വ്യാസപ്രസാദം സത്സംഗസഭയ്ക്ക് തുടക്കം കുറിച്ചു

പാറളിക്കാട് നൈമിഷാരണ്യം സഭാനികേതനിൽ ശ്രീമദ് ഭാഗവതതത്ത്വസമീക്ഷാസത്രസമിതി പ്രതിമാസം നടത്താനുദ്ദേശിക്കുന്ന സത്സംഗസഭയ്ക്ക് പാറളിക്കാട് ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ അദ്ധ്യക്ഷനും വെങ്ങിണിശ്ശേരി നാരായണാശ്രമതപോവനം മാനേജിംഗ് ട്രസ്റ്റിയുമായ സ്വാമി ഭൂമാനന്ദതീർത്ഥ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.



 ഭാരതീയപൈതൃകവിജ്ഞാനം പകർന്നു നല്കുന്ന ഈ സത്സംഗപരമ്പരയ്ക്ക് 'വ്യാസപ്രസാദം' എന്ന് അദ്ദേഹം നാമകരണം ചെയ്തു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച സഭാനികേതനിൽ വ്യാസപ്രസാദം സത്സംഗസഭ ചേരുന്നതിന് തീരുമാനിയ്ക്കുകയും ചെയ്തു. നമ്മുടെ മനസ്സിന്റേയും ബുദ്ധിയുടേയും അനന്തമായ സാധ്യതകളെ പ്രയോജനപ്പെടുത്താനുളള ചിന്താപദ്ധതികളാണ് ഭാരതീയ ഋഷിവര്യന്മാർ അവരുടെ ദീർഘതപസ്സിലൂടെ കണ്ടെത്തി ചിട്ടപ്പെടുത്തിയത് എന്ന് തന്റെ ഉദ്ഘാടനതത്ത്വപ്രവചനത്തിൽ സ്വാമി ഭൂമാനന്ദതീർത്ഥ പറഞ്ഞു.


സദസ്സിന് സ്വാഗതമരുളിക്കൊണ്ട് ദേശമംഗലം ഓങ്കാരാശ്രമം മഠാധിപതി സ്വാമി നിഗമാനന്ദതീർത്ഥപാദരും വ്യാസപ്രസാദം സത്സംഗപദ്ധതിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഇരുന്നിലങ്കോട് ജ്ഞാനാനന്ദകുടീരം മഠാധിപതി സ്വാമി നിഖിലാനന്ദസരസ്വതിയും സംസാരിച്ചു. വേദിയിൽ ഹിന്ദ് നവോത്ഥാനപ്രതിഷ്ഠാൻ ട്രസ്റ്റി സ്വാമി ബ്രഹ്മർഷി ദേവപാലനും സന്നിഹിതനായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍