ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 കർക്കടകം 3
പൂയ്യം / ദ്വിതീയ
2023 ജൂലായ് 19, ബുധൻ
ഹിജ്‌റ വർഷാരംഭം
ഇന്ന്;
ബാങ്ക് ദേശസാൽക്കരണദിനം! (1969)
. ്്്്്്്്്്്്്്്്്്്്്്്്്്്്്്്്
ദേശീയ ഹോട്ട് ഡോഗ് ദിനം !
*********************************
. [ National Hot Dog Day]
. National Daiquiri Day !
*********************************
ദേശീയ ഡൈക്യൂറി (കോക്‌ടെയിൽ ) ദിനം !
* മ്യാൻമാർ രക്തസാക്ഷി ദിനം !
*********************************
[ സ്വാതന്ത്ര്യ സമര പോരാളിയും "കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബർമ്മ "-യുടെ സ്ഥാപകനും ബർമ്മയുടെ രാഷ്ട്ര പിതാവായി കണക്കാക്കപ്പെടുന്ന ജനറൽ ആംഗ് സാനിനെയും അദ്ദേഹത്തിന്റെ ആറു സഹപ്രവർത്തകരെയും ഒരു രാഷ്ട്രീയ പ്രതിയോഗിയായ യുസോയുടെ നിർദ്ദേശ പ്രകാരം വധിച്ച ദിവസം]
* നിക്കറാഗ്വ: വിമോചന ദിനം!
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
''കാണുന്നുണ്ടെന്നുമിങ്ങാളുകള്‍ പലരുടെയും ചാക്കതിങ്ങെത്രയോ നാള്‍
വാണെന്നാലും പിറന്നാലവനുമറുമരുന്നില്ല ചാകേണമല്ലോ
കേണെന്നാല്‍ പന്തിയല്ലെന്നറിവതെവനുമുണ്ടെങ്കിലും താനുമാമ-
ട്ടാണെന്നോര്‍ക്കില്ലൊരാളും പണിയിതുപണിതൊപ്പിച്ചവന്‍ വമ്പനല്ലോ''
. [- കുണ്ടൂർ നാരായണമേനോൻ ]
*****************************
1970 പുറത്തിറങ്ങിയ 'അര നാഴിക നേരം' എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിക്കുകയും പത്തിലധികം മലയാള ചിത്രങ്ങള്‍ക്ക് സംവിധാനം നിര്‍വ്വഹിക്കുകയും നിരവധി സീരിയലുകള്‍ നിര്‍മ്മിക്കുകയും, പ്രശസ്ത നടൻ ജോസ് പ്രകാശിന്റെ സഹോദരനും നിർമ്മാതാവും സംവിധായകനും നടനും ഗായകനും കൂടിയായ പ്രേം പ്രകാശിന്റേയും (1943),
അന്നയും റസൂലും എന്ന ചിത്രത്തിലെ 'കൊച്ചി കായലിനരികെ…' എന്ന ഗാനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രശ സ്ത പിന്നണി ഗായകനും ഗസ്സല്‍ ഗായകനും സംഗീത സംവിധായകനും ഓം അള്ളാഹ് എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഷഹബാസ് അമന്റേയും (1965),
'മഴ' സിനിമയിലെ "ആരാദ്യം പറയും " അടക്കം പല നല്ല ഗാനങ്ങളുമാലപിച്ച ചലച്ചിത്ര പിന്നണി ഗായിക ആശ ജി. മേനോന്റെയും (1986),
തമിഴ് , തെലുഗു, മലയാളം ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന മാളവിക എന്ന ശ്വേത കൊന്നൂറിനെയും (1979),
ചന്ദന മഴ സീരിയലിലെ അമൃതയായി അഭിനയിച്ച് പ്രശസ്തയായ നടി മേഘ്ന വിൻസെന്റിനെയും (1990),
എത്യോപ്യയുടെ മുൻ പ്രധാനമന്ത്രിയും മുൻ ആഫ്രിക്കൻ യൂണിയൻ ചെയർമാനുമായിരുന്ന ഹൈലേമരിയം ദെസലെന്റെയും(1965)ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
*** ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചോരം അര്‍പ്പിച്ചു. വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ചു.
***ആൾക്കൂട്ടം ബാക്കി ; ഉമ്മൻചാണ്ടിക്ക് വിടനൽകി തലസ്ഥാനം
പുതുപ്പള്ളിയിൽ നിന്നെത്തിയ വിദ്യാർഥി നേതാവിന് കോൺഗ്രസിൽ വടവൃക്ഷംപോലെ പടർന്നു പന്തലിക്കാൻ മണ്ണൊരുക്കിയ അനന്തപുരി അശ്രുപുഷ്പങ്ങളേകി അന്ത്യാഞ്ജലി അർപ്പിച്ചു. ജഗതിയിലെ പുതുപ്പള്ളി വീട്ടിലും സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് പള്ളിയിലും ഇന്ദിരാ ഭവനിലും ചേതനയറ്റ് നേതാവെത്തിയപ്പോൾ വിതുമ്പലോടെ സഹപ്രവർത്തകരും ഉറ്റവരും യാത്രാമൊഴിയേകി. പതിറ്റാണ്ടുകൾ തന്നോടൊപ്പം വലംകൈയായും ഗ്രൂപ്പ് കപ്പിത്താനായും നിന്ന ‘ഒ സി’യുടെ മൃതദേഹത്തിനു മുന്നിൽ എ കെ ആന്റണി വികാരാധീനനായി. പുതുപ്പള്ളി വീട്ടിൽ ആന്റണിയും വി എം സുധീരനും പൊട്ടിക്കരഞ്ഞു.
***ദർബാർ ഹാളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് നാലോടെതന്നെ സെക്രട്ടറിയറ്റിൽ എത്തി
ഏഴോടെ ജഗതിയിൽനിന്ന് മൃതദേഹം ദർബാർ ഹാളിൽ എത്തി. അന്ത്യാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയുടെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും ആദരാഞ്ജലി അർപ്പിച്ചു. സെക്രട്ടറിയറ്റിന്റെ ഗേറ്റുകളിൽ രാത്രിയേറെ വൈകിയും ജനക്കൂട്ടം കാത്തുനിന്നു. അനന്തപുരി ഉറങ്ങാതെ മറ്റൊരു ജനനേതാവിനുകൂടി അവസാന യാത്രയിൽ ആദരമർപ്പിച്ചു.
***സരിത വിഷയത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതമായിരുന്നു; എന്‍. മാധവന്‍ കുട്ടി.
അതിന് താന്‍ മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞ് ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
"സരിത " വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക
ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍
നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. " ഇതായിരുന്നു എൻ.നാരായണൻ കുട്ടിയുടെ പോസ്റ്റിന്റെ പ്രസക്ത ഭാഗം.
തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രൂക്ഷ പ്രതിഷേധം സൈബര്‍ ഇടത്തില്‍ ഉയര്‍ന്നിട്ടുണ്ട്. എന്‍. മാധവന്‍ കുട്ടിയുടെ മാപ്പപേക്ഷ നാളെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിക്കാന്‍ ‘ദേശാഭിമാനി’ തയ്യാറാവുമോ? എന്ന്മുന്‍ എംഎല്‍എ വിടി ബല്‍റാം വെല്ലുവിളിച്ചു.
***വിജയിക്കാൻ 'ഇന്ത്യ' ; ബംഗളൂരുവിൽ
26 പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി, അടുത്ത യോഗം മുംബൈയിൽ
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ് അലയൻസ്- ‘ഇന്ത്യ’ എന്ന് പേര്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇനി ഏറ്റുമുട്ടുന്നത് ബിജെപിയും ‘ഇന്ത്യ’യും തമ്മിലായിരിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. പതിനൊന്നംഗ കോ- ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. അടുത്തയോഗം മുംബൈയിൽ ചേരും. കോ- ഓർഡിനേഷൻ കമ്മിറ്റിയംഗങ്ങളെയും കൺവീനറെയും മുംബൈ യോഗം തീരുമാനിക്കും. പ്രചാരണം ആസൂത്രണം ചെയ്യാൻ ഡൽഹി കേന്ദ്രീകരിച്ച് സെക്രട്ടറിയറ്റിനും രൂപം നൽകും. ഇതിന്റെ ഘടന അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു
***ദുരിതമനുഭവിക്കുന്ന കർഷകർക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും മണിപ്പുർ ജനതയ്‌ക്കും വേണ്ടിയാണ് പ്രതിപക്ഷ കൂട്ടായ്‌മയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
ആകാശവും ഭൂമിയും ഉൾപ്പെടെ എല്ലാം വിറ്റുതുലയ്‌ക്കുകയാണെന്നും രാജ്യതാൽപ്പര്യത്തിനുവേണ്ടിയാണ് കൂട്ടായ്‌മയെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഇന്ത്യ എന്ന ആശയവും മോദിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി നേതാവ് ശരത് പവാർ, മുഖ്യമന്ത്രിമാരായ ഹേമന്ദ് സോറൻ(ജാർഖണ്ഡ്), ഭഗവന്ത് മൻ(പഞ്ചാബ്), കെ സിദ്ധരാമയ്യ(കർണാടക), ഉദ്ദവ് താക്കറെ, വൈക്കോ, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രാദേശികം
***************
***കോട്ടയം ജില്ലയിൽ ബുധനാഴ്ച ഉച്ചയ്ക്കുശേഷം സ്കൂളുകൾക്ക് അവധി
മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വ്യാഴാഴ്ച രാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തും.
നാളെ കോട്ടയത്തെത്തിക്കുന്ന ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ തുടങ്ങും.
***ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി ആലപ്പുഴയിൽ അന്തരിച്ചു
പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ(94) ആണ് മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.
***കേരളത്തില്‍ പ്രതിപക്ഷ സഖ്യമില്ലെന്ന് യെച്ചൂരി; ബിജെപി ദുർബലം, മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിൽ.
ബെംഗളൂരു: പ്രതിപക്ഷ ഐക്യം കേരളത്തെ ബാധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി വലിയ രാഷ്ട്രീയ ശക്തിയല്ലാത്ത സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത് യോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സഖ്യത്തിലേക്ക് കൂടുതല്‍ പാർട്ടികള്‍ വരുമെന്നാണ് പ്രതീക്ഷയെന്നും യെച്ചൂരി പറഞ്ഞു.
***കായംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ ബിജെപിക്കാർ കുത്തിക്കൊന്നു. 2 പേർ കസ്‌റ്റഡിയിൽ.
ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽ തറയിൽ സന്തോഷ്-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്. കേസിൽ രണ്ട് ബിജെപി പ്രവർത്തകരെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കസ്‌റ്റഡിയിലെടുത്തു.
***വിളിപ്പാടകലെയുള്ള സഹൃദയൻ, ഞാൻ കുഞ്ഞൂഞ്ഞിന്റെ കൂട്ടുകാരൻ: മമ്മൂട്ടി
പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് തന്നേയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു നടന്ന ഓർമ്മയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മമ്മുട്ടി പങ്കുവെച്ചത്. വിളിപ്പാടകലെയുള്ള സഹൃദയനും അതിശക്തനായ നേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്നും സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നും ഫേസ്ബുക്കിൽ മമ്മുട്ടി കുറിച്ചു. ഉമ്മൻ ചാണ്ടിക്ക് ആരെങ്കിലും ഡോക്‌ടറേറ്റ് നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകുമെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
***സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇതിനാൽ കേരളത്തിൽ വ്യാപകമായ മഴയ്‌ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ ശനി വരെ ശക്തമായ മഴയ്‌ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
ദേശീയം
***********
*** ചന്ദ്രയാൻ 3-നെ മൂന്നാമത്തെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ലക്ഷ്യവും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ.
പേടകത്തിലെ ഇന്ധനം നിശ്ചിത അളവില്‍ ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയര്‍ത്തിയത്. നിലവില്‍, ചന്ദ്രയാൻ 3 ഭൗമോപരിതലത്തിന്റെ ഏറ്റവും വലിയ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. ഓഗസ്റ്റ് അവസാന വാരത്തോടെയാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക.
***ഉത്തരേന്ത്യയിലെ കനത്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു.
കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടു. 1978ലെ പ്രളയത്തിലാണ് ഇതിനു മുന്‍പ് യമുന നദി താജ്മഹലിന്റെ ഭിത്തിയില്‍ തൊട്ടത്. യമുന നദിക്കരയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്.
ജലം ഇതുവരെ താജ്മഹലിന്റെ അടിത്തറയിലെത്തിയിട്ടില്ല എന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
***ശ്രീനഗറിലേക്ക് ദിവസവും 70 ഓളം വിമാനങ്ങൾ, ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം വികസനം വേഗത്തിൽ': കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
കശ്മീർ മുതൽ കന്യാകുമാരി വരെ എന്നത് ഇന്ത്യയിലെ രാഷ്ട്രീയ പ്രസംഗങ്ങളിലെ സ്ഥിരം വാചകമായി മാറിയിരിക്കുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. തിങ്കളാഴ്ച ഡൽഹിയിലെ CNN-News18 ടൗൺ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ കശ്മീരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മണാലിയിൽ നിന്ന് റോഹ്താങ് പാസിലേക്ക് എത്താൻ നേരത്തെ മൂന്നര മണിക്കൂറോളം എടുത്തിരുന്നെന്നും എന്നാൽ ഇപ്പോൾ വെറും എട്ട് മിനിറ്റ് മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിനും ലേയ്ക്കും ഇടയിൽ അഞ്ച് ടണൽ റോഡുകൾ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്; കാർഗിൽ സോ-ജില ടണലിന്റെ നിർമ്മാണം ഏകദേശം 65-70% പൂർത്തിയായി. ഇതുവഴി ഏകദേശം മൂന്നര മണിക്കൂർ യാത്ര ലാഭിക്കാനാകും. 11 കിലോമീറ്റർ ദൂരത്തിലുള്ള മനോഹരമായ റൂട്ടാണിത്. ശ്രീനഗർ മുതൽ ജമ്മു വരെ 18 ടണലുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 14 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ജമ്മു കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡാണ് കത്താറ റോഡ്.
*** പ്രതിപക്ഷത്തിന് മറുപടിയായി എന്‍ഡിഎയുടെ ശക്തിപ്രകടനം; പറഞ്ഞത് പോലെ 38 പാര്‍ട്ടികള്‍;
പ്രതിപക്ഷത്തിന്റെ മഹായോഗത്തിന് പിന്നാലെ 38 പാര്‍ട്ടികളുടെ ശക്തിപ്രകടനവുമായി എന്‍ ഡി എ യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ പങ്കെടുത്ത എന്‍ ഡി എ യോഗത്തോടെ ഒരു വര്‍ഷം മാത്രം ശേഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്നു എന്നാണ് സൂചന
എന്‍ ഡി എ യോഗത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ ഭൂരിഭാഗവും ചെറിയ സഖ്യകക്ഷികളാണ്. ഇവയില്‍ പല പാര്‍ട്ടികള്‍ക്കും എം പിമാര്‍ പോലുമില്ല. ഇന്നത്തെ കൂടിക്കാഴ്ചയില്‍ തങ്ങളുടെ ലോക്‌സഭാ സീറ്റ് എന്ന മോഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എയിലെ കുഞ്ഞന്‍ പാര്‍ട്ടികള്‍. ബി ജെ പി ഇതിനകം തന്നെ മിക്ക സംസ്ഥാനങ്ങളിലും പ്രബലരാണ്. തെക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കന്‍ മേഖലകളില്‍ ബിജെപി തങ്ങളുടെ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുകയാണ്
***മോദിയെ വീഴ്ത്താൻ 'ഇന്ത്യ'യെന്ന പേര്. ആരും എതിർക്കാതെ നിമിഷങ്ങൾക്കകം അംഗീകാരം
ബിജെപിക്കെതിരെ രൂപംകൊണ്ട വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിർദേശിച്ചത്
മമത ബാനർജി; അര്‍ഥം നല്‍കിയത് രാഹുല്‍. രാഹുലിൻ്റെ സർഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. ഇന്ന് ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗത്തിലാണ് പേര് അംഗീകരിച്ചത്.
*** തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപയും 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു
*** ആൻഡമാൻ വിമാനത്താവളത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
പോര്‍ട്ട് ബ്ലെയറിലെ വീർ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 710 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും
അന്തർദേശീയം
*******************
***ആണവായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ ദക്ഷിണ കൊറിയയില്‍ വിന്യസിച്ച് അമേരിക്ക.
ദ. കൊറിയൻ തീരമായ ബുസാനില്‍ ചൊവ്വാഴ്ച വൈകീട്ടാണ് യു.എസ്.എസ് കെന്റകി എന്ന മുങ്ങിക്കപ്പല്‍ എത്തിയത്. ഉത്തര കൊറിയയുടെ ആണവായുധ ഭീഷണി നേരിടുന്നതിന്റെ ഭാഗമായുള്ള നടപടിയാണിതെന്നാണ് അധികൃതരുടെ വിശദീകരണം. നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് സുപ്രധാനമായ ആയുധശേഷി ദ. കൊറിയയില്‍ അമേരിക്ക വിന്യസിക്കുന്നത്.
***അതിർത്തികടന്ന യുഎസ് സൈനികൻ കിമ്മിൻ്റെ പിടിയിൽ? ജയിലിലെന്ന് യുഎൻ കമാൻഡ്, അറിയില്ലെന്ന് ദക്ഷിണ കൊറിയ
സിയോൾ: ദക്ഷിണ കൊറിയയിൽ നിന്ന് അതിർത്തി ലംഘിച്ച് എത്തിയ യുഎസ് പൗരനെ ഉത്തര കൊറിയ ജയിലിലടച്ചതായി റിപ്പോർട്ട്. അച്ചടക്കനടപടി നേരിടുന്ന ഒരു യുഎസ് സൈനികനാണ് ചൊവ്വാഴ്ച അതിർത്തി കടന്ന് ഉത്തരകൊറിയയിലേക്ക് കടന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്
***ഉംറ പ്രവേശനം നാളെ മുതൽ; നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണം
സൗദി; പുതിയ ഉംറ സീസണിലേക്കുള്ള ഇലക്ട്രോണിക് വിസകൾ അനുവദിച്ചു തുടങ്ങി. ഇന്ന് മുതൽ ഉംറ നിർവഹിക്കാൻ മക്കയിലെത്താം. നുസുക് ആപ്പ് വഴി പെർമിറ്റെടുത്താണ് ഉംറക്കെത്തേണ്ടത്.
കായികം
************
***അർജന്റീനാ സൂപ്പർ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക്? നടന്നാൽ ലോട്ടറി, ആരാധകർക്കിടയിൽ ചർച്ചകൾ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു വിദേശ താരത്തിനെ നോട്ടം വെച്ചതായി സൂചന. 2023 - 2024 സീസണിലേക്കായി ഓസ്‌ട്രേലിയന്‍ ഫോര്‍വേഡായ ജോഷ്വ സൊറ്റിരിയൊ മാത്രമാണ് വിദേശ താര ക്വാട്ടയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യില്‍ ഇതുവരെയായി എത്തിയത്. ഒരു സെന്‍ട്രല്‍ സ്‌ട്രൈക്കറിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
അര്‍ജന്റൈന്‍ സെന്റര്‍ ഫോര്‍വേഡ് ആയ പാബ്ലൊ എസെക്കിയേല്‍ വെഗെത്തി ( Pablo Ezequiel Vegetti ) ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ കണ്ണിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ലഭ്യമല്ല
വാണിജ്യം
************
*** ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം; അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.
അദാനി ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ, പൊതു ബോണ്ടുകളുടെ വിൽപ്പന നടത്തുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ റിപ്പോർട്ട് “നിക്ഷിപ്ത താൽപ്പര്യങ്ങൾ” നിറഞ്ഞതായിരുന്നെന്നും തെറ്റായ വിവരങ്ങളുടെയും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോർട്ടെന്നും ഗൗതം അദാനി ആരോപിച്ചു. അദാനി ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗം അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗതം അദാനി.
***44,000 കടന്ന് സ്വർണവില; ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്ക്
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44,080 രൂപയാണ്.
***റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും ഓഹരി വിപണിയിൽ ശുഭ സൂചന
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്നലെ റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 205 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,795.14-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 37.80 പോയിന്റ് നേട്ടത്തിൽ 19,749.25-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു വേളയിൽ ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 67,000 പോയിന്റും, നിഫ്റ്റി 19,800 പോയിന്റും ഭേദിച്ചിരുന്നു.
ഇന്നത്തെ സ്മരണ !!!
***********************
കുണ്ടൂര്‍ നാരായണമേനോൻ മ.(1862-1936)
പി.എൻ നരേന്ദ്രനാഥൻ നായർ മ.
(1932 -2022)
വൈക്കം വാസുദേവൻ ജി.നമ്പൂതിരി മ. (1937-2022)
മമ്മിയൂർ കൃഷ്ണൻകുട്ടിനായർ മ. (1917-1994)
കോട്ടക്കൽ ശിവരാമൻ മ. (1936-2010)
രാജു കുർക്കഞ്ചേരി മ. (- 1997)
ഹുമയൂൺ അഹമ്മദ് മ. (1948-2012)
പിയേർ ലൂയി ഡ്യൂലോൺ മ. (1785-1838)
മക്സ് ഡിസ്സോയിർ മ. (1867-1947)
ജനറൽ ഓങ് സാൻ മ.(1915-1947)
ബാലാമണിയമ്മ ജ. (1909-2004)
കോഴിക്കോട് അബ്ദുൽഖാദർ ജ. (1915-1977)
മംഗൾ പാണ്ഡേ ജ.(1827-1857)
ഇമാം ബുഖാരി ജ. (810 -870)
സർ ഖ്വാജ നസീമുദ്ദിൻ ജ. (1894-1964)
സമുദ്രാല സീനിയർ ജ. (1902-1968)
ബനഫൂൽ ജ. (1899-1979)
വ്ലാദിമിർ മയക്കോവ്സ്കി ജ. (1893-1930)
എ ജെ ക്രോനിൻ ജ. (1896 – 1981)
ഹിലാരി എഡ്ഗാർ ഡെഗാ ജ. (1834-1917)
ജോയെൽ അല്ലെൻ ജ. (1838 -1921)
ഡോം മൊറെയ്സ് ജ. (1938-2004)
തോമസ് ഡൗറ്റി ജ. (1793 -1856)
മാരിയ ഹോസെ മുനോസ് ജ.(1995-2014)
ചരിത്രത്തിൽ ഇന്ന്…
***********************
1870 - ഫ്രാങ്കോ പ്രഷ്യൻ യുദ്ധം, ഫ്രാൻസ് പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു.
1905 - ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.
1947 - ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.
1969 - ബാങ്ക് ദേശസാൽക്കരണം.
1976 - നേപ്പാളിലെ സഗർമത നാഷണൽ പാർക്ക് ആരംഭിച്ചു.
1983 - മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.
1994 - ബ്യൂണസ് ഐറിസിലെ അസോസിയോൺ മ്യൂച്വൽ ഇസ്രയേലിറ്റ അർജന്റീന (അർജന്റീന ജൂത കമ്മ്യൂണിറ്റി സെന്റർ) ബോംബാക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1994 - റുവാണ്ടൻ വംശഹത്യ : റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് ഗിസെനിയുടെയും വടക്ക് പടിഞ്ഞാറൻ റുവാണ്ടയുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ഇടക്കാല സർക്കാരിനെ സൈറിലേക്ക് നിർബന്ധിക്കുകയും വംശഹത്യ അവസാനിപ്പിക്കുകയും ചെയ്തു.
1995 - കരീബിയൻ ദ്വീപായ മോണ്ട്സെറാറ്റിൽ , സൗഫ്രിയർ ഹിൽസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. നിരവധി വർഷങ്ങളായി, ഇത് ദ്വീപിനെ നശിപ്പിക്കുകയും തലസ്ഥാനത്തെ നശിപ്പിക്കുകയും ജനസംഖ്യയിൽ ഭൂരിഭാഗവും പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
1996 - ക്യൂബെക്കിലെ എക്കാലത്തെയും ചെലവേറിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നിന് തുടക്കമിട്ട കൊടുങ്കാറ്റ് സഗുനേയ് നദിയിൽ കടുത്ത വെള്ളപ്പൊക്കത്തിന് കാരണമായി.
1996 - മുല്ലൈത്തീവ് യുദ്ധം : 1,200 സൈനികരെ കൊലപ്പെടുത്തി, ശ്രീലങ്കൻ സൈന്യത്തിന്റെ താവളത്തെ തമിഴ് ഈഴം വിമോചന കടുവകൾ പിടിച്ചെടുത്തു .
2002 - കൊളറാഡോയിലെ എസ്റ്റെസ് പാർക്കിന് സമീപം ഒരു ഏകീകൃത PB4Y-2 പ്രൈവറ്റർ തകർന്ന് രണ്ട് ജീവനക്കാരും മരിച്ചു.
2012 - ബൾഗേറിയയിലെ ബർഗാസ് എയർപോർട്ടിൽ ഇസ്രായേൽ ടൂർ ബസിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
2013 - 20 ബില്യൺ ഡോളർ വരെ കടമുള്ള ഡെട്രോയിറ്റ് ഗവൺമെന്റ് , യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ പാപ്പരത്തത്തിനായി ഫയൽ ചെയ്തു.
2014 - ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റും ക്രിസ്ത്യാനികൾ ഒന്നുകിൽ ദിമ്മി പദവി സ്വീകരിക്കുകയോ ISIL രാജ്യങ്ങളിൽ നിന്ന് കുടിയേറുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു.
2019 - ജപ്പാനിലെ ക്യോട്ടോയിലെ ഫുഷിമി-കുവിൽ ഒരാൾ ആനിമേഷൻ സ്റ്റുഡിയോയ്ക്ക് തീയിട്ടു , കുറഞ്ഞത് 35 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ