ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1198  എടവം 30

രേവതി /ദശമി

2023 ജൂൺ 13, ചൊവ്വ


ഇന്ന്;

           ലോക സോഫ്റ്റ്ബാൾ ദിനം !

      ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്്്്്്്്്്്്്്്്

 [World Softball Day| -Get together a group of friends and get outside to play a fun, competitive, game of softball. Good exercise, good times with friends—what more could you want? ]


അന്തഃരാഷ്ട്ര പാണ്ഡുരോഗ അവബോധ ദിനം!

[International Albinism Awareness Day]

    **************


         അന്തഃദേശീയ 'കോടാലി ഏറ്‌' ദിനം !

        .**************

.     International Axe Throwing Day (Sports)


* ഹങ്കറി: ഇൻവെൻറ്റേഴ്സ് ഡേ !

* ഇറാക്കി കുർദിസ്ഥാൻ/സുലൈമാനിയ

   സിറ്റി : രക്തസാക്ഷി ദിനം !

* USA ;

ദേശീയ തയ്യൽ മഷീൻ ദിനം !

(National Sewing Machine Day)

National Weed Your Garden Day !

National Call Your Doctor Day !

          * ഇന്നത്തെ മൊഴിമുത്ത്*

              ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌


''സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ നാം ആഗ്രഹിക്കുന്നു. അത് നിലവിൽ വരുത്താൻ നാം ശ്രമിക്കുന്നു, ഇതാണ് സാങ്കൽപ്പിക സോഷ്യലിസം. 

നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും മുതലാളിത്തം തകർന്ന് സോഷ്യലിസം രൂപം കൊള്ളും. അത് അനിവാര്യമാണ് . ഇതാണ് ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിസ്ഥാനം.''


.             [ - സഖാവ് ഇ.എം.എസ് ]

                ********


2019 -ൽ ഗാനരചനയ്ക്കുള്ള (ആരാധികേ- അമ്പിളി)സൈമ അവാര്‍ഡ് നേടിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വിനായക് ശശികുമാറിന്റേയും (1994),


അമ്പെയ്ത്തിൽ ലോക റാങ്കിങ്ങിൽ മുമ്പ് ഒന്നാം റാങ്കിലും നിലവിൽ രണ്ടാം റാങ്കിലും ആയ  താരം ദീപിക കുമാരിയുടെയും (1994 ),


ഐക്യരാഷ്ട്രസഭയുടെ മുൻ സെക്രട്ടറി ജനറൽ ബൻ കി മൂണിന്റെയും  (1944),


വൈദ്യുതി നിരക്ക് വർധനയിലും ചെലവുചുരുക്കൽ നടപടികളിലും പ്രതിഷേധിച്ചുള്ള രാജ്യവ്യാപക സമരത്തിന്റെ പശ്ചാത്തലത്തിൽ 2013 ൽ രാജിവച്ച മുൻ ബൾഗേറിയൻ പ്രധാനമന്ത്രി ബൊയ്‌കൊ ബോറിസോവിന്റെയും (1959) ജന്മദിനം !

           *********

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


*ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടി കോടതിയിൽ; മറുനാടൻ മലയാളിയുടെ സ്‌റ്റേ ആവശ്യം തള്ളി


 പി വി ശ്രീനിജിൻ എംഎൽഎയുടെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ സ്‌റ്റേ ചെയ്യണമെന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയും നിരാകരിച്ചു. എംഎൽഎയുടെയും സർക്കാരിന്റെയും വിശദീകരണം കേട്ടശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. കേസ് 20ലേക്ക് മാറ്റി. ഇതേത്തുടർന്ന്‌ ഷാജൻ മുൻകൂർജാമ്യത്തിനായി എറണാകുളം സെഷൻസ്‌ കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ 15ന്‌ പരിഗണിക്കും.


*തെരുവുനായ ആക്രമണം; സുപ്രീം കോടതിയെ സമീപിക്കും: മന്ത്രി എം ബി രാജേഷ്


 കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ കുട്ടി മരിച്ച വിഷയത്തെ ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിഹാലിന്റെ മരണം അങ്ങേയറ്റം ദൗർഭാഗ്യകരവും  വേദനാജനകവുമാണെന്നു പറഞ്ഞ മന്ത്രി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.

 മനുഷ്യജീവന് അപകടകാരികളായ തെരുവുനായ്‌ക്കളെ ഉപാധികളോടെ കൊല്ലാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം  കോടതിയെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രാദേശികം

*****


*മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്


മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. മറ്റന്നാള്‍ കളമശ്ശേരി ഓഫീസില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.  സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സന്‍ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ കുടുങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോന്‍സന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു. ആ ചിത്രത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസനും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റുമുണ്ടായിരുന്നു. സുധാകരനുമായി മോന്‍സന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.


*തിരുവനന്തപുരം നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ അതിക്രമം.


 തമ്പാനൂരില്‍ വഴിയാത്രക്കാരിയായ ഗര്‍ഭിണിയെ അപമാനിക്കാന്‍ ശ്രമമെന്ന് പരാതി. ഇന്നലെ  ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്നും ശല്യപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് യുവതി സ്റ്റേഷനിലെത്തി പരാതിപ്പെട്ടത്. രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസെടുക്കാന്‍ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട്.

എന്നാല്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


 *മന്നത്ത് പത്മനാഭന്റെ കൊച്ചു മകൻ

മന്നത്തു ബാലശങ്കർ ഇന്നു രാവിലെ 11.30 നു മദ്രാസ്‌ അപ്പോളോ ആശുപത്രിയിൽ അന്തരിച്ചു. 


മകനേ കാണാൻ വേണ്ടി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നെഞ്ചു വേദനയേ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


*വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍  ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.


ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. അഭിയനിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു. 1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് ഖാന്‍ വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്

*കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തീയതി 15.06.2023 ന് വൈകിട്ട് 5 മണി വരെ നീട്ടിയിരിക്കുന്നു. www.admission.uoc.ac in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയുടെ അവസാനമാണ് രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കേണ്ടത്. Save & Proceed എന്ന ബട്ടണ്‍ ക്ലിക് ചെയ്യുന്നതിന് മുന്‍പേ അപേക്ഷയിൽ നൽകിയ വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം വീണ്ടും ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണ്ണമാകുകയുള്ളൂ


*'കൈക്കൂലി; കേന്ദ്ര ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്തു.


വയനാട്: കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് പ്രതികരിച്ചു. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായി കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്.


*ഒരു മാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന്‍ 25,000 രൂപ കൈക്കൂലി; ആലപ്പുഴയില്‍ എഎംവിഐ പിടിയില്‍

   

 കൈക്കൂലി വാങ്ങവേ ആര്‍ ടി ഒ ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഹരിപ്പാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് സതീഷാണ് പിടിയിലായത്. ദേശീയ പാത നിര്‍മാണത്തിന്റെ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍ ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.

***2016ല്‍ വിഎസിന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കണമായിരുന്നെന്ന് പിരപ്പൻകോട് മുരളി; 'വിഎസായിരുന്നു ശരി'


 മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ എതിര്‍പ്പുണ്ടായി. കമ്മ്യൂണിസം ഇപ്പോള്‍ പ്രായോഗിക വാദം മാത്രമായി അധഃപതിച്ചെന്നും പിരപ്പന്‍കോട് മുരളി പറയുന്നു. എക്കാലവും വിഎസായിരുന്നു ശരി. വാദിച്ചതും പ്രവര്‍ത്തിച്ചതും വിഎസിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


*കെഎസ്‌യു സംസ്ഥാന കൺവീനർക്ക്‌ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്‌


കേരള സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ്‌ വ്യാജമായി നിർമിച്ച്‌ കെഎസ്‌യു സംസ്ഥാന നേതാവ്‌. സംസ്ഥാന കൺവീനറും കെ സി വേണുഗോപാലിന്റെ അനുയായിയുമായ അൻസിൽ ജലീലിന്റെ പേരിലാണ്‌ വ്യാജ സർട്ടിഫിക്കറ്റ്‌. കേരള സർവകലാശാലയിൽനിന്ന്‌ 2016ൽ ബികോം ബിരുദം നേടിയതായി ചമച്ച സർട്ടിഫിക്കറ്റുപയോഗിച്ച്‌ ആലപ്പുഴയിലെ പണമിടപാട്‌ സ്ഥാപനത്തിൽ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്‌.

കേരള സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ്‌ ചാൻസലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയാണ്‌ സർട്ടിഫിക്കറ്റ്‌ തയ്യാറാക്കിയത്‌.  2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ്‌ ചാൻസലറായിരുന്നത്‌ പി കെ രാധാകൃഷ്‌ണനാണ്‌.  എന്നാൽ, സർട്ടിഫിക്കറ്റിലെ ഒപ്പ്‌  2004 മുതൽ 2008 വരെ ചാൻസലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതാണ്‌. 


*കോവിഡ്‌ പ്രതിസന്ധി അതിജീവിച്ചത്‌ ടീം വർക്കിലൂടെ': കെ കെ ശൈലജയുടെ ആത്മകഥ പ്രകാശിപ്പിച്ചു


 കോവിഡ്‌ പ്രതിസന്ധി അതിജീവിച്ചത്‌ ടീം വർക്കിലൂടെയായിരുന്നുവെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നല്ല വാക്കുകൾ ലഭിച്ചതിനു പിന്നിൽ പിആർവർക്കാണെന്ന്‌ വിമർശിച്ചവരുണ്ട്‌. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പിആർ ടീം ഇല്ലായിരുന്നു. നിപ്പയുടെയും കോവിഡിന്റെയും കാലത്ത്‌ ഒപ്പമുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരെ മറക്കാനാകില്ലെന്നും പറഞ്ഞു.

ദേശീയം

*****


*'ബിപാർജോയ്' ഗുജറാത്ത് തീരത്തേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു :


ബിപാർജോയ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഇത് തെക്ക്-പടിഞ്ഞാറൻ ഗുജറാത്തിലും അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരങ്ങളിലും ആഞ്ഞടിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് മൂലം ഉണ്ടാകാനിടയുള്ള ദുരന്തം കണക്കിലെടുത്ത് സൗരാഷ്ട്രയിലും കച്ച് തീരത്തും പരിസര പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഏത് സ്ഥലത്താണ് തീരം തൊടുന്നതെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ബിപാർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടിയന്തര യോഗം വിളിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു


*ബിജെപി നേതാവ് വീട്ടിൽ വെടിയേറ്റു മരിച്ചു; ഭാര്യ അറസ്റ്റിൽ, മദ്യപിച്ചെത്തി ആക്രമിച്ചെന്ന് യുവതിയുടെ മൊഴി


മീററ്റ്: ബിജെപി പ്രവർത്തകനെ വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ബിജെപി പ്രാദേശിക നേതാവും ഭാരതീയ ജനത യുവജന മോർച്ചയുടെ പ്രാദേശിക സാമുഹിക മാധ്യമ നിയന്ത്രണ ചുമതലയുണ്ടായിരുന്ന നിശാന്ത് ഗാർഗ് (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സോണിയയെ സംഭവദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്എസ്പി) രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.


*ബംഗാളിൽ അക്രമം അഴിച്ചുവിട്ട്‌  തൃണമൂൽ ഗുണ്ടകൾ; സോമ ചക്രബർത്തി ദാസിന് ഗുരുതര പരിക്ക്‌


തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ പശ്‌ചിമ ബംഗാളിൽ വീണ്ടും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. സിപിഐ എം നേതാക്കൾക്കും പ്രവർത്തകർക്കും നേരെ സംസ്ഥാനമാകെ അക്രമം തുടരുകയാണ്‌. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം സോമ ചക്രബർത്തി ദാസ്‌ തൃണമൂൽ ഗുണ്ടകളുടെ ക്രൂരമർദനത്തിന്‌ ഇരയായി. ഗുരുതരമായി പരിക്കേറ്റ സോമ ചക്രബർത്തി ആശുപത്രിയിൽ ചികിത്സയിലാണ്‌. ആക്രമണത്തെ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചർ അപലപിച്ചു

*നല്ല കുഞ്ഞുങ്ങളുണ്ടാകാന്‍ ​ഗര്‍ഭിണികള്‍ രാമായണം വായിക്കണം: തെലങ്കാന ​ഗവര്‍ണര്‍


മികച്ച മാനസിക, ശാരീരികാരോ​ഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ ​ഗര്‍ഭിണികള്‍ രാമായണം വായിക്കണമെന്ന് തെലങ്കാന ​ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍. ​ഗ്രാമങ്ങളില്‍ ​ഗര്‍ഭിണികള്‍ മഹദ്​ഗ്രന്ഥങ്ങള്‍ വായിക്കാറുണ്ട്. കമ്പരാമായണത്തിലെ സുന്ധരകാണ്ഠം വായിക്കണമെന്ന് വിശ്വാസംവരെയുണ്ട്. ഇത്തരം ആത്മീയ സമീപനങ്ങള്‍ ആരോ​ഗ്യമുള്ള കുഞ്ഞുങ്ങളെ നല്‍കുമെന്നും ഗൈനക്കോളജിസ്റ്റ് കൂടിയായ ഗവര്‍ണര്‍ പറഞ്ഞു.


*ബ്രിജ്‌ ഭൂഷണിന്റെ പീഡനം : 4 ഗുസ്‌തി താരങ്ങൾ തെളിവ്‌ കൈമാറി


ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിൽനിന്ന്‌ നേരിട്ട ലൈംഗികാതിക്രമങ്ങളുടെ വീഡിയോ, ഓഡിയോ തെളിവുകൾ അന്വേഷണ സംഘത്തിന്‌ കൈമാറി നാല്‌ വനിതാ താരങ്ങൾ. തെളിവ്‌ കൈമാറാൻ 24 മണിക്കൂർ മാത്രമാണ്‌ താരങ്ങൾക്ക്‌ പൊലീസ്‌ അനുവദിച്ചത്‌. മതിയായ സമയം ലഭിക്കാതെ വന്നതോടെ രണ്ടുപേർക്ക്‌ തെളിവ്‌ നൽകാനായില്ല. ഇതോടെ ബ്രിജ്‌ ഭൂഷണിനെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്‌ ഈ തെളിവ്‌ ശേഖരിക്കൽ എന്ന ആക്ഷേപവും ഉയർന്നു. നാലുപേർ തെളിവ്‌ നൽകിയെന്ന്‌ അന്വേഷകസംഘം വ്യക്തമാക്കി. അതിക്രമങ്ങൾ നടന്ന സ്ഥലത്ത്‌ താനില്ലെന്നാണ്‌ ബ്രിജ്‌ ഭൂഷണിന്റെ വാദം. പ്രതിയും ‘തെളിവ്‌’ നൽകിയിട്ടുണ്ട്‌. ഇതോടെ പതിനഞ്ചിന്‌ സമർപ്പിക്കുന്ന കുറ്റപത്രം ദുർബലമാകാനുള്ള സാധ്യതയുമേറി.

അന്തഃദേശീയം

*******


*അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈനയുടെ അന്ത്യശാസനം


 വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് എത്രയുംവേഗം രാജ്യം വിട്ടുപോകാൻ ചൈന നിര്‍ദേശം നല്‍കിയത്. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.


ചൈനയിലെ പിടിഐ റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. പിടിഐ റിപ്പോര്‍ട്ടര്‍ തിരിച്ചു വരുന്നതോടെ, ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിദ്ധ്യം പൂര്‍ണമായും ഇല്ലാതാകും.


*ക്യൂബയിൽ ചാരപ്രവർത്തനം;

 ചൈനയുടെ നിരീക്ഷണ കേന്ദ്രമുണ്ടെന്ന് അമേരിക്ക, തിരിച്ചടിച്ച് ക്യൂബ


കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ മറ്റുരാജ്യങ്ങളെ, പ്രധാനമായി അമേരിക്കയെ നിരീക്ഷിക്കാനും ചാരപ്രവർത്തനത്തിനുമായി ചൈന‌യുടെ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജന്റ്സ് വിഭാ​ഗം. ക്യൂബയിലെ നിരീക്ഷണ കേന്ദ്രം 2019 ൽ ചൈന വികസിപ്പിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിൽ ചാരപ്രവർത്തനത്തിനായി നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നതായി യുഎസ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണത്തെ ക്യൂബ നിഷേധിച്ചു.


*സൗദിയുടെ വമ്പന്‍ പ്രഖ്യാപനം; ചൈനയ്‌ക്കൊപ്പം ബില്യണ്‍ ഡീല്


 ചൈനയുമായി കോടികളുടെ പുതിയ കരാറുണ്ടാക്കി സൗദി അറേബ്യ. പശ്ചിമേഷ്യന്‍ സഖ്യത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നുവെന്നാണ് സൂചനകള്‍. ചൈനയുമായി കൂടുതല്‍ സൗദി അടുക്കുന്നത് അമേരിക്കയെയും പ്രതികൂലമായി ബാധിച്ചേക്കും. മേഖലയില്‍ വലിയ സ്വാധീനം ഗള്‍ഫ് മേഖലയില്‍ അടക്കം ഉണ്ടെന്നാണ് യുഎസ് അവകാശപ്പെടുന്നത്

കായികം

****


*കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ വിദേശ ഗോളടി വീരൻ; 


സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ കാര്‍റ്റജെനയ്ക്കു വേണ്ടി കളിക്കുന്ന 32 കാരനായ സെന്റര്‍ സ്‌ട്രൈക്കറിനെ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്.


2012 മുതല്‍ അല്‍ബേനിയന്‍ ദേശീയ ടീം അംഗമായ അര്‍മാന്‍ഡൊ സാദികു ( Armando Sadiku ) വിനെ ആണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി തങ്ങളുടെ തട്ടകത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 2023 ജൂണ്‍ 30 ന് നിലവിലെ ക്ലബ്ബുമായി അര്‍മാന്‍ഡൊ സാദികുവിന്റെ കരാര്‍ അവസാനിക്കും.

വാണിജ്യം

****


*ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിലേറി ഓഹരി വിപണി


മെയ് മാസത്തിലെ പണപ്പെരുപ്പക്കണക്ക്, വ്യവസായിക ഉൽപ്പാദന സൂചികയുടെ വളർച്ചാ കണക്ക് എന്നിവ വരാനിരിക്കെയാണ് ആഭ്യന്തര സൂചികകൾ ഉയർന്നത്. ബിഎസ്ഇ സെൻസെക്സ് 99.08 പോയിന്റാണ് ഉയർന്നത്. അതേസമയം, നിഫ്റ്റി 38.10 പോയിന്റ് നേട്ടത്തിൽ 18,601.5-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഓഹരി സൂചികകളെ നേട്ടത്തിൽ എത്തിക്കാൻ ഇന്ന് ഐടി ഓഹരികൾക്ക് സാധിച്ചിട്ടുണ്ട്


*സ്വർണ വില ഇടിയുന്നു


 ഒരു പവൻ സ്വർണത്തിന് (22 കാരറ്റ്) 80 രൂപയാണ് ഇന്നലെ കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 44,320 രൂപയിലേക്ക് താഴ്ന്നു. ഇതോടെ 1 ഗ്രാം (22 കാരറ്റ്) സ്വർണത്തിന്റെ നിരക്ക് 5,540 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 44,400 രൂപ നിലവാരത്തിലായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം ജൂൺ മാസത്തിൽ ഒരു പവൻ സ്വർണത്തിന് കുറിച്ച കൂടിയ വില 44,800 രൂപയും (ജൂൺ 5) കുറഞ്ഞ വില 44,160 രൂപയും (ജൂൺ 8) ആകുന്നു

ഇന്നത്തെ സ്മരണ..!!!

********


ഡോ. കെ കെ രാഹുലൻ മ. (1930 -2011)

പഴവിള രമേശൻ മ. (1925-2019)

ആചാര്യ അത്രെ മ. (1898-1969)

മെഹ്ദി ഹസൻ മ. (1927-2012)

മാലിക് മേരാജ് ഖാലിദ് മ. (1915-2003)

ആലിസ് ഡീഹിൽ മ. (1844-1912)  

ജ്യൂളാ ഗ്രോഷീഷ് മ. (1926 - 2014)


ഇ. എം. എസ്‌.നമ്പൂതിരിപ്പാട്‌ ജ. (1909-1998)

സഞ്ജയൻ (എം.ആർ നായർ) ജ. (1903-1943)

കുമാരി തങ്കം ജ. (1933-2011)

ജമിനി ശങ്കരൻ ജ. (1924-2023)

രഘുകുമാർ ജ. (1953-2014)

ഡബ്ല്യു ബി യേറ്റ്സ് ജ. (1865-1939)

ചരിത്രത്തിൽ ഇന്ന്…

********


1864 - ഡേവിഡ് ലിവിങ്സ്റ്റൺ സമുദ്ര പര്യവേഷണത്തിനിടയിൽ മുംബൈയിലെത്തി.


1878 - യു.എസ്.എസ്. ജെന്നറ്റ് എന്ന യുദ്ധക്കപ്പൽ ആർട്ടിക്ക് സമുദ്രത്തിൽ ഐസ് പാളികളിൽ ഇടിച്ച് തകർന്നു.


1942 - രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവിവരങ്ങൾ അറിയാൻ അമേരിക്ക യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് വാർ ഇൻഫോർമേഷൻ എന്ന ഒരു സം‌വിധാനം തുറന്നു.


1955 - മിർ മൈൻ എന്ന ആദ്യത്തെ വജ്ര ഖനി റഷ്യയിൽ കണ്ടെത്തി


1956 - റയൽ മാഡ്രിഡ് ആദ്യത്തെ യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് കരസ്ഥമാക്കി.


1959 - വിമോചനസമരം രൂക്ഷമാകാൻ കാരണമായ അങ്കമാലിയിലെ പോലീസ് വെടിവെയ്പ്പിൽ ഏഴ് മരണം.


1978 - ഇസ്രായേൽ സൈന്യം ലെബനനിൽ നിന്നു പിന്മാറി.


2000 - 1981 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വധിക്കാൻ ശ്രമിച്ച തുർക്കി തോക്കുധാരിയായ മെഹ്മെത് അലി അക്കയ്ക്ക് ഇറ്റലി മാപ്പ് നൽകി.


2002 - ബാലിസ്റ്റിക് വിരുദ്ധ മിസൈൽ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറി.


2007 - അൽ അസ്കാരി പള്ളി വീണ്ടും ബോംബിനിരയായി


2012 - ഇറാഖിലുടനീളം നടന്ന ബോംബാക്രമണങ്ങളിൽ ബാഗ്ദാദ്, ഹില്ല, കിർക്കുക് എന്നിവയുൾപ്പെടെ 93 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 


2016 - വനനശീകരണം നിരോധിച്ച ലോകത്തെ ആദ്യത്തെ രാജ്യമായി നോർവേ മാറി.


2020 - പൂനെ റെയില്‍വേ സ്റ്റേഷനിൽ യാത്രക്കാരുടെ കോവിഡ് പരിശോധനയ്ക്കായി 'ക്യാപ്റ്റന്‍ അര്‍ജുന്‍' എന്നൊരു റോബോട്ടിനെ പുറത്തിറക്കി. പൂനെയിലെ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആണ് 'ക്യാപ്റ്റന്‍ അര്‍ജുന്‍' എന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍