1198 എടവം 29
ഉത്രട്ടാതി / നവമി
2023 ജൂൺ 12, തിങ്കൾ
ഇന്ന്;
അന്തഃദേശീയ ബാലവേല വിരുദ്ധ ദിനം !
*******************************************
. അന്തഃരാഷ്ട്ര 'ഫലാഫെൽ' ദിനം!
********************
(മിഡിൽ ഈസ്റ്റേൺ പാചകരീതിയിൽ (പ്രത്യേകിച്ച് ഈജിപ്ഷ്യൻ, ലെവാന്റൈൻ പാചകരീതികളിൽ) ബ്രോഡ് ബീൻസ്, ഗ്രൗണ്ട് പീസ് ഉപയോഗിച്ച് എണ്ണയിൽ വറുത്ത ഉണ്ട അല്ലെങ്കിൽ പരന്ന പാറ്റിസ് ആകൃതിയിലുള്ള പലഹാരം ആണ് ഫലാഫെൽ)
* ഹെയ്ത്തി : ശിശു ദിനം!
* ബ്രസീൽ : ഡയഡോസ് നമോറാഡോസ്
*പരാഗ്വെ: ചാകൊ യുദ്ധവിരാമ ദിനം !
*ഫിലിപ്പൈൻസ്: സ്വാതന്ത്ര്യ ദിനം !
*ഫിൻലാൻഡ്: ഹെൽസിങ്കി ഡേ !
*റഷ്യ: റഷ്യ ഡേ !
*അമേരിക്ക:
* Superman Day !
* ദേശീയ റെഡ് റോസ് ദിനം!
( National Red Rose Day)
* ദേശീയ സ്നേഹദിനം!
(National Loving Day)
* ദേശീയ പീനട്ട് ബട്ടർ കുക്കി ദിനം!
(National Peanut Butter Cookie Day)
* ദേശീയ ജെർകി ദിനം!
* Meet A Mate Week *
(ഒരു ഇണയെ കണ്ടുമുട്ടാനുള്ള വാരം )
*ഇന്നത്തെ മൊഴിമുത്ത്*
്്്്്്്്്്്്്്്്്്്്്
''ശിഷ്‌ടന്റെ ശീലം പോവീല- ദുഷ്ടസംസർഗ്ഗകാരണാൽ.
കോകിലത്തിൻ മൃദുസ്വനം-
പോകുമോ കാകസംഗമാൽ? ''
. [ - മൂലൂർ എസ്. പത്മനാഭപ്പണിക്കർ ]
*******************************
ഏകദേശം 250ഓളം സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള, ജനപ്രിയനടന്മാരിൽ പ്രമുഖനായ നടനും ഇപ്പോള്‍ ഏഷ്യാനെറ്റ് ചാനലിലെ മത്സര പരിപാടിയുടെ വിധികര്‍ത്താവുമായ പ്രശസ്ത മലയാള ചലച്ചിത്രനടൻ ജഗദീഷിന്റേയും (1958),
ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയാവുകയും
പിന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യുകയും ഫ്ലവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരികകൂടിയായ അന്‍സിബ ഹസ്സന്റേയും (1992),
തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയും, നർത്തകയും, ടെലിവിഷൻ അവതാരകയുമായ അഖില ശശിധരന്റെയും (1989 ),
ബി.ജെ.പി നേതാവും പതിനേഴാം ലോക്സഭയിലെ കൃഷി വകുപ്പും കർഷക ക്ഷേമ മന്ത്രിയുമായ നരേന്ദ്ര സിങ് തോമറിൻ്റെയും (1957) ജന്മദിനം !
ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
***അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കേരളം മാതൃക
അഗ്നിരക്ഷാസേനയിൽ ചുവടുവയ്‌ക്കാൻ ചരിത്രത്തിലാദ്യമായി സ്‌ത്രീകളും. നൂറുപേരെയാണ് ആദ്യഘട്ടത്തിൽ നിയമിക്കുന്നത്. പിഎസ്‌സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്‌റ്റും പൂർത്തീകരിച്ച് ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ് മെമ്മോ അയച്ചു. പൊലീസ് വെരിഫിക്കേഷൻ പൂർത്തീകരിച്ച് ഇവർക്കുള്ള പരിശീലനം ഉടൻ തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും. സ്‌ത്രീകളെ എല്ലാ മേഖലകളിലേക്കും ഉയർത്തിക്കൊണ്ടുവരികയെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് അഗ്നിരക്ഷാ സേനയിലും സ്‌ത്രീകളെ നിയമിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് 100 ഫയര്‍ വുമണ്‍ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
***സംസ്ഥാനത്ത് മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത് – പാകിസ്ഥാന്‍ തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് തുടര്‍ന്ന് ദിശ മാറി സൗരാഷ്ട്ര ആന്‍ഡ് കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന്‍ തീരത്ത്, മണ്ഡവി ( ഗുജറാത്ത് ) ക്കും കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15ന് പരമാവധി 150 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പറഞ്ഞിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാദേശികം
***************
ഇത്രയും നാള്‍ സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേര്‍ന്നത്; കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
കോണ്‍ഗ്രസിന്റെ സംയുക്തഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പാര്‍ട്ടിയിലെ ഐക്യത്തിന്റെ അന്തരീക്ഷം തകര്‍ത്തത് ഗ്രൂപ്പുകളാണ്. മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പുയോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്ന എംഎം ഹസന്റെ പ്രസ്താവന ബാലിശമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തവരാണ് ഹൈക്കമാന്‍ഡിനെ കാണുന്നത്. ജനാധിപത്യപരമായി മെറിറ്റ് നോക്കിയാണ് ബ്ലോക്ക് പുനഃസംഘടന നടത്തിയത്. ഹൈക്കമാന്‍ഡിനെ കാണണമെന്നുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ കാണാമെന്നും സുധാകരന്‍ പറഞ്ഞു.
***കണ്ണൂരിൽ ഭിന്നശേഷിക്കാരനായ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു.
കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം നിഹാൽ നൗഷാദ് ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ വീട്ടിൽ നിന്ന് കാണാതായ സംസാര ശേഷി ഇല്ലാത്ത കുട്ടിയെ വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
***കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യം ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
നഗരവൽകരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും അത് കെ ഫോൺ വഴി കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകും. അതിനുള്ള തത്വത്തിൽ കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകൾ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്. വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചു. കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി. പക്ഷെ കെ റെയിൽ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
***മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം, അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്ത വിളിക്കാനാണോ?; കെ.മുരളീധരൻ
ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ് മോദിയ്ക്ക് പഠിക്കുന്ന രീതി. മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണം , അല്ലെങ്കിൽ ദൂരവ്യാപാക പ്രത്യാഘാതം ഉണ്ടാകും. മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐ സി.പിഐഎമ്മിന്റെ കൺട്രോളിൽ നിന്ന് പുറത്തുപോകുന്നുവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
***ചെറുപ്പമാണ്; അറസ്റ്റ് ഭാവിയെ ബാധിക്കും'; മുൻകൂർ ജാമ്യഹർജിയിൽ കെ വിദ്യ
ചെറുപ്പമാണെന്നും അറസ്റ്റ് ഭാവിയെ ബാധിക്കുമെന്നും വ്യാജരേഖ കേസിൽ പ്രതിയായ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഹർജിയിൽ പറയുന്നു.
ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെയുള്ളത്. വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല. കൂടാതെ വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപിച്ചിട്ടില്ലെന്നും വിദ്യ ഹർജിയിൽ വ്യക്തമാക്കി. തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യയുടെ ഹർജിയിൽ പറയുന്നു.
***'എസ്എഫ്ഐ വിരുദ്ധ ക്യാംപയിൻ നടത്തിയാൽ മുമ്പും കേസെടുത്തിട്ടുണ്ട്, ഇനിയും എടുക്കും': എം.വി. ഗോവിന്ദൻ
മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ നൽകിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വെറുതേയങ്ങ് റിപ്പോര്‍ട്ട് വരില്ല. ഗൂഢാലോചന നടത്തിയത് ആരൊക്കെയാണോ അവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
***മാധ്യമങ്ങള്‍ നിഷ്പക്ഷരാണ് എന്ന് പറയരുത്; തെറ്റ് ചെയ്യുന്നവര്‍ ആരായാലും സംരക്ഷിക്കില്ല: മന്ത്രി എം ബി രാജേഷ്
തെറ്റ് ചെയ്യുന്നവര്‍ ആരായാലും സംരക്ഷിക്കില്ല എന്നും മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തിലെ ഗൂഢാലോചന സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ ഊതി പെരുപ്പിക്കുകയാണ് മാധ്യമങ്ങള്‍. മുന്‍ മന്ത്രിയെ ചോദ്യം ചെയ്യുന്നത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല എന്ന് വിഎസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്ത സംഭവം ഓര്‍മപ്പെടുത്തി മന്ത്രി പറഞ്ഞു.
***ടിപ്പർ ലോറിക്കു പിന്നിൽ സൈക്കിൾ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ കല്ലറ മരുതമൺ ഹിരൺ വിലാസത്തിൽ ആർ വി ഹിരൺ രാജ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കോവളം ജങ്ഷനിൽ ആയിരുന്നു അപകടം. സൈക്കിളിൽ പോകവെ പിന്നാലെ വന്ന കാറിടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബൈപാസ് റോഡിൽ തെറ്റായി പാർക്കു ചെയ്തിരുന്ന ടിപ്പർ ലോറിയുടെ വശത്ത് മുഖം ഇടിച്ചു വീഴുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ഹിരൺ ഞായർ രാവിലെയാണ് മരിച്ചത്.
ദേശീയം
***********
***തമിഴ്നാട്ടിലെ തിരുവണ്ണാമൈലയിൽ ഒരു കൂട്ടം ആളുകൾ തന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചു ; കശ്മീരിൽ നിന്ന് ജവാന്റെ വീഡിയോ, നിഷേധിച്ച് പൊലീസ്
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഹവിൽദാർ പ്രഭാകരൻ ഇത്തരത്തിൽ പരാതി പറയുന്നത്. തമിഴ്‌നാട്ടിലെ പടവേട് ഗ്രാമവാസിയായ പ്രഭാകരൻ നിലവിൽ കശ്മീരിൽ ഇന്ത്യൻ ആർമിയുടെ ഭാഗമായി സേവനം ചെയ്യുകയാണ്. 'എന്റെ ഭാര്യ നാട്ടിൽ പാട്ടത്തിന് ഒരു കട നടത്തുകയാണ്. അവരെ 120 പേർ ചേർന്ന് മർദിക്കുകയും കടയിലെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
***തമിഴ്നാട്ടിൽ ബിജെപിക്ക് 25 സീറ്റ് ലക്ഷ്യമെന്ന് അമിത്ഷാ
സീറ്റ് വിഭജനം തങ്ങൾ തീരുമാനിക്കുമെന്നാണ് അണ്ണാ ഡിഎംകെയുടെ മറുപടി. സഖ്യകക്ഷിയുടെ ശക്തി നോക്കിയാണ് സീറ്റ് നൽകുക. അന്തിമ തീരുമാനം അണ്ണാ ഡിഎംകെ എടുക്കുമെന്നും ഡി.ജയകുമാർ പറഞ്ഞു. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ- ബിജെപി സഖ്യം തകർച്ചയിലാണ് എന്ന അഭ്യൂഹങ്ങൾക്കിടെയിലാണ് അണ്ണാ ഡിഎംകെയുടെ പരസ്യപ്രസ്താവന.
***ബ്രിജ് ഭൂഷണിന്റെ പീഡനം ; തെളിവിന് വീഡിയോ വേണമെന്ന്, വിചിത്ര ആവശ്യവുമായി ഡൽഹി പൊലീസ്
ബ്രിജ് ഭൂഷണിൽനിന്ന് ഗുസ്‌തി താരങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ഓഡിയോ തെളിവും ചിത്രങ്ങളും സമർപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ്. രണ്ടു വനിതാ താരങ്ങളോടാണ് ജൂൺ അഞ്ചിന് ഇതാവശ്യപ്പെട്ടത്. നേരത്തേ മേരികോം അധ്യക്ഷയായ അന്വേഷണ സമിതിയും സമാന ആവശ്യം ഉന്നയിച്ചത് രൂക്ഷവിമർശത്തിന് ഇടയാക്കിയിരുന്നു.
***പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ സച്ചിന്‍ പൈലറ്റ്
രാജസ്ഥാനിൽ കോൺഗ്രസിന് താൽകാലിക ആശ്വാസം. രാജേഷ് പൈലറ്റിന്റെ ചരമവാർഷികത്തിൽ ദൗസയിൽ സംഘടിപ്പിച്ച റാലിയിൽ സച്ചിൻ പൈലറ്റ് പുതിയ പാർടി രൂപീകരണ പ്രഖ്യാപനം നടത്തിയില്ല. എന്നാൽ അശോക് ഗെലോട്ട് സർക്കാരിനെതിരായ നിലപാടുകളിൽ നിന്ന് പിന്നോക്കം പോകില്ലെന്ന് പൈലറ്റ് ആവർത്തിച്ചു.
അന്തർദേശീയം
*******************
***ബീച്ചിൽ വന്നോളൂ, നഗ്നരായി വെയിൽ കാഞ്ഞോളൂ, പക്ഷേ ലൈംഗിക ബന്ധത്തിലേർപ്പെടരുത്'; വിലക്കുമായി യൂറോപ്യൻ രാജ്യം
ബീച്ചിൽ സെക്‌സിൽ ഏർപ്പെടുന്നത് നെതർലാൻഡ്‌സിലെ മുനിസിപ്പാലിറ്റി നിരോധിച്ചു. ദ ഗാർഡിയനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കൻ നെതർലൻഡ്‌സിലെ തീരദേശ നഗരമായ വെയ്രെയിലാണ് വിനോദസഞ്ചാരികളെ ബീച്ചിൽ ലൈംഗികത വിലക്കിയത്. നഗ്നമായി കുളിക്കാനും ഉല്ലസിക്കാനും അനുമതിയുള്ള ബീച്ചുകളിലും ബീച്ചുകളിലെ മൺകൂനകളിലുമാണ് ദമ്പതികൾ എത്തി പരസ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത്. ഇത്തരം പ്രവൃത്തി നിരുത്സാഹപ്പെടുത്താൻ കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു
***കാട് താണ്ടി നാടിന്റെ കരുതലിൽ ; അതിജീവനത്തിന്റെ കഥ
ബൊഗാട്ട (കൊളംബിയ)
ആമസോൺ വനത്തിൽനിന്നും കണ്ടെത്തിയ കൊളംബിയൻ കുട്ടികൾ കുടുംബത്തോടൊപ്പം ചേർന്നു. വിദഗ്‌ധ ചികിത്സയ്‌ക്കായി ബൊഗാട്ടിയയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾക്കൊപ്പം അച്ഛനും മുത്തച്ഛനും മുത്തശ്ശിയും അടക്കമുള്ള മറ്റു ബന്ധുക്കളെത്തി. കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടെങ്കിലും സാധാരണ നിലയിൽ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. നിർജ്ജലീകരണവും പ്രാണികളുടെ കടിയേറ്റതിന്റെ മുറിവുകളുമല്ലാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ കുട്ടികൾക്കില്ല
കായികം
************
***ഇന്ത്യയെ 209 റൺസിന് തകർത്ത് ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം
444 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 234 റൺസിൽ അവസാനിച്ചു. നാലു വക്കറ്റെടുത്ത നഥാൻ ലിയോണും മൂന്നു വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടും ചേർന്നാണ് ഇന്ത്യയെ തകർത്തത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്. കഴിഞ്ഞ തവണ ന്യൂസിലാൻഡിനോടാണ് ഇന്ത്യ തോറ്റത്.
***ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം; ചരിത്രമെഴുതി ഓസ്‌ട്രേലിയ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയതോടെ ചരിത്രമെഴുതി ഓസ്ട്രേലിയ. ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ഏകദിന ലോകകപ്പും, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ട്വന്‍റി 20 ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്നിവ സ്വന്തമാക്കുന്ന ഏക ടീമായി ഓസ്ട്രേലിയ
വാണിജ്യം
************
***പെട്രോൾ ഡീസൽ വില കുറയും ?
ഇന്ധനവില കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില സ്ഥിരത പുലർത്തുകയും, അടുത്ത പാദത്തിൽ എണ്ണ കമ്പനികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കുകയും ചെയ്താൽ പെട്രോൾ ഡീസൽ വില കുറയ്ക്കുന്ന വിഷയം പരിഗണിക്കുമെന്നും മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തെിൽ സംസാരിക്കുകയായിരുന്നു പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി
***കേരളത്തില്‍ നിക്ഷേപം നടത്തുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് സാമ്പത്തിക സഹകരണം വാഗ്ദാനം ചെയ്ത് രവി പിള്ള
കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോക്ടര്‍ ബി രവി പിള്ള .അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കന്‍ കമ്പനികളോ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറായി വന്നാല്‍ 100 കോടി ഡോളര്‍ വരെ സാമ്പത്തിക സഹകരണം നല്‍കാമെന്നാണ് ഡോക്ടര്‍ രവി പിള്ളയുടെ പ്രഖ്യാപനം.
ഇന്നത്തെ സ്മരണ !!!
*************************
കെ.നാരായണക്കുരുക്കൾ മ.(1861-1948)
എസ് പി പിള്ള മ. (1913-1985 )
ഗോപിനാഥ് കവിരാജ് മ. (1887-1976)
പി.എൽ. ദേശ്പാണ്ഡെ മ. (1919-2000)
ശൈലജ ആചാര്യ മ. (1944-2009)
ശക്തിപദ രാജ്ഗുരു മ. ( 1922 - 2014)
നേക്ചന്ദ് സൈനി മ. (1924-2015)
സൗൾ അലിൻസ്കി മ. ( 1909-1972)
ഫ്രെഡറിക് പാസി മ. (1822-1912)
ഗ്രെഗറി പെക്ക് മ. (1916-2003)
പി. അനന്തൻപിള്ള ജ. (1886 -1966)
ടി. എസ്. തിരുമുമ്പ് ജ. (1906 - 1984)
സി.എച്ച്. കുഞ്ഞപ്പ ജ. (1907-1980)
ബി.ജി. വർഗീസ് ജ. (1926 - 2014)
പദ്മിനി ജ. (1932 -2006)
യേശുദാസൻ ജ. (1938- 2021)
ആൻ ഫ്രാങ്ക് ജ. (1929 -1945 )
റൊബർട്ട് ഈഡിൻ ജ. (1897-1977 )
ദെഗാഗ മെമൊ വോൾഡെ ജ. (1932-2002)
ചരിത്രത്തിൽ ഇന്ന്…
**********************
910 - ഓഗ്സ്ബർഗ് യുദ്ധം: നാടോടികളായ യോദ്ധാക്കളുടെ പ്രസിദ്ധമായ 'റിട്രീറ്റ് തന്ത്രം' ഉപയോഗിച്ച് ഹംഗേറിയൻ രാജാവ് ലൂയിസ് ദി ചൈൽഡിന് കീഴിലുള്ള കിഴക്കൻ ഫ്രാങ്കിഷ് സൈന്യത്തെ പരാജയപ്പെടുത്തി
1665 - തോമസ് വില്ലറ്റിനെ ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മേയറായി നിയമിച്ചു.
1776 - വിർജീനിയ അവകാശ പ്രഖ്യാപനം അംഗീകരിച്ചു.
1817 - സൈക്കിളിന്റെ ആദ്യകാല രൂപം, ഡാൻഡി കുതിര, കാൾ വോൺ ഡ്രെയിസ് ഓടിച്ചു.
1898 - ഫിലിപ്പൈൻ സ്വാതന്ത്ര്യപ്പോരാളികൾ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1991 - റഷ്യക്കാർ ആദ്യമായി ബോറിസ് യെൽറ്റ്സിനെ റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
1993 - നൈജീരിയയിൽ ഒരു തിരഞ്ഞെടുപ്പ് നടന്നു, മോഷൂദ് കാഷിമാവോ ഒലവാലെ അബിയോള വിജയിച്ചു . അതിന്റെ ഫലങ്ങൾ പിന്നീട് ഇബ്രാഹിം ബാബങ്കിദയുടെ സൈനിക ഗവൺമെന്റ് അസാധുവാക്കി .
1997 - എലിസബത്ത് രാജ്ഞി ലണ്ടനിലെ ഗ്ലോബ് തിയേറ്റർ വീണ്ടും തുറന്നു.
1999 - കൊസോവോ യുദ്ധം : ഫെഡറൽ റിപ്പബ്ലിക് ഓഫ് യുഗോസ്ലാവിയയിലെ കൊസോവോ പ്രവിശ്യയിൽ നാറ്റോയുടെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്ര സഭയുടെ സമാധാനസേന ( കെഫോർ ) പ്രവേശിച്ചതോടെ ഓപ്പറേഷൻ ജോയിന്റ് ഗാർഡിയൻ ആരംഭിച്ചു .
2009 - ഇറാനിലെ ഒരു തർക്കത്തിലുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രാദേശികവും അന്തർദേശീയവുമായ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി .
2014 - ഇറാഖിലെ തിക്രിത്തിലെ ക്യാമ്പ് സ്പീച്ചറിൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും ലെവന്റും നടത്തിയ ആക്രമണത്തിൽ 1,095 നും 1,700 നും ഇടയിൽ ഷിയ ഇറാഖി ആളുകൾ കൊല്ലപ്പെട്ടു . ചരിത്രത്തിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ഭീകരപ്രവർത്തനമാണിത് ,
2016 - ഫ്ലോറിഡയിലെ ഒർലാൻഡോയിൽ സ്വവർഗ്ഗാനുരാഗികളുടെ നിശാക്ലബ്ബിൽ നടന്ന ആക്രമണത്തിൽ 49 സിവിലിയന്മാർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒമർ മതീൻ എന്ന തോക്കുധാരി കൊല്ലപ്പെട്ടു.
2017 - അമേരിക്കൻ വിദ്യാർത്ഥി ഓട്ടോ വാംബിയർ 17 മാസങ്ങൾ ഉത്തര കൊറിയൻ ജയിലിൽ കഴിഞ്ഞ ശേഷം കോമയിൽ വീട്ടിലേക്ക് മടങ്ങുകയും ഒരാഴ്ചയ്ക്ക് ശേഷം മരിക്കുകയും ചെയ്തു.
2018 - യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയയുടെ കിം ജോങ് ഉന്നും അവരുടെ ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ സിംഗപ്പൂരിൽ ആദ്യ കൂടിക്കാഴ്ച നടത്തി .
0 അഭിപ്രായങ്ങള്‍