൈഫൈ ഹോട്സ്പോട്ടുകളും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല.


*ആര്‍ത്തവ ശുചിത്വം: ദേശീയ തലത്തില്‍ നയം രൂപീകരിക്കണം, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടറിയിക്കണം- സുപ്രീംകോടതി


ന്യൂഡല്‍ഹി> കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ ആര്‍ത്തവ ശുചിത്വത്തില്‍ സ്വീകരിച്ച നയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ ശുചിത്വ സുരക്ഷിതത്വത്തില്‍ ദേശീയ തലത്തില്‍ നയം രൂപീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു


* കേരളത്തിന് എയിംസ് ലഭിക്കാൻ ഇനിയും വൈകുമെന്ന് കേന്ദ്രം. 


 പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (PMSSY) പദ്ധതി പ്രകാരം ഇതുവരെ രാജ്യത്ത് 22 പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യം പിഎംഎസ്എസ് വൈയുടെ നിലവിലെ ഘട്ടത്തിൽ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്രം ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് മറുപടി നൽകി.


*ഐആർസിടിസി ടിക്കറ്റ് ബുക്കിം​ഗ് പണിമുടക്കി; സാങ്കേതിക തകരാറിൽ വലഞ്ഞ് യാത്രക്കാർ


 രാവിലെ പത്തു മണിയോടെയാണ് ഐആർസിടിസി സംവിധാനം പൂർണ്ണമായും നിലച്ചത്. തിരക്കേറിയ തത്കാൽ ബുക്കിംഗ് സമയത്ത് തന്നെ സാങ്കേതിക തകരാർ ഉപയോക്താക്കളെ വലച്ചു. ഉച്ചയോടെ  ഓൺലൈൻ ടിക്കറ്റ് ബുക്കിം​​ഗ് പ്രശ്നം പരിഹരിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.


*വിവാഹവേളകളിൽ പാട്ടുപാടുന്നത് പകർപ്പവകാശ ലംഘനമല്ലെന്ന് കേന്ദ്രം


ഡൽഹി- വിവാഹാഘോഷവേദികളിലും മറ്റും പാട്ടുകൾ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും അതിന്റെ പേരിൽ റോയൽറ്റി ഈടാക്കാൻ അനുവാദമില്ലെന്നും കേന്ദ്ര സർക്കാർ.


*സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു


ചെന്നൈ - മണിപ്പൂർ ഐക്യദാഢ്യ പരിപാടിക്കിടെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദേഹാസ്വാസ്ഥ്യം. ചെന്നൈയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രാജ കുഴഞ്ഞുവീണത്. രാജയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അന്തർദേശീയം

*******


*ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നസ്രുള്ള (29) എന്ന സുഹൃത്തിനെത്തേടി പാകിസ്താനിലേക്കുപോയ ഇന്ത്യക്കാരി അഞ്ജു (34) വിവാഹിതയായി. 


അഞ്ജു ഇസ്ലാംമതം സ്വീകരിച്ച് ഫാത്തിമയായെന്നും ചൊവ്വാഴ്ച നസ്രുള്ളയെ വിവാഹം കഴിച്ചെന്നും മൊഹ്‌റാര്‍ സിറ്റി പോലീസ് അറിയിച്ചു. പബ്ജി വഴി പരിചയപ്പെട്ട കാമുകനൊപ്പം ചേരാന്‍ പാകിസ്താനില്‍നിന്ന് സീമ ഹൈദറെന്ന യുവതി നാലു കുട്ടികള്‍ക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തിയതിന്റെ വിവാദം കെട്ടടങ്ങും മുൻപാണ് സംഭവം.

ദിര്‍ബാല ജില്ലാ കോടതിയില്‍ സെഷന്‍സ് ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. നസ്രുള്ളയുടെ കുടുംബാംഗങ്ങളും പോലീസും അഭിഭാഷകരും സന്നിഹിതരായിരുന്നു. 


*സ്‌പെയിനിൽ തൂക്കുസഭ ; ഇടതുപക്ഷ സഖ്യത്തിന്‌ 31 സീറ്റ്‌ , മുന്നേറ്റമുണ്ടാക്കാനാകാതെ തീവ്രവലതുപക്ഷം


സ്‌പെയിന്‍ പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ വന്‍മുന്നേറ്റമുണ്ടാക്കുമെന്ന പാശ്ചാത്യമാധ്യമങ്ങളുടെ പ്രവചനം പിഴച്ചു. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതോടെ തൂക്കുപാർലമെന്റിന്‌ സാധ്യത.350 അംഗ പാർലമെന്റിൽ പരമ്പരാഗത യാഥാസ്ഥിതിക കക്ഷിയായ പീപ്പിൾസ് പാർടി (പിപി) 136 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആ​ൽ​ബ​ർ​ട്ടോ നൂ​ന​സ് ഫീ​​ജൂ​വി​ന്റെ നേതൃ​ത്വ​ത്തി​ലു​ള്ള പിപി നിലവിലെ പ്രതിപക്ഷമാണ്. പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർടി (പിഎസ്ഒഇ) 122 സീറ്റു നേടി. കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകുന്ന 15 ഇടതുപക്ഷ പാർടികളുടെ സഖ്യമായ സുമറിന് 31 സീറ്റു കിട്ടി. പീപ്പിൾസ് പാർടിയെ പിളർത്തി 2013 ൽ രൂപംകൊണ്ട തീവ്രവലതുപക്ഷ സംഘടനയായ വോക്സ് പാർടിക്ക് 33 സീറ്റുമാത്രമാണ് ലഭിച്ചത്. "നവനാസി'ആശയ​ഗതി പിന്‍പറ്റുന്ന വോക്സിന് 2019ല്‍  59 സീറ്റുണ്ടായിരുന്നു.


*വിവാദബിൽ പാസാക്കി ഇസ്രയേല്‍ പാർലമെന്റ്


കടുത്ത ജനകീയ പ്രക്ഷോഭം വകവയ്ക്കാതെ, സുപ്രീംകോടതിയുടെ അധികാരം ഹനിക്കുന്ന വിവാദ ബിൽ പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ ബില്ലിലെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ഏകകണ്ഠമായി പാസായി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാരിനെ വോട്ടെടുപ്പിൽനിന്ന് തടയുന്നതിനായി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ അവസാനവട്ട ചര്‍ച്ച ഫലംകണ്ടില്ല. യുക്തിരഹിതമെന്നു കരുതുന്ന സർക്കാർ നടപടികളെ അസാധുവാക്കാനുള്ള സുപ്രീംകോടതിയുടെ അധികാരമാണ് പുതിയ നിയമനിര്‍മാണത്തിലൂടെ എടുത്തുകളഞ്ഞത്

കായികം

****


* ഒളിമ്പിക്‌സ്‌ അടുത്തവർഷം ജൂലൈ 26 മുതൽ


‘സ്‌നേഹനഗരം’ അണിഞ്ഞൊരുങ്ങുന്നു. അടുത്തവർഷം ഇതേദിവസം പാരിസിൽ ഒളിമ്പിക്‌സാണ്‌. 2024 ജൂലൈ 26 മുതൽ ആഗസ്‌ത്‌ 11 വരെയാണ്‌ 33-ാംഒളിമ്പിക്‌സ്‌. മൂന്നാംതവണയാണ്‌ ഫ്രാൻസിന്റെ തലസ്ഥാനം ഒളിമ്പിക്‌സിന്‌ ആതിഥേയരാകുന്നത്‌. 1900, 1924 വർഷങ്ങളിൽ പാരിസ്‌ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുണ്ട്‌. 99 വർഷത്തിനുശേഷമാണ്‌ ലോകത്തെ ഏറ്റവും വലിയ കായികോത്സവം ഒരുക്കുന്നത്‌. ലണ്ടൻമാത്രമാണ്‌ ഇതിനുമുമ്പ്‌ മൂന്നുതവണ ഒളിമ്പിക്‌സ്‌ നടത്തിയിട്ടുള്ളത്‌.


*കാര്യവട്ടം ഗ്രീൻഫീൽഡിൽ വീണ്ടും ട്വന്റി 20; ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നവംബർ 26ന്


മുംബൈ

കേരളം ഒരിക്കൽക്കൂടി രാജ്യാന്തര ക്രിക്കറ്റ്‌ മത്സരത്തിന്‌ വേദിയാകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 മത്സരം നടക്കും. അഞ്ചുമത്സര പരമ്പരയിലെ രണ്ടാമത്തേതാണ്‌ നവംബർ 26ന്‌ നടക്കുക. രാത്രി ഏഴിനാണ്‌ കളി.

വാണിജ്യം/സാമ്പത്തികം

**********


*കിട്ടാക്കടം; 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. 


വിവരാവകാശ വിവരങ്ങള്‍ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയില്‍ വായ്പയായി ബാങ്കുകള്‍ എഴുതിത്തള്ളിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. 2022 ല്‍ 174,966 കോടി രൂപയും 2021 സാമ്പത്തിക വര്‍ഷത്തില്‍ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍.


***സ്വര്‍ണവില വീണ്ടും കുറഞ്ഞ് 44,000ത്തില്‍ എത്തി 


ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 560 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കുറഞ്ഞു. വിപണി വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 4578 രൂപയുമായി. അതേസമയം   വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയുമാണ്

ഇന്നത്തെ സ്മരണ !!!

********


കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണി ത്തമ്പുരാൻ മ. (1858-1926 )

ഷെവലിയാർ ഡോ. പി.ജെ. തോമസ് മ. (1897 -1965)

ഐ.കെ. കുമാരൻ മ. (1903-1999)

അഭയദേവ് മ. (1913-2000)

(പള്ളം അയ്യപ്പൻ പിള്ള)

ടി ആർ (ടി. രാമചന്ദ്രൻ) മ. (1944-2000 )

കീഴ്പ്പടം കുമാരൻ നായർ മ. (1915-2007)

ടി.ഒ. ബാവ മ. (1919 - 2007) 

ശാന്ത പി. നായർ മ. (1929-2008)

പൈങ്കുളം ദാമോദരചാക്യർ മ.  (1935-2017)

കെ.ഇ. മാമ്മൻ മ.  (- 2017)

ടി.എച്ച്.പി ചെന്താരശ്ശേരി മ. (1928-2018)

ആറ്റൂർ രവിവർമ്മ മ. (1930-2019)

നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി മ. (1912 - 2019)

ജി എസ് രാം ചന്ദ്  മ. (1927-2003)

ബിജോയ് കൃഷ്ണ ഹാൻഡിക് മ. (1934-2015)

ചാൾസ്  ആഡംസ് മ. (1835 -1902 )

ഇവ പെറോൺ മ. (1919-1952)


കോഴിപ്പുറത്ത് മാധവമേനോൻ ജ. (1897-)

രജനികാന്ത സെൻ ജ. (1865-1910)

തെയ്‌ബ്‌ മേത്ത ജ. (1925-2009) 

കാൾ ഗുസ്താഫ് യുങ്ങ് ജ. (1865-1961)

ആൽഡസ്  ഹക്സിലി ജ. (1894-1963)

ജോർജ്ജ് ബർണാർഡ് ഷാ ജ. (1856-1950)

സ്റ്റാൻലി കുബ്രിക് ജ. (1928-1999)

അന്റോണിയോ മച്ചാദോ ജ. (1875-)

ജോ ജാക്സൺ ജ. (1928-2018)

ചരിത്രത്തിൽ ഇന്ന് …

********


1847 - ലൈബീരിയ ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാജ്യമായി. USA യിൽ നിന്ന് മോചിപ്പിക്കപ്പെട്ട അടിമകൾക്കായാണ് ഈ രാജ്യം സൃഷ്ടിച്ചത്


1856 - ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കുവാൻ അവകാശം നല്കി ക്കൊണ്ടുള്ള രാജകീയവിളംബരം പുറപ്പെടുവിച്ചു.


1943 - ഇറ്റലിയിൽ മുസ്സോളിനി അധികാരത്തിൽ നിന്നും പുറത്തായി.


1945 - രണ്ടാം ലോക മഹായുദ്ധത്തിന്റെ സമാപനം (ജപ്പാൻ കീഴടങ്ങൽ) പ്രഖ്യാപിച്ച് പോസ്റ്റ് ഡാം പ്രഖ്യാപനം.


1956 - ഈജിപ്ഷ്യൻ പ്രസിഡണ്ട് നാസറിന്റെ  നേതൃത്വത്തിൽ സൂയസ് കനാൽ ദേശസാൽക്കരിച്ചു. 


1959 - സ്വേച്ഛാധിപതിയായ ബാറ്റിസ്റ്റയെ പുറത്താക്കി ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ഭരണം പിടിച്ചെടുത്തു.


1963- ആദ്യത്തെGeo synchronomous communication satellite (Syncom2) NASA വിക്ഷേപിച്ചു.


1965- ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ മാലിദ്വീപ് ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു.


1986 - എം.വി രാഘവൻ സി.എം.പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.


1990- ഭിന്നശേഷി വിവേചന വിരുദ്ധ നിയമം അമേരിക്ക അംഗീകരിച്ചു.


1994 - ഇസ്രായേലിലെ ലണ്ടൻ എംബസിയിൽ സ്ഫോടനം. 


1999 - കാർഗിൽ യുദ്ധം അവസാനിച്ചു.


2005 - മുംബൈയിൽ ഉണ്ടായ പേമാരിയിൽ നഗരം വെള്ളത്തിനടിയിലായി ആയിരത്തിലേറെ മരണം


2008 - അഹമ്മദാബാദിൽ സ്ഫോടനപരമ്പര 30 മരണം


2009 - ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ നിർമ്മിതമായ ആണവ അന്തർവാഹിനിയായ  ഐ.എൻ.എസ്. അരിഹന്ത് പ്രധാനമന്ത്രി മൻമോഹൻസിംഗും ഭാര്യ ഗുരുഗരൺ കൗറും ചേർന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. 

2016 - സൗരോർജ്ജം ഉപയോഗിച്ച് ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ആദ്യത്തെ വിമാനമായി സോളാർ ഇംപൾസ് 2 മാറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.