എൻജിൻ തകരാറിലായതിനെത്തുടർന്ന് കടലിൽ ഒഴുകിനടന്ന മീൻപിടിത്തവള്ളത്തിലെ 40 തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് റെസ്ക്യൂ‌ സംഘം രക്ഷപ്പെടുത്തി.

ചാവക്കാട് : എൻജിൻ തകരാറിലായതിനെത്തുടർന്ന് കടലിൽ ഒഴുകിനടന്ന മീൻപിടിത്തവള്ളത്തിലെ 40 തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് റെസ്ക്യൂ‌ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. തകരാറിലായ വള്ളവും കരയ്ക്കെത്തിച്ചു.

ചേറ്റുവ ഹാർബറിൽനിന്ന് വെള്ളിയാഴ്‌ച പുലർച്ചെ 40 തൊഴിലാളികളുമായി മീൻപിടിക്കാൻ പോയ കഴിമ്പ്രം സ്വദേശി ഇരിങ്ങാതിരുത്തി മണിയുടെ ഉടമസ്ഥതയിലുള്ള തട്ടകത്തമ്മ ഇൻബോർഡ് വള്ളമാണ് കടലിൽ കുടുങ്ങിയത്. വാടാനപ്പള്ളിക്കു തെക്കുപടിഞ്ഞാറ് കരയിൽനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയത്.

കഴിമ്പ്രം, വലപ്പാട് സ്വദേശികളായ 40 തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 1.20-ഓടെയാണ് മത്സ്യബന്ധനവള്ളവും തൊഴിലാളികളും കടലിൽ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്‌ടർ ഡോ. സി. സീമയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സസ്മെന്റ്റ് ആൻഡ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, മുനയ്ക്കക്കടവ് തീരദേശ പോലീസ് സ്റ്റേഷനിലെ സിപിഒ അവിനാഷ്, റെസ്‌ക്യൂ ഗാർഡുമാരായ ഷിഹാബ്, അജിത്ത്, കൃഷ്‌ണപ്രസാദ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് മുനയ്ക്കക്കടവ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍