ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …
1199 ചിങ്ങം 1
മകം / പ്രതിപദം
2023 ആഗസ്റ്റ് 17, വ്യാഴം
ആവണിപ്പിറപ്പ്, മകം ഞാറ്റുവേല ആരംഭം.
പകൽ ഒരുമണി 9 മിനിറ്റിന് ചിങ്ങസംക്രമം,
ഇന്ന്;
മലയാള പുതുവർഷപ്പുലരി.!
്്്്്്്്്്്്്്്്്്്്്്്
. കേരള കർഷകദിനം !
*****************************
[ചിങ്ങം 1 കേരളത്തില്‍ കര്‍ഷകദിനമായി ആചരിച്ചുവരുന്നു. മികച്ച കര്‍ഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി ഈ ദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു]
* ഇന്തോനേഷ്യ, ഗാബോൺ :
സ്വാതന്ത്ര്യ ദിനം !
* കൊളംബിയ: എഞ്ചിനീയേഴ്സ് ഡേ !
* ബൊളീവിയ : പതാകദിനം !
* അർജൻറ്റീന : സാൻ മാർട്ടിൻ ഡേ
In USA :
* National Black Cat Appreciation Day
* National Thrift Shop Day
* National Vanilla Custard Day
🌷ഇന്നത്തെ മൊഴിമുത്ത് 🌷
********************************
സ്വയം കാണാന്‍ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്നു നാം അറിയുന്നില്ല . അറിഞ്ഞാല്‍ തന്നെ ആ വൈകൃതം നമ്മുടെതാണെന്നു അംഗീകരിക്കാന്‍ നാം വിമുഖരുമാണ്.
[ - ജവഹർലാൽ നെഹ്‌റു ]
*********************************
ജനതാദൾ (സെക്കുലർ) ഗൗഡവിഭാഗം പ്രവർത്തകനും, നിയമസഭാംഗവും മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ജോസ് തെറ്റയിലിന്റെയും (1950),
പ്രശസ്തനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കലിന്റെയും (1973),
ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്ത സാമൂഹിക വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയും ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന അമീറുമായ എം.ഐ. അബ്ദുൽ അസീസിന്റെയും (1961),
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകരിൽ ഒരാളായ തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ എസ്. ഷങ്കർ എന്ന ഷങ്കർ ഷൺമുഖത്തിന്റെയും (1963),
മലയാളത്തിൽ കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നിർണ്ണയം, സി ഐ ഡി മൂസ, കിലുക്കം കിലുകിലുക്കം , തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡ് നടൻ ശരത് സക്സേനയുടേയും (1950),
ഐ എ എസ് ഓഫീസറും റിസർവ് ബാങ്കിന്റെ ഇരുപത്തിയൊന്നാമത്തെ ഗവർണറുമായിരുന്ന വൈ.വി. റെഡ്ഡി എന്നറിയപ്പെടുന്ന ഡോ. യാഗ വേണുഗോപാൽ റെഡ്ഡിയുടെയും(1941),
2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ റൊമാനിയയിൽ ജനിച്ച ഒരു ജർമ്മൻ നോവലിസ്റ്റും, കവയിത്രിയും, ലേഖികയുമായ ഹെർത മുള്ളറുടെയും (1953),
ഒറാക്കിൾ എന്ന ബഹുരാഷ്ട്ര എന്റർപ്രയിസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ യുമായ ലോറൻസ് . L "ലാറി" എല്ലിസണിന്റെയും( 1944),
ഇന്ത്യ സ്വർണ്ണം നേടിയ 1980 മോസ്ക്കോ ഒളിമ്പിക്സ് ഹോക്കി ടീമിന്റെ നായകനായിരുന്ന വാസുദേവൻ ഭാസ്ക്കരന്റെയും (1950) ,
രണ്ട് അക്കാദമി അവാർഡുകൾ , ഗോൾഡൻ ഗ്ലോബ് അവാർഡ് , സെസിൽ ബി. ഡിമില്ലെ അവാർഡ് , സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച അമേരിക്കൻ നടനായ റോബർട്ട് ആന്റണി ഡി നിരോയുടേയും (1943),
ഒരു അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, നടൻ, റെക്കോർഡ് പ്രൊഡ്യൂസർ, ചലച്ചിത്ര നിർമ്മാതാവുമായ ഡൊണാൾഡ് എഡ്മണ്ട് വാൾബെർഗ് ജൂനിയറിൻ്റേയും (1969),
ഒരു അമേരിക്കൻ നടനും ചലച്ചിത്ര സംവിധായകനുമായ ഷോൺ ജസ്റ്റിൻ പെൻൻ്റേയും[സീൻ പെൻ] (1960), ജന്മദിനം.!
ഇന്നത്തെ സ്മരണ !!
***********************
മുഴങ്ങോട്ടുവിള കൃഷ്ണപിള്ള മ. (1887-1970)
ഓച്ചിറ വേലുക്കുട്ടി മ. (1905-1954)
കെ.കെ. വിശ്വനാഥൻ മ. (1914-1992)
ഡോ. സി പി ശിവദാസ് മ. (1940 -2010 )
മദൻ ലാൽ ഢീംഗ്റ മ. (1883 -1909)
റൂത്ത് ഫസ്റ്റ് മ. (1925 -1982)
മുഹമ്മദ് സിയ ഉൾ ഹഖ് മ. (1924-1988)
മുരശൊലി മാരൻ ജ. (1934- 2003)
ഡോ വി എസ് നെയ് പോൾ ജ. (1932-20
ആന്റൺ ഡെൽവിഗ് ജ. (1798-1831)
മിഖായേൽ ബോട് വിനിക് ജ. (1911-1995)
ചരിത്രത്തിൽ ഇന്ന്…
************************
1903 - Jeo Pulitzer കൊളംബിയ യു സിറ്റിക്ക് ഒരു കോടി ഡോളർ സംഭാവന ചെയ്ത് Pulitzer Prize സ്ഥാപിച്ചു..
1907 - ജർമനിയിലെ സ്റ്റു ഗാർട്ടിൽ മാഡം ഭിക്കാജി കാമ ഇന്ത്യൻ ദേശീയ പതാക ഉയർത്തി
1945 - നേതാജി ജപ്പാൻ അതിർത്തിയിൽ വച്ച് വിമാനം തകർന്ന് അപ്രത്യക്ഷനായി.
1944 - എക്സ്‌പ്രസ്സ് ദിനപ്പത്രം ആരംഭിച്ചു.
1945- കൊറിയകളെ 38th parallel അടിസ്ഥാനമാക്കി ഉത്തര ദക്ഷിണ എന്നിങ്ങനെ രണ്ടാക്കി.
1945 - ജോർജ് ഓർവെല്ലിന്റെ 'ആനിമൽ ഫാം' ആദ്യമായി പ്രസിദ്ധീകരിച്ചു.
1947 - ഇന്ത്യാ പാക്കിസ്ഥാൻ വിഭജന അതിർത്തി രേഖ സർ റഡി ക്ലിഫ് പ്രഖ്യാപിച്ചു.
1950 - ഇന്തോനേഷ്യ ഡച്ച്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടി
1957 - ആലപ്പുഴ ജില്ല നിലവിൽ വന്നു.
1960 - ഗാബോൺ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
1970 - ശുക്ര പര്യവേക്ഷണത്തിനായി venera 7 USSR ബൈക്കന്നൂരിൽ നിന്നും വിക്ഷേപിച്ചു.
1995 - കേരള സാഹിത്യ അക്കാദമി ചിത്രശാല ആരംഭം.
1996 - കേരളത്തിൽ ജനകീയാസൂത്രണ പദ്ധതി ഉദ്ഘാടനം ചെയ്തു.
1987 - Ring magazine മുഹമ്മദലി എന്ന കാഷ്യസ് ക്ലേയെ എക്കാലത്തേയും വലിയ ബോക്സിങ് താരമായി പ്രഖ്യപിച്ചു.
1988 - മുൻ പാകിസ്താൻ പ്രസിഡണ്ട് മുഹമ്മദ് സിയാ ഉൾ ഹഖും യു.എസ്. അംബാസഡർ ആർണോൾഡ് റാഫേലും ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടു.
2008 - തപാൽ മേഖലയിൽ പ്രോജക്ട് ആരോ പദ്ധതി നിലവിൽ വന്നു.
2008 - മൈക്ക്‌ൾ ഫെല്പ്സ്, ഒരു ഒളിമ്പിക്സിൽ 8 സ്വർണ മെഡൽ നേടുന്ന ആദ്യ വ്യക്തിയായി.
2015 - തായ്‌ലൻഡിലെ ബാങ്കോക്കിലെ എറവാൻ ദേവാലയത്തിന് സമീപം ഒരു ബോംബ് പൊട്ടിത്തെറിച്ച് 19 പേർ കൊല്ലപ്പെടുകയും 123 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 - ബാഴ്‌സലോണ ആക്രമണം : ലാ റാംബ്ലയിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് ഒരു വാൻ ഇടിച്ചുകയറ്റി, 14 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019 - കാബൂളിൽ ഒരു വിവാഹച്ചടങ്ങിൽ ബോംബ് പൊട്ടി 63 പേർ കൊല്ലപ്പെടുകയും 182 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***നെഹ്‌റുവിന്റെ പേര് നീക്കി; ഇനി പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം.
നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഇനിമുതൽ പ്രൈം മിനിസ്‌റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രററി സൊസൈറ്റി (പിഎംഎംഎൽ) എന്ന് അറിയപ്പെടും. 77-ാം സ്വാതന്ത്ര്യദിനമായി ഇന്നലെ മ്യൂസിയത്തിന്റെ പേര് പുനർനാമകരണം ചെയ്‌തതായി മ്യൂസിയം ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര അറിയിച്ചു.
***കേരളത്തിന്റെ പൊതു വികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ല: എം വി ഗോവിന്ദൻ
എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യകേരളം രൂപീകരിച്ചപ്പോൾഭാവി എങ്ങനെയാണെന്ന് ചർച്ചചെയ്‌ത് നയം രൂപീകരിച്ച പാർടിയാണ് കമ്യൂണിസ്‌റ്റ് പാർടി. മലബാറിന്റെ പിന്നാക്കാവസ്ഥ സമ്മേളനം പ്രത്യേകം പരിഗണിച്ചു. മലബാറിന്റെ പിന്നാക്കാവസ്ഥ ഇന്ന് ഏറെ പരിഹരിക്കപ്പെട്ടു. എന്നാൽ അന്ന് മുന്നിലായിരുന്ന പുതുപ്പള്ളി പിന്നോട്ടുപോയി. വികസനത്തേക്കുറിച്ച് ചോദിക്കുമ്പോൾ പഞ്ചായത്തിൽ കൃഷിഭവനുണ്ടെന്നും കെഎസ്‌എഫ്‌ഇ ബ്രാഞ്ചുണ്ടെന്നുമൊക്കെയാണ് യുഡിഎഫ് പറയുന്നത്. ഇതൊക്കെ എവിടെയാണ് ഇല്ലാത്തതെന്ന് പറഞ്ഞപ്പോൾകണ്ണൂരുമായി പുതുപ്പള്ളിയെ താരതമ്യം ചെയ്യാമെന്നായി. സർക്കാരിന്റെ കിഫ്‌ബിയടക്കം സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കാത്തതാണ് പുതുപ്പള്ളിക്ക് തിരിച്ചടിയായത്.
***അതിദരിദ്ര വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര, കുടുംബത്തിന് വരുമാന മാർഗം; ചരിത്ര തീരുമാനവുമായി സർക്കാർ.
10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
പ്രാദേശികം
***************
***'ഇഡിയോ വിജിലൻസോ, സിപിഎം ആളെ വച്ചോ അന്വേഷിച്ചോട്ടെ'; വെല്ലുവിളിച്ച് മാത്യു കുഴല്‍നാടൻ
തന്റെ അഭിഭാഷക സ്ഥാപനത്തിന് എതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാര്‍ട്ടിക്ക് അകത്ത് ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അത് അന്വേഷിക്കുന്നതിന് സ്വന്തമായി കമ്മീഷനെ വയ്ക്കുന്ന രീതിയാണാല്ലൊ സിപിഎമ്മിനുള്ളത്. ആരെങ്കിലും വന്ന് അന്വേഷിച്ചാല്‍ പോരാ, സാമ്പത്തിക വിദഗ്ധനും കുറച്ചെങ്കിലും മര്യാദ പുലര്‍ത്തുകയും ചെയ്യുന്ന തോമസ് ഐസക്കിനെ അന്വേഷണത്തിന് വയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. അദ്ദേഹത്തിന് വന്ന് രേഖകള്‍ പരിശോധിക്കാം. ഏത് പരിശോധനയോടും സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
*** മാസപ്പടി ആരോപണം പുതുപ്പള്ളിയില്‍ ചര്‍ച്ചയാക്കും- പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നത് ജനാധിപത്യ സംവിധാനത്തില്‍ ശരിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതികളുടെയും കേന്ദ്ര സ്ഥാനമെന്നും ആരോപണങ്ങള്‍ ഉയരുമ്പോള്‍ മറുപടി പറയാതെ ഓടിയൊളിക്കുന്നത് ശരിയാണോയെന്നും പുതുപ്പള്ളിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍ ചോദിച്ചു.
‘ആറ് മാസക്കാലത്തിലധികമായി മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കണ്ടിട്ട്. അദ്ദേഹം ആകാശവാണിയായി പ്രവര്‍ത്തിക്കുകയാണ്. ഒരു ചോദ്യവും അദ്ദേഹത്തോട് ചോദിക്കാന്‍ പറ്റില്ല. മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ മറുപടി പറയാന്‍ ഉത്തരവാദിത്വമുള്ള ആളാണ്. എന്നാല്‍, അവര്‍ രണ്ട് പേരും മറുപടി പറയില്ലെന്നും പാര്‍ട്ടി പറയുമെന്നുമാണ് പറയുന്നത്. വിവാദത്തില്‍പ്പെട്ടത് എംവി ഗോവിന്ദന്റെ കമ്പനിയോ ഗോവിന്ദന്‍ ആ കമ്പനിയുടെ പാർട്ട്ണറോ അല്ലല്ലോ. ഗോവിന്ദനല്ല മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്’,
***വന്ദേഭാരത് എക്‌സ്പ്രസിന് നേരേ
വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനൽച്ചില്ല് പൊട്ടി
ബുധനാഴ്ച വൈകിട്ട് 3.49ഓടെ കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ വെച്ചായിരുന്നു കല്ലേറെന്നാണ് പ്രാഥമിക വിവരം. കല്ലേറില്‍ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. ആര്‍പിഎഫ് സംഘമെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
***25 കോടി സ്വന്തമാക്കാൻ വൻ മത്സരം; ഞെട്ടിച്ച് ഓണം ബമ്പർ വിൽപ്പന, കൂടുതൽ ടിക്കറ്റ് അച്ചടിച്ചേക്കും
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പന കുതിക്കുന്നു. ടിക്കറ്റ് വിൽപ്പന ആരംഭിച്ച ജൂലൈ 27 മുതൽ ഇന്നലെവരെ 20.5 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ഓണം അടുക്കുന്നതോടെ വിൽപ്പനയിൽ വർദ്ധന തുടരുമെന്നാണ് നിലവിലെ വിൽപ്പന സൂചിപ്പിക്കുന്നത്
***ജെയ്‌ക് സി തോമസിലൂടെ പുതുപ്പള്ളി മണ്ഡലത്തിന്റെ ചരിത്രം മാറാൻപോകുകയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻജോസ് കെ മാണി എംപി.
ഇടതിനൊപ്പമാണ് പുതുപ്പള്ളിയുടെ ഹൃദയമെന്ന് വ്യക്തമാക്കുന്നതാണ് പുതുപ്പള്ളിയിൽ തെളിഞ്ഞ തെരഞ്ഞെടുപ്പ് ചിത്രം. എൽഡിഎഫ് പുതുപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
***ആറു ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ്; കിറ്റിൽ 14 ഇനങ്ങൾ:
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്‌ക്ക് അനുവദിക്കും.
റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക
ദേശീയം
***********
***ഹിമാചൽ പ്രളയം: മരിച്ചത് 60 പേർ, നഷ്ടം 10,000 കോടി
ഷിംല: കഴിഞ്ഞയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിലും മിന്നൽ പ്രളയത്തിലുമായി ഹിമാചൽ പ്രദേശിൽ ഇതുവരെ 60 പേർ മരിച്ചു. ശക്തമായ മഴയിൽ 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു . മൺസൂണിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ ഒരു വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
***ട്രെയിൻ വെടിവെപ്പ്: വിദ്വേഷക്കൊലയ്ക്ക് കൂടുതൽ തെളിവുകൾ;
ജയ്‌പൂർ - മുംബൈ സെൻട്രൽ എക്‌സ്പ്രസ് ട്രെയിനിൽ ആർപിഎഫ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ട സംഭവം വിദ്വേഷ കൊലപാതകമെന്നതിന് കൂടുതൽ തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. ബുർഖ ധരിച്ച സ്ത്രീയെക്കൊണ്ട് പ്രതി ചേതൻ കുമാർ ചൗധരി നിർബന്ധിപ്പിച്ച് 'ജയ് മാതാ ദി' എന്ന് വിളിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
***സ്‌ത്രീ ‘നോ’ പറഞ്ഞാൽ ‘നോ’ തന്നെ; സ്‌ത്രീകളെ കുറിച്ചുള്ള വാർപ്പു മാതൃകകൾ ഉടച്ചുവാർക്കുന്ന കൈപ്പുസ്‌തകം
അതിവൈകാരിക സ്വഭാവമുള്ളവരാണ് സ്‌ത്രീകളെന്ന കാഴ്‌ച്ചപ്പാട് അബദ്ധമാണെന്ന് പുസ്‌തകത്തിൽപറയുന്നു. സ്‌ത്രീയാണോ പുരുഷനാണോ എന്ന വസ്‌തുതയും യുക്തിസഹമായി തീരുമാനങ്ങൾഎടുക്കാനുള്ള കഴിവും തമ്മിൽ ബന്ധമില്ലെന്നാണ് വിശദീകരണം.
കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുത്. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. അവിഹിതത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം (Affair) എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം.
കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാല്‍ മതി. വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതല്‍ പറയേണ്ടത്.
***ഡൽഹിയിൽ പങ്കാളിയുടെ മകനെ കൊലപ്പെടുത്തി പെട്ടിയിലാക്കി; യുവതി അറസ്റ്റിൽ
ഡൽഹിയിൽ ലിവിംഗ് ടുഗതർ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്‌സില്‍ ഒളിപ്പിച്ച സംഭവത്തില്‍ 24കാരി അറസ്റ്റില്‍. കുട്ടിയുടെ അച്ഛൻ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജ വിഘ്‌നേഷിനെ കൊലപ്പെടുത്തിയത്.
അന്തർദേശീയം
*******************
***മദ്യലഹരിയിൽ ഭാര്യയെ വെടിവെച്ചു കൊന്ന ജഡ്ജിയുടെ കൈവശം 47 തോക്കുകൾ
തോക്കുപയോഗിച്ച് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാലിഫോണിയയിലെ ജഡ്ജി അറസ്റ്റിൽ. ജെഫ്രി ഫെർഗൂസൻ എന്ന ആളാണ് അറസ്റ്റിൽ ആയത്. ആഗസ്റ്റ് മൂന്നിന് സംഭവം നടക്കുമ്പോൾ ഇയാൾ മദ്യ ലഹരിയിൽ ആയിരുന്നു. ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം താൻ നാളെ ഉണ്ടാവില്ല എന്നും കസ്റ്റഡിയിൽ ആയിരിക്കും എന്നും ഇയാൾ സഹപ്രവർത്തകന് സന്ദേശവും അയച്ചിട്ടുണ്ട് എന്നും അന്വേഷണത്തിൽ കണ്ടെത്തി.
*** ആമസോൺ കാട്ടിൽ വിമാനം തകർന്നു വീണ് 40 ദിവസത്തിനുശേഷം രക്ഷപ്പെട്ട കുട്ടികളിൽ മൂത്ത സഹോദരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ.
കുട്ടികളുടെ അമ്മ മഗ്ദലീന വലൻസിയയുടെ രണ്ടാം ഭർത്താവ് മാനുവൽ റനോക്കിനെയാണ് കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്‌തത്. ആശുപത്രി വിട്ടശേഷം ചികിത്സയിലായിരുന്ന കുട്ടികൾ കൗൺസലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുപറയുന്നത്. പെൺകുട്ടിയെ 10 വയസ്സുമുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. റനോക്ക് കുറ്റം സമ്മതിച്ചിട്ടില്ല. ഇളയ രണ്ട് കുട്ടികളുടെ അച്ഛനാണ് മാനുവൽ റനോക്ക്.
***2020ലെ ജോർജിയ തെരഞ്ഞെടപ്പിന്റെ ഫലം അട്ടിമറിക്കാന്‍ നീക്കം; ഡോണൾഡ് ട്രംപിനും മറ്റ് 18 പേർക്കുംമേൽ കുറ്റം ചുമത്തി.
ഈ വർഷം ഇത് നാലാമത്തെ കേസിലാണ് ട്രംപിനുമേൽ കുറ്റം ചുമത്തിയത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും കൈക്കൂലി നൽകാനും ട്രംപ് ശ്രമിച്ചതായും 98 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. 41 കുറ്റങ്ങളാണ് ഫ്യൂൾട്ടൻ കൗണ്ടി ജ്യൂറി പ്രതികൾക്കു ചുമത്തിയിരിക്കുന്നത്.
കായികം
************
***സിറ്റി വീഴുമോ ഇത്തവണ; പ്രീമിയർ ലീഗ് ചാമ്പ്യൻമാരെ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ
പ്രീമിയര്‍ ലീഗ് ഈ സീസണില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളെയും സൂപ്പർ കമ്പ്യൂട്ടർ പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്രകടനം, ടീമിലെത്തിയ പുതിയതാരങ്ങൾ. ശക്തിദൗർബല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശകലനം ചെയ്താണ് ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം.
***ഓസ്‌ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് വനിതാ ലോകകപ്പ് ഫൈനലിൽ
സിഡ്‌നി; വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ. ആവേശകരമായ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവർ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സാം കെരിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ. ആഗസ്‌ത് 20ന് ഫൈനലില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ നേരിടും.
വാണിജ്യം
************
*** സംസ്ഥാനത്ത് ഇന്നലെയും സ്വർണവില കുറഞ്ഞു.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ജൂലൈ 10 ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെ സ്വർണം. രണ്ട് ദിവസംകൊണ്ട് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 43560 രൂപയാണ്.
***നേട്ടം തിരിച്ച് പിടിച്ച് വിപണി; കുതിച്ചുയര്‍ന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്
കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും ദിവസത്തിന്റെ നഷ്ടം മുഴുവന്‍ തുടച്ചു നീക്കി ഓഹരി വിപണി. സെന്‍സെക്‌സ് 137.50 ഉയര്‍ന്ന് 65,539.42 ലും നിഫ്റ്റി 30.50 പോയ്ന്റ് ഉയര്‍ന്ന് 19,465 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
അങ്ങനെയായിരുന്നു കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ ഇന്ന് 16.72 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 761 രൂപയെ മറികടന്ന് 802.90 രൂപയിലെത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 42 കോടി രൂപയില്‍ 98.65 കോടി രൂപയായാണ് വര്‍ധിച്ചത്. 135 ശതമാനമാണ് വളര്‍ച്ച. പ്രവര്‍ത്തന വരുമാനം 7.9 ശതമാനം 475.9 കോടി രൂപയുമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ