ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1198 മിഥുനം 12
അത്തം / നവമി
2023 ജൂൺ 27, ചൊവ്വ
കൊട്ടിയൂർ മഹാക്ഷേത്രം : അത്തം ചതുശ്ശതം, വാളാട്ടം , കലശപൂജ
ഇന്ന്;
ഹെലൻ കെല്ലർ ദിനം !
**********************
അന്തഃരാഷ്ട്ര കൈതച്ചക്ക ദിനം!
. *******************************
(International Pineapple Day)
. World Arak (ചാരായം) Day !
. *******************************
. Industrial Workers Of The World Day !
ചെറുകിട നാമമാത്ര സംരംഭ ദിനം !
. **************************************
(Micro, Small & Medium Enterprises Day)
ദേശീയ ഉള്ളി ദിനം !
. ************************
(National Onion Day)
ദേശീയ സൺഗ്ലാസസ് ദിനം !
. *******************************
(National Sunglasses Day)
ഉറങ്ങുന്നവരുടെ ഓർമ്മപ്പെരുന്നാൾ!
****************************************
[ The Seven Sleepers ( അറബിക് - ആസ് ഹാബുൽ കഹ്ഫ് "companions of the cave") (ബൈബിളിലും ഖുർആനിലും വിവരിച്ച ഏഴു വിശ്വാസികളായ യുവാക്കളുടെ കഥയാണ് ആസ് ഹാബുൽ കഹ്ഫിന്റെ സംഭവം. സത്യ മതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ രാജാവിന്റെ ഒരു ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു ഗുഹയിൽ കയറിയ ഈ 7 പേർ അവിടെ ഉറങ്ങി പോവുകയും വർഷങ്ങൾക്കു ശേഷം ഉണർന്നു ലോകത്തിനു മുൻപിൽ എത്തുകയും ചെയ്തതായാണ് വിവരണം. 250 എഡി എഫെസൊസ് നഗരത്തിൽ ആണ് സംഭവം നടക്കുന്നത്. ജോർദാനിലെ അമ്മാൻ പട്ടണത്തിലാണ് ഈ ഗുഹ കണ്ടെത്തിയിട്ടുള്ളത്. ഖുർആൻ 18മത് അദ്ധ്യായം ഈ സംഭവം വിവരിക്കുന്നുണ്ട് ]
* ദേശീയ "മാനസീകാഘാത അനന്തര
ക്ലേശരോഗ " ബോധവൽക്കരണ ദിനം!
* താജ്കിസ്ഥാൻ: ഏകത ദിനം !
* ബ്രസീൽ: ബഹു (സങ്കര) വംശ ദിനം!
* അമേരിക്ക: ദേശീയ എച്ച് ഐ വി
ടെസ്റ്റിഗ് ദിനം!
* അമേരിക്ക: NationalPTSD Awareness
Day !
* ജിബൂട്ടി : സ്വാതന്ത്ര്യ ദിനം !
* ചെക്ക് റിപ്പബ്ലിക് : കമ്മ്യൂണിസ്റ്റ്
ഭരണത്തിന് ഇരയായവരുടെ ഓർമ്മ
ദിനം!
* USA;
National Orange Blossom Day !
National Ice Cream Cake Day !
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്
വന്ദേ മാതരം!
സുജലാം സുഫലാം, മലയജശീതളാം,
സസ്യ ശ്യാമളാം, മാതരം!
ശുഭ്രജ്യോത്സ്ന പുളകിതയാമിണിം,
ഫുല്ലകുസുമിത ദ്രുമതല ശോഭിണിം,
സുഹാസിനിം, സുമദുര ഭാഷിണിം,
സുഖദാം, വരദാം, മാതരം!
വന്ദേ മാതരം !
(സംസ്കൃതം)
. [ - ബങ്കിം ചന്ദ്ര ചാറ്റർജി ]
*************************
ഇന്ത്യൻ ഒളിമ്പിക് അസ്സോസിയേഷൻ പ്രസിഡന്റും ഗോൾഡൻ ഗേൾ എന്നു വിളിക്കപ്പെടുന്ന ഇന്ത്യയിലെ മികച്ച കായിക താരങ്ങളിൽ ഒരാളും, എക്കാലത്തെയും മികച്ച ഓട്ടക്കാരിയും ആയ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ എന്ന പി.റ്റി ഉഷയുടെയും (1964),
തമിഴ്, മലയാളം ചലച്ചിത്രനടി രാധയുടെ (നടി അംബികയുടെ സഹോദരി) മൂത്ത മകളും നടിയുമായ കാർത്തിക നായരുടെയും (1992),
ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരൻ കെവിൻ പീറ്റേഴ്സണിന്റെയും (1980),
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരൻ ഡെയിൽ വില്യം സ്റ്റെയ്ൻ എന്ന ഡെയ്ൽ സ്റ്റെയ് നിന്റെയും (1983),
റോയൽ സൗദി എയർഫോഴ്സ് പൈലറ്റും, അമേരിക്കയുടെ ബഹിരാകാശ ദൗത്യമായ എസ്.ടി.എസ്-51-ജി യിലെ അംഗവുമായിരുന്ന സുൽത്താൻ ബിൻ സൽമാൻ ബിൻ അൽ സൗദിന്റെയും (1956),
അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്തനായ സിനിമാതാരവും സിനിമാ നിർമ്മാതാവും 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായ പീറ്റർ പാർക്കറായി വേഷമിട്ടതോടെ ലോക പ്രശസ്തിയാർജ്ജിച്ച തോബി മാഗ്യിർ(1975)ന്റേയും ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***സുധാകരന്റെ കൈപിടിച്ച് രാഹുല്‍; ‘ഭീഷണിയും പകപോക്കലുംകൊണ്ട് കോണ്‍ഗ്രസ് ഭയപ്പെടില്ല’
‘ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടുന്നില്ല’ രാഹുല്‍ വ്യക്തമാക്കി. കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കൈകള്‍ കോര്‍ത്ത് പിടിച്ചുള്ള ചിത്രത്തിനൊപ്പം ട്വിറ്ററിലാണ് രാഹുല്‍ പ്രതികരണം നടത്തിയത്. കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഒപ്പമുണ്ടായിരുന്നു. നേതാക്കള്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചതിനൊപ്പം സംഘടനാ തിരഞ്ഞെടുപ്പും ഗ്രൂപ്പ് തര്‍ക്കവും രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സതീശനും സുധാകരനും രാഹുലിനോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്.
കെ.പി.സി.സി. അധ്യക്ഷന്‍ അറസ്റ്റിലായ അസാധാരണ സാഹചര്യമുണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് എവിടെയും പ്രതിഷേധത്തിനിറങ്ങിയില്ലെന്നതിന്റെ അമ്പരപ്പിലാണ് നേതൃത്വം. ഗ്രൂപ്പ് മത്സരം അത്രയേറെ സംഘടനയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. അതിനാല്‍, 28-ന് തുടങ്ങാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കുമെന്നതിനാൽ അത് മാറ്റിവെക്കണമെന്നാണ് ആവശ്യം.
***ഏത് ജാതിക്കാരനും ക്ഷേത്രപൂജാരിയാകാം : മദ്രാസ് ഹൈക്കോടതി
ക്ഷേത്രപൂജാരിയെ നിയമിക്കുന്നതിൽ ജാതിക്കോ വംശപാരമ്പര്യത്തിനോ അല്ല ഓരോ ക്ഷേത്രത്തിലെയും പ്രത്യേകത അനുസരിച്ച് പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ അറിവും പരിചയവുമുണ്ടോ എന്നതിനാണ് പ്രാധാന്യമെന്ന് മദ്രാസ് ഹൈക്കോടതി.ഹൈന്ദവാരാധനയുമായി ബന്ധപ്പെട്ട ആഗമ തത്വപ്രകാരം ഓരോ ക്ഷേത്രത്തിനു ബാധകമായ പൂജയും മറ്റും അനുഷ്ഠിക്കാനുള്ള പരിജ്ഞാനവും ശരിയായ പരിശീലനവും യോഗ്യതയുമുള്ളവരെയാണ് തെരഞ്ഞെടുത്തതെങ്കില്‍ പൂജാരി നിയമനത്തില്‍ ജാതിക്ക് പ്രത്യേക പ്രാധാന്യം കല്‍പിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
***ഹിമാചലില്‍ മിന്നല്‍ പ്രളയം; രണ്ട് മരണം
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം.
വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ 200 പേര്‍ കുടുങ്ങിക്കിടക്കുകയാണ്.നിരവധി സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി
പ്രാദേശികം
***************
***'മോദി സർക്കാർ കേരളത്തിന് വേണ്ടി ചെയ്യുന്ന വികസനം സംസ്ഥാന സർക്കാർ മറച്ചുവെക്കുന്നു': ബിജെപി അധ്യക്ഷൻ നദ്ദ
കന്യാകുമാരി കോറിഡോറിന് 50,000 കോടി രൂപ മോദി സർക്കാർ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് റൂട്ടിലെ യാത്ര ഇതോടെ സുഗമമായി മാറും. മോദി സർക്കാർ രാജ്യത്ത് 54,000 കിലോമീറ്റർ ദൂരം ദേശീയപാത നിർമിച്ചു കഴിഞ്ഞു. കേരളത്തിലെ നാലുവരിപാതകൾ ആറ് വരിയാക്കി മാറ്റി. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് വേണ്ടി 3,200 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. വന്ദേഭാരത് ട്രെയിൻ അദ്ദേഹം കേരളത്തിന് സമ്മാനിച്ചു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്രസർക്കാർ പണം അനുവദിച്ചു.
തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ റെയിൽവെ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് റെയിൽവെ ചെയ്യുന്നത്. 2014 ന് മുമ്പ് രാജ്യത്ത് ഒരു ദിവസം ആറ് കിലോമീറ്റർ പാളമാണ് റെയിൽവെ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ അത് 14 കിലോമീറ്ററായി വർദ്ധിപ്പിച്ചെന്നും ജെപി നദ്ദ പറഞ്ഞു.
***ആറ് വര്‍ഷത്തിന് ശേഷം കേരളത്തിലെത്തിയ അബ്ദുള്‍ നാസര്‍ മഅദനിക്ക് ഹൃദ്യമായ വരവേൽപ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ
പിഡിപി ചെയര്‍മാന്‍ അബ്ദുൽ നാസർ
മഅദനിയെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം കൊല്ലം അൻവാർശേരിയിലെ വീട്ടിലേക്ക് തിരിച്ചു. പിതാവിനെ കാണാൻ 12 ദിവസത്തേക്കാണ് മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. കർണാടക സർക്കാർ നിബന്ധനകളിൽ ഇളവ് വരുത്തിയതോടെയാണ് മഅദനിയുടെ സന്ദർശനം സാധ്യമായത്. മഅദനിയുടെ സുരക്ഷക്കായി പത്ത് പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്
***തന്റെ വാദം കൂടി കേൾക്കണം: സുപ്രീംകോടതിയിൽ പ്രിയ വർഗീസ് തടസഹർജി ഫയൽ ചെയ്തു
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുമായി ബന്ധപ്പെട്ട കേസിൽ പ്രിയ വർഗീസ് സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ മുഖേനെയാണ് തടസ്സ ഹര്‍ജി ഫയല്‍ചെയ്തത്.
***സ്വർണം കുടുംബസമേതം കടത്തി പ്രവാസി, തട്ടിക്കൊണ്ടുപോകാൻ 7 അംഗ സംഘം: പൊലീസ് പിടിയിൽ
കോഴിക്കോട്: കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്തു സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവും പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കാരിയറെയും കുടുംബത്തെയും വിജനമായ സ്ഥലത്ത് വെച്ച് തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍ ഈ വിവരം പൊലീസ് അറിഞ്ഞുവെന്ന് മനസിലാക്കി, സംഘം പദ്ധതി ഉപേക്ഷിച്ച് മടങ്ങി.
മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് യുഎഇയില്‍ നിന്നും 67 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കസ്റ്റംസിന് വെട്ടിച്ച് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ചത്. ഇത് കവര്‍ച്ച ചെയ്യാനാണ് ഏഴംഗ സംഘം എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. വിമാനത്താവളത്തിന്റെ ആഗമന ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി റഷീദ് എന്നയാളെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി അറിയാന്‍ സാധിച്ചത്.
***പുൽപ്പള്ളി ബാങ്ക് വായ്‌പാ തട്ടിപ്പ്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാൻഡിൽ
***നാടക ചലച്ചിത്ര നടൻ സി വി ദേവ് (83)അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഞ്ഞൂറിലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സി വാസുദേവൻ എന്നാണ് ശരിയായ പേര്. കലാരംഗത്ത് സജീവമായ ശേഷം സി വി ദേവ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ദേശീയം
***********
***തെലങ്കാനയിൽ വൻ കരുനീക്കവുമായി കോൺഗ്രസ്; ബിആർഎസിലെ 35 നേതാക്കൾ പാർട്ടിയിലേക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിൽ നിന്നുള്ള നേതാക്കളുടെ പട കോൺഗ്രസിലേക്ക്. സംസ്ഥാനത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിആർഎസിലെ അതൃപ്തരെ കൂടെക്കൂട്ടുന്നത്. ബിആർഎസിൽ നിന്നുള്ള മുൻ മന്ത്രിമാരും മുൻ എംഎൽഎമാരും അടക്കം 35 നേതാക്കളാണ് കോൺഗ്രസിലേക്ക് പോകുന്നത്. ഇവരിൽ 12 പേർ ഇന്ന് ദില്ലിയിൽ കോൺഗ്രസ് ആസ്ഥാനത്തെത്തി. പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും പിന്തുണ അറിയിച്ചു.
***ഉയർന്ന പിഎഫ് പെൻഷൻ സംയുക്ത ഓപ്‌ഷൻ: സമയപരിധി നീട്ടി
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന് സംയുക്ത ഓപ്‌ഷൻ നൽകാനുള്ള സമയപരിധി ഇപിഎഫ്‌ഒ വീണ്ടും നീട്ടി. ജീവനക്കാർക്ക് ജൂലൈ 11 വരെയും തൊഴിലുടമകൾക്ക് മൂന്നുമാസം കൂടിയും അവസരം നൽകി. നിലവിലെ സമയപരിധി തിങ്കളാഴ്‌ച അവസാനിച്ചു.സംയുക്ത ഓപ്‌ഷൻ നൽകുന്നതിൽ എന്തെങ്കിലും തടസ്സം നേരിടുന്നവർ പരാതി പരിഹാര പോർട്ടലായ ‘EPFiGMS’ൽ ഉടൻ പരാതിപ്പെടണമെന്ന് ഇപിഎഫ്‌ഒ ഉത്തരവിൽ പറഞ്ഞു. ‘Higher Pensionary benefits on higher wages’ എന്ന വിഭാഗത്തിലാണ് പരാതി നൽകേണ്ടത്. ഇത് അവസാന അവസരമാണെന്നും ഉത്തരവിലുണ്ട്.
***സ്ത്രീ സുരക്ഷയ്ക്കായി എഐ ക്യാമറയും പാനിക് ബട്ടണും; പുതിയ സംവിധാനവുമായി ചെന്നൈ പൊലീസ്
ചെന്നൈ നഗരത്തിലും ബസുകളിലും സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി തമിഴ്‌നാട് പൊലീസ്. ഇതിന്റെ തുടക്കമായി ചെന്നൈ നഗരത്തിലെ വിവിധ ഭാഗങ്ങളിലും ബസുകളിലും എഐ ക്യാമറയും പാനിക് ബട്ടണും സ്ഥാപിക്കും. പൊതുഗതാഗതത്തിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍, മോഷണം, അക്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള വിശകലനം നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയർ സംവിധാനമാണ് പൊലീസ് ഏര്‍പ്പെടുത്തുന്നത്. നേരത്തെ ഗതാഗതവകുപ്പ് എഐ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
”സ്വര്‍ണമാല, ഹാന്‍ഡ് ബാഗ്, മൊബൈല്‍ മോഷണങ്ങള്‍ തടയുകയും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെറുക്കുകയുമാണ് ലക്ഷ്യം. കൂടാതെ അക്രമം, തട്ടിക്കൊണ്ടുപോകല്‍, വാഹനമോഷണം, ക്യാമറ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനം ഉള്‍പ്പടെ ഈ സംവിധാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്,”
***ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച് യുവാവ്
കര്‍ണാടകയിലെ ചിക്കബല്ലപുരിലാണ് സംഭവം. തന്റെ ഭാര്യയ്ക്ക് സുഹൃത്ത് മാരേഷുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിജയ് എന്നയാള്‍ സുഹൃത്ത് മാരേഷിന്റെ കഴുത്തറത്ത് രക്തം കുടിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ വിജയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
***ഭാര്യയ്ക്കു ലഹരിമരുന്നു വില്‍പനക്കാരനുമായി അവിഹിത ബന്ധം; കന്നഡ നടനും നിര്‍മാതാവുമായ ടി.ചന്ദ്രശേഖര്‍ പൊലീസില്‍ പരാതി നല്‍കി.
തന്റെ ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്നു വില്‍പനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖര്‍ പരാതിയില്‍ പറയുന്നു.
താന്‍ വീട്ടിലില്ലാത്ത സമയത്ത് ലഹരിമരുന്ന് വില്‍പനക്കാരനായ ലക്ഷ്മീഷ് പ്രഭു എന്നയാള്‍ വീട്ടിലെത്തിയെന്നും ഭാര്യയ്‌ക്കൊപ്പം കണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. ബെംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
അന്തർദേശീയം
*******************
***വിമാനത്തിന്‍റെ എഞ്ചിന്‍ ഉള്ളിലേക്ക് 'വലിച്ചെടുത്തു' ; യുഎസില്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ചു
അമേരിക്കയിലെ ടെക്സാസില്‍ യാത്രാവിമാനത്തിന്‍റെ എഞ്ചിനുള്ളില്‍ കുടങ്ങി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം. ലാന്‍ഡ് ചെയ്ത വിമാനം അറൈവല്‍ ഗേറ്റിലേക്ക് നീങ്ങുന്നതിനിടെ വായുസമ്മര്‍ദം മൂലം ജീവനക്കാരനെ എഞ്ചിന്‍ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. ടെക്സാസ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്ന യൂണിഫൈ ഏവിയേഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ പേരു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവന്നിട്ടില്ല.
മലയാളി ജീവനക്കാരന് കുറഞ്ഞ ശമ്പളം; മലയാളികളുടെ റെസ്റ്റോറന്റിന് ഓസ്‌ട്രേലിയ ഒരു കോടി രൂപയോളം പിഴയിട്ടു.
കുറഞ്ഞ ശമ്പളത്തിന് മലയാളി ജീവനക്കാരനെ അധികനേരം പണിയെടുപ്പിച്ചു എന്ന കുറ്റത്തിന് ന്യൂ സൗത്ത് വെയില്‍സിലെ ഇല്ലവാരയിലുള്ള കേരളാ റെസ്റ്റോറന്റിനാണ് രണ്ട് ലക്ഷം ഡോളര്‍ പിഴ (ഏകദേശം ഒരു കോടി രൂപയോളം) വിധിച്ചത്. മലയാളിക്കും മറ്റൊരു പാകിസ്ഥാന്‍ പൗരനുമാണ് ആദിത്യ കേരള റെസ്റ്റോറന്റ് ഉടമ നഷ്ടപരിഹാരം നല്‍കേണ്ടത്. ന്യൂ സൗത്ത് വെയില്‍സിലെ വൊളംഗോംഗിലും നൗറയിലുമുള്ള ആദിത്യ കേരള റെസ്റ്റോറന്റിനും ഉടമ വൈശാഖ് മോഹനന്‍ ഉഷയ്ക്കുമെതിരെയാണ് ഫെഡറല്‍ കോടതി ഉത്തരവെന്ന് ‘എസ്ബിഎസ് മലയാളം’ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാംസ്കാരികം
*******************
***ആന്റൊ ജോസഫ് സംസ്കാര സാഹിതി ചെയർമാൻ, ആലപ്പി അഷറഫ് കണ്‍വീനര്‍
കെപിസിസിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനായി ചലച്ചിത്ര നിര്‍മാതാവ് ആന്റോ ജോസഫിനെ നിയമിച്ചു. ആര്യാടന്‍ ഷൗക്കത്ത് രാജിവച്ച ഒഴിവിലാണ് നിയമനം. കണ്‍വീനര്‍ ആയി ആലപ്പി അഷറഫിനെയും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി നിയമിച്ചു.
കായികം
************
***ഒടുവില്‍ പാക്കിസ്ഥാന്‍ വഴങ്ങി; ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഒരു ലക്ഷം കാണികള്‍ക്ക് മുന്നില്‍ തന്നെ
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവും. കരട് മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍ 15ന് നടക്കേണ്ട മത്സരം അഹമ്മദാബാദില്‍ തന്നെ നടത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചു. നേരത്തെ സുരക്ഷാപരമായ കാരണങ്ങളാല്‍ പാക് ടീം അഹമ്മദാബാദില്‍ കളിക്കുന്നതില്‍ ആശങ്ക അറിയിച്ചിരുന്നു. ഒരുലക്ഷത്തി പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് അഹമ്മദാബാദിലെ സ്റ്റേഡിയം.
***സൂപ്പര്‍ ഓവറില്‍ നെതര്‍ലന്‍ഡ്‌സ്; വെസ്റ്റ് ഇന്‍ഡീസിനെ പഞ്ഞിക്കിട്ട് ത്രില്ലര്‍ ജയം
ഹരാരെ: സൂപ്പര്‍ ഓവര്‍ ആവേശം വിതറിയ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് നെതര്‍ലന്‍ഡ്. സൂപ്പര്‍ ഓവറില്‍ ബാറ്റും പന്തും കൊണ്ട് ലോഗന്‍ വാന്‍ ബീക്കാണ്(30 റണ്‍സ്, 2 വിക്കറ്റ്) നെതര്‍ലന്‍ഡ്‌സിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. ജോണ്‍ ചാള്‍സ് മൂന്ന് പന്തില്‍ 7 ഉം റൊമാരിയോ ഷെഫേര്‍ഡ് ഗോള്‍ഡന്‍ ഡക്കായും മടങ്ങിയപ്പോള്‍ നെതര്‍ലന്‍ഡ് ഒരു പന്ത് ബാക്കിനില്‍ക്കേ സൂപ്പര്‍ ഓവറില്‍ ജയം സ്വന്തമാക്കി.
നേരത്തെ വിന്‍ഡീസിന്‍റെ 374 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സ് 50 ഓവറില്‍ 374/9 എന്ന നിലയിലായതോടെയാണ് മത്സരം സമനിലയായത്
വാണിജ്യം
************
***സംസ്ഥാന സർക്കാറിന് 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവിഹിതം പ്രഖ്യാപിച്ച് കെഎഫ്സി
കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ എഫ് സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്ന് കോർപ്പറേഷൻ ആസ്ഥാനത്ത് ചേർന്ന 70-ാമത് വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പ്രഖ്യാപനം നടത്തിയത്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചത്. 99 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ എഫ് സി യിലെ മറ്റു ഓഹരി ഉടമകൾ സിഡ്ബി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , എൽ ഐ സി മുതലായ സ്ഥാപനങ്ങളാണ്.
***ഗുജറാത്തിലും ലുലുമാൾ ഉടൻ, മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 10000 കോടി നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്
അഹമ്മദാബാദിൽ ഹൈപ്പർമാൾ ഉടൻ നിർമാണം പൂർത്തിയാകുമെന്ന് ലുലുഗ്രൂപ്പ്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ലുലു ഗ്രൂപ് ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും. രാജ്യത്ത് പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയാകുമ്പോൾ 10000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നും യുഎഇ ആസ്ഥാനമായ കമ്പനി അറിയിച്ചു. ഇതുവരെ ലുലു ഗ്രൂപ്പ് രാജ്യത്ത് 20,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും ലുലു ചെയർമാൻ യൂസഫ് അലി എംഎ ഹൈദരാബാദിൽ പറഞ്ഞു. ഇന്ത്യയിൽ 50,000 പേർക്ക് തൊഴിൽ നൽകാനാണ് തന്റെ ലക്ഷ്യമെന്നും ഇതുവരെ തന്റെ വിവിധ സംരംഭങ്ങളിലൂടെ 22,000-ത്തിലധികം തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
***സൂചികകൾ ദുർബലം! സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി
ബിഎസ്ഇ സെൻസെക്സ് 9.37 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 62,970-ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 25.70 പോയിന്റ് നേട്ടത്തിൽ 18,691.20-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ഇന്ന് 1,860 കമ്പനികൾ നേട്ടത്തിലും, 1,783 കമ്പനികൾ നഷ്ടത്തിലും, 174 കമ്പനികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
***സ്വർണ വിലയിൽ നേരിയ മുന്നേറ്റം
ഇന്നലെ ഒരു പവൻ സ്വർണത്തിൽ 80 രൂപയാണ് വർദ്ധിച്ചത്. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,480 രൂപയായി ഉയർന്നു. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 5,435 രൂപയായി. ഒരു പവൻ സ്വർണത്തിന് 43,400 രൂപയായിരുന്നു വില.
ഇന്നത്തെ സ്മരണ !"
*************************
ജനറൽ സാം മനേൿഷ മ. (1914-2008)
സി.കെ.ഗോവിന്ദൻ നായർ മ. (1897-1964)
എ എൻ ഇ സുവർണ്ണവല്ലി മ. (1935-2006)
ചോമൻ മൂപ്പൻ മ. (1926-2006)
എ.സി. ഷൺമുഖദാസ് മ. (1939-2013)
ക്രിസ്ത്യൻ ഏൺബെർഗ് മ. (1795-1876)
സർ ജോൺ ലോറൻസ് മ. (1811-1879)
ഫ്രെഡി അയർ മ. (1910-1989)
ഗിൽബെർട് ആഷ് വെൽ മ. (1916-2014)
ജോ. ജാക്സൺ മ. (1928-2018)
മുൻഷി പരമുപിള്ള ജ. (1894-1962)
വിദ്വാൻ പി.കേളുനായർ ജ. (1901-1929 )
ക്യാപ്റ്റൻ രാജു ജ. (1950-2018)
അകിലൻ - പി.വി. അഖിലാണ്ഡം ജ. (1922-1988)
ബങ്കിം ചന്ദ്ര ചാറ്റർജി ജ. (1838 -1894)
ആർ.ഡി. ബർമ്മൻ ജ. (1939- 1994)
സുനന്ദ പുഷ്കർ ജ. (1962-2014 ),
അഗസ്റ്റസ് ഡി മോർഗൻ ജ. (1806 -1871 )
മേ ഇർവിൻ ജ. (1862-1938)
ഹെലൻ കെല്ലർ ജ. (1880 -1968)
ചരിത്രത്തിൽ ഇന്ന്…
*************************
1806 - ബ്രിട്ടീഷുകാർ ബ്യൂണസ് അയേഴ്സ് പട്ടണം പിടിച്ചെടക്കി.
1950 - കൊറിയൻ യുദ്ധമുന്നണിയിലേക്ക് സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു.
1953 - ജോസഫ് ലാനിയൽഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1954 - ലോകത്തിലെ ആദ്യത്തെ അണുശക്തി നിലയം മോസ്കോക്ക് സമീപം ഓബ്നിൻസ്കിൽ പ്രവർത്തനമാരംഭിച്ചു.
1967 - ലോകത്തെ ആദ്യ എ.ടി.എം. ലണ്ടനിലെ എൻഫീൽഡിൽ സ്ഥാപിച്ചു.
1974 - അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ് നിക്സൻ സോവിയറ്റ് യൂണിയൻ സന്ദർശിച്ചു.
1976 - എയർ ഫ്രാൻസിന്റെ 139 നമ്പർ വിമാനം പാരീസിലേക്കുള്ള യാത്രാമദ്ധ്യേ പി.എൽ.ഒ. പോരാളികൾ റാഞ്ചി, ഉഗാണ്ടയിലെ എന്റെബ്ബെയിൽ ഇറക്കി.
1977 - ഫ്രാൻസ് അതിന്റെ കോളനിയായിരുന്ന ജിബൗട്ടിക്ക് സ്വാതന്ത്ര്യം നൽകി.
1979 - മുഹമ്മദ് അലി ബോക്സിങ് രംഗത്തു നിന്നും വിരമിച്ചു.
1998 - മലേഷ്യയിലെ ക്വലാലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങി.
2007 - ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സ്ഥാനമൊഴിഞ്ഞു. ഗോർഡൻ ബ്രൗൺ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
2013 - നാസ , സൂര്യനെ നിരീക്ഷിക്കുന്നതിനുള്ള ബഹിരാകാശ പേടകമായ ഇന്റർഫേസ് റീജിയൻ ഇമേജിംഗ് സ്പെക്ട്രോഗ്രാഫ് വിക്ഷേപിച്ചു.
2014 - ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് പതിനാല് പേർ മരിച്ചു .
2015 - ഫോർമോസ ഫൺ കോസ്റ്റ് തീ : തായ്‌വാനിലെ ഒരു വിനോദ വാട്ടർ പാർക്കിൽ പൊടിപടലങ്ങളുണ്ടായി ,
15 പേർ കൊല്ലപ്പെടുകയും 497 പേർക്ക് പരിക്കേൽക്കുകയും ചെയ്തു,199 പേർ ഗുരുതരാവസ്ഥയിൽ.
2017 - ഉക്രേനിയൻ ഓർഗനൈസേഷനുകളുടെയും ലോകമെമ്പാടുമുള്ള ഉക്രേനിയൻ കണക്ഷനുകളുള്ള എതിരാളികളുടെയും പെത്യ മാൽവെയർ ടാർഗെറ്റ് വെബ്‌സൈറ്റുകൾ ഉപയോഗിച്ച് ശക്തമായ സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പര.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ